മുട്ടില്‍ മരംമുറി കേസിലും തിരിച്ചടി; സ്വമേധയാ കേസെടുത്ത് ഗ്രീന്‍ ട്രിബ്യൂണല്‍

മുട്ടില്‍ മരംമുറി കേസില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. എത്രത്തോളം മരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടു, എവിടെ നിന്നൊക്കെയാണ് മരം മുറി നടന്നത്, എത്രത്തോളം പാരിസ്ഥിതിക ആഘാതം ഉണ്ടായി തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി.

ഓഗസ്റ്റ് 31നകം ഇക്കാര്യങ്ങളില്‍ വിശദമായ മറുപടി നല്‍കാനാണ് സര്‍ക്കാരിനോട് ഹരിത ട്രിബ്യൂണല്‍ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിമാര്‍, വയനാട് കളക്ടര്‍ എന്നിവര്‍ സ്വമേധയാ മറുപടി നല്‍കണമെന്നും ട്രിബ്യൂണല്‍ പറഞ്ഞു.

മുട്ടില്‍ മരം മുറി കേസില്‍ സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസിലെ പ്രതികളെ പിടികൂടാത്തത് സര്‍ക്കാരിന്റെ നിഷ്‌ക്രീയത്വമെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

701 കേസുകളാണ് മരംമുറിയുമായി മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതില്‍ ആരെയൊക്കെ പിടികൂടിയെന്ന് കോടതി ഇന്നലെ ആരായുകയും ചെയ്തിരുന്നു. 300ലധികം മരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും