ഷാരോണ്‍ കൊലക്കേസ്; സി.ഐയുടെ ശബ്ദസന്ദേശം പ്രതിഭാഗം ആയുധമാക്കാന്‍ സാദ്ധ്യത

ഷാരോണ്‍ കൊലക്കേസില്‍ പാറശ്ശാല പൊലീസിന് അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന സിഐയുടെ ന്യായീകരണം പ്രതിഭാഗം ആയുധമാക്കിയേക്കാമെന്ന് വിലയിരുത്തല്‍. ഷാരോണിന്റെ രക്തസാംപിളില്‍ കീടനാശിനിയുടെ അംശം കണ്ടെത്താനായില്ലെന്ന വിശദീകരണം ഉള്‍പ്പെടെ തിരിച്ചടിയാകും. പൊലീസ് തലപ്പത്തെ അനുമതിയില്ലാതെയാണ് സി.ഐ. ഹേമന്ദ് ശബ്ദസന്ദേശം പ്രചരിപ്പിച്ചതെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.

കേസ് തുടക്കത്തില്‍ അന്വേഷിച്ച പാറശാല പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാബിന് കൈമാറിയത്. റൂറല്‍ എസ്പിയുടെ ഈ തീരുമാനം ശരിയാണെന്ന് വ്യക്തമാകുന്നതായിരുന്നു പ്രതികളുടെ അറസ്റ്റ് ഉള്‍പ്പെടെ തുടര്‍നീക്കങ്ങള്‍. ഇതിനിടെ പാറശാല പൊലീസ് വീഴ്ച സംഭവിച്ചില്ലെന്ന് ന്യായീകരിക്കാന്‍ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ തെറ്റായി വ്യാഖ്യാനിച്ച് പാറശാല സിഐ ഹേമന്ദ് കുമാര്‍ മാധ്യമങ്ങള്‍ക്ക് ശബ്ദ സന്ദേശം അയച്ചു.

ഷാരോണിനു വിഷം നല്‍കി 7 ദിവസം കഴിഞ്ഞാണ് പൊലീസ് വിവരമറിഞ്ഞതെന്നും മെഡിക്കല്‍ കോളേജ് അധികൃതരാണ് വിവരം അറിയിച്ചതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയോ. ഷാരോണ്‍ തന്റെ മൊഴിയില്‍ ദുരൂഹത പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്ന് സി.ഐ വിശദീകരിക്കുന്നുണ്ട്.

കീടനാശിനിയുടെ അംശം കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടെന്നും സിഐ വാദിക്കുന്നുണ്ട്. പ്രതിഭാഗത്തിന് അനുകൂലമായി നില്‍ക്കുന്ന ഈ വാദങ്ങള്‍ കോടതിയില്‍ തിരിച്ചടിയാകുമെന്ന് അന്വഷണ സംഘം വിലയിരുത്തുന്നു. പ്രതിഭാഗത്തിന് അനുകൂലമായ ഈ ശബ്ദസന്ദേശം അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രചരിപ്പിക്കുന്നതിന്റെ ലക്ഷ്യവും സംശയാസ്പദമാണെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ