കുമ്മനത്തിന് ഒപ്പം ഫോട്ടോ, മുസ്‌ലിം ലീഗ് മുന്‍ എം.എല്‍.എയുടെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത; ജന്മഭൂമിക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കുടുംബം

മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എ, പി എ പി മുഹമ്മദ് കണ്ണിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന ജന്മഭൂമിയുടെ വ്യാജവാർത്തയ്ക്കെതിരെ കുടുംബം രംഗത്ത്. നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മുസ്‌ലിം ലീഗ് മുന്‍ എം.എല്‍.എ, പി.എ.പി മുഹമ്മദ് കണ്ണിന്റെ കുടുംബം. മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം വെസ്റ്റില്‍നിന്ന് മൂന്ന് തവണ വിജയിച്ച മുഹമ്മദ് കണ്ണിന്റെ മകന്‍ ഹബീബ് റഹമാന്‍ ബിജെപിയില്‍ ചേര്‍ന്നെന്നാണ് വ്യാജപ്രചാരണം നടത്തുന്നത്.

കഴിഞ്ഞ ദിവസമാണ് ജന്മഭൂമി പത്രത്തില്‍ വാര്‍ത്ത വന്നത്. ഹബീബ് റഹമാന്‍ കുമ്മനത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും പത്രത്തില്‍ നല്‍കിയിരുന്നു. നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും ഹബീബിന്റെ വീട്ടില്‍ വോട്ട് അഭ്യര്‍ത്ഥിക്കാനെത്തി. ഈ സമയത്ത്  എടുത്ത ചിത്രമാണിതെന്നും ഇതാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചതെന്നും ഹബീബിന്റെ കുടുംബം പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെയാണ് പ്രവര്‍ത്തകര്‍ക്കൊപ്പം കുമ്മനം രാജശേഖരന്‍ ഹബീബിന്റെ വീട്ടിലെത്തിയത്. സ്വകാര്യ സംഭാഷണത്തിന് ശേഷം മടങ്ങും മുമ്പ് ഒരു ഷോള്‍ കുമ്മനം ഹബീബിനെ അണിയിച്ചു, ചിത്രം എടുക്കുകയും ചെയ്തിരുന്നു.

വീട്ടില്‍ എത്തിയ ആളെ സ്വീകരിച്ചത് ആതിഥ്യമര്യാദയുടെ പേരിലാണെന്നും തങ്ങള്‍ യു.ഡി.എഫിന്റെ അനുഭാവികളാണെന്നും ഹബീബിന്റെ മകന്‍ ജുനൈദ് പറഞ്ഞു. വ്യാജവാര്‍ത്തക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നീങ്ങുമെന്നും കുടുംബം പറഞ്ഞു.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ