ആരും തമ്പുരാന്‍ ആകാന്‍ ശ്രമിക്കേണ്ട, ജാഗ്രതക്കുറവുണ്ടായി; പി.കെ ശശിക്ക് എതിരെ പാര്‍ട്ടി യോഗങ്ങളില്‍ രൂക്ഷവിമര്‍ശനം

സഹകരണ സ്ഥാപനങ്ങളുടെ നടത്തിപ്പിലും സാമ്പത്തിക ഇടപാടുകളിലും മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി.കെ ശശിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം നേതൃത്വം. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ ശശിക്കെതിരെ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.

ശശിക്കെതിരെ രൂക്ഷ വിമര്‍ശനവും ഗുരുതര ആരോപണങ്ങളുമാണ് പാര്‍ട്ടികമ്മറ്റികളില്‍ ഉയര്‍ന്നത്. ആരും തമ്പുരാന്‍ ആകാന്‍ ശ്രമിക്കേണ്ടെന്ന് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു വിമര്‍ശിച്ചു. അനധികൃതമായി പണം സമ്പാദിച്ചെന്ന പരാതിയില്‍ അന്വേഷണം വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു.

ശശിയെ പിന്തുണച്ച നേതാക്കളേയും പാര്‍ട്ടി യോഗങ്ങള്‍ വിമര്‍ശിച്ചു. കമ്മറ്റികള്‍ ഫാന്‍സ് അസോസിയേഷന്‍ പോലെ പ്രവര്‍ത്തിക്കരുത്. ഇത്തരം നേതാക്കളുടെ കൂറ് പാര്‍ട്ടിയോടെ, ശശിയോടോയെന്നും വിമര്‍ശനം ഉയര്‍ന്നു. ആക്ഷേപം ഉന്നയിക്കുന്നവരുടെ യഥാര്‍ഥ ലക്ഷ്യം പാര്‍ട്ടി വിശദമായി പരിശോധിക്കണമെന്നായിരുന്നു ശശിയെ അനുകൂലിക്കുന്നവരുടെ നിലപാട്.

സഹകരണ കോളജ് നടത്തിപ്പിലും ബാങ്ക് നിയമനങ്ങളിലും പി.കെ.ശശി വ്യാപക ക്രമക്കേട് നടത്തി പണം സമ്പാദിച്ചെന്നായിരുന്നു സിപിഎം നേതൃത്വത്തിന് ലഭിച്ച പരാതി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ആക്ഷേപം പ്രാദേശികഘടകം പരിശോധിക്കട്ടെയെന്ന നിര്‍ദേശമുണ്ടായി. പിന്നാലെയാണ്  മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയും ചേര്‍ന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു