'പൊങ്കാല കട്ടകള്‍ സേവാഭാരതിയെ ഏല്‍പ്പിക്കണം'; വ്യാജ പ്രസ്താവനയിറക്കി കൃഷ്ണ കുമാര്‍; ഇഷ്ടിക ശേഖരണമല്ല തങ്ങളുടെ ജോലി; തള്ളി പരിവാര്‍ സംഘടന

നടനും ബിജെപി നേതാവുമായി കൃഷ്ണ കുമാറിന്റെ വ്യാജപ്രചരണത്തിനെതിരെ പരിവാര്‍ സംഘടനയായ സേവാഭാരതി രംഗത്ത്. ആറ്റുകാല്‍ പൊങ്കാലയക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. ഭക്തര്‍കൊണ്ടുവരുന്ന ചുടുകല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് മേയര്‍ വ്യക്തമാക്കി. ഇതിനെതിരെ നടന്‍ കൃഷ്ണ കുമാര്‍ ഫേസ്ബുക്ക് പോസ്റ്ററുമായി രാവിലെ രംഗത്തെത്തിയിരുന്നു.

”ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല ഇടാനുപയോഗിക്കുന്ന കട്ടകള്‍ സേവാഭാരതിയെ ഏല്‍പ്പിക്കുക. പാവങ്ങള്‍ക്കുള്ള ഭവന്നിര്‍മാണ പുണ്യ പ്രവര്‍ത്തിയില്‍ പങ്കാളികളാകുക. പണ്യകര്‍മ്മം ചെയ്യാന്‍ സേവാഭാരതിക്കൊപ്പം അണിനിരക്കുക” എന്നുള്ള പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലൂടെ കൃഷ്ണ കുമാര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ഈ പ്രചരണത്തെ തള്ളിയാണ് ഇപ്പോള്‍ സേവഭാരതി തന്നെ നേരിട്ട് രംഗത്തുവന്നത്.

സേവാഭാരതി പുറത്തിറക്കിയ വിശദീകര കുറിപ്പ്.

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ദേശീയ സേവാഭാരതി ഇഷ്ടിക ശേഖരിക്കുന്നു എന്നനിലയില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ സന്ദേശവുമായി തിരുവനന്തപുരം ദേശീയ സേവാഭാരതിയ്ക് യാതൊരുബന്ധവുമില്ല. സേവാഭാരതി അന്നദാനം, മെഡിക്കല്‍ ക്യാമ്പ്, ആംബുലന്‍സ്, വോളന്റീയര്‍ സേവനം എന്നിവയാണ് ദേശീയ സേവാഭാരതി തിരുവനന്തപുരം ഈ വര്‍ഷം പൊങ്കാല ദിനത്തില്‍ നിശ്ചയിച്ചിട്ടുള്ളത്.

നന്ദിയോടെ,
സേവാഭാരതി
തിരുവനന്തപുരം

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക