എസ്എഫ്‌ഐ നേതാക്കളെ സാമൂഹ്യവിരുദ്ധന്മാരായി കണക്കാക്കി ഒറ്റപ്പെടുത്തണം: കെ സുരേന്ദ്രന്‍

റാഗിംഗ് നടത്തിയ എസ്എഫ്‌ഐ നേതാക്കളെ സിപിഎം സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ്എഫ്‌ഐ നേതാക്കളെ സാമൂഹ്യവിരുദ്ധന്മാരായി കണക്കാക്കി അവരെ ഒറ്റപ്പെടുത്തണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം അവരെ സംരക്ഷിക്കുന്നത് കൊണ്ടാണ് ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സിദ്ധാര്‍ത്ഥന്റെ കൊലപാതകം നടന്ന വാര്‍ഷിക ദിനമാണിന്ന്. കാര്യവട്ടത്ത് എസ്എഫ്‌ഐ നേതാക്കളാണ് റാഗിംഗ് നടത്തിയതെന്ന് പരാതിക്കാരനായ വിദ്യാര്‍ത്ഥി തന്നെ വെളിപ്പെടുത്തി. റാഗിംഗിനെതിരെ ബിജെപി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ആരംഭിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളില്‍ റാഗിംഗ് പരാതികള്‍ ഉയരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പൊലീസിന്റെ നിഷ്‌ക്രിയത്വവും കേസെടുക്കുന്നതിലെ വീഴ്ചയും സര്‍ക്കാരിന്റെ സഹായവുമാണ് റാഗിംഗിന് കാരണം. ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാളിന്റെ വിധി പിണറായി വിജയനും വരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഒന്നിനും കൊള്ളാത്ത പ്രതിപക്ഷത്തിന്റെ തണലിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Latest Stories

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിലെയും കുവൈറ്റിലെയും നേതാക്കളുമായി ചർച്ച നടത്തി നരേന്ദ്ര മോദി

'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന വീണ നായർക്കും വോട്ടില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല; അതിജീവിതയുടെ നമ്പർ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കും; ഇറാന് മുന്നറിയിപ്പ് നൽകി മുഴക്കി ട്രംപ്

ഡോ.വന്ദന ദാസ് കൊലക്കേസ്: 'ചെയ്തത് മനഃപൂർവമല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണ്; ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്ന് പ്രതി കോടതിയിൽ

സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കും; പാർട്ടി നീതികേട് കാണിക്കരുത് : എൽദോസ് കുന്നപ്പിള്ളി

ഗുഡ്ബൈയുടെ രാഷ്ട്രീയം: മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നാടകങ്ങളും കേരളത്തിന്റെ യാഥാർത്ഥ്യ രാഷ്ട്രീയവും

'കെ. സുധാകരന് സീറ്റെങ്കിൽ തനിക്കും വേണം', കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല : അടൂർ പ്രകാശ്