മുട്ടില്‍ മരംമുറി കേസിലും തിരിച്ചടി; സ്വമേധയാ കേസെടുത്ത് ഗ്രീന്‍ ട്രിബ്യൂണല്‍

മുട്ടില്‍ മരംമുറി കേസില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. എത്രത്തോളം മരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടു, എവിടെ നിന്നൊക്കെയാണ് മരം മുറി നടന്നത്, എത്രത്തോളം പാരിസ്ഥിതിക ആഘാതം ഉണ്ടായി തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി.

ഓഗസ്റ്റ് 31നകം ഇക്കാര്യങ്ങളില്‍ വിശദമായ മറുപടി നല്‍കാനാണ് സര്‍ക്കാരിനോട് ഹരിത ട്രിബ്യൂണല്‍ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിമാര്‍, വയനാട് കളക്ടര്‍ എന്നിവര്‍ സ്വമേധയാ മറുപടി നല്‍കണമെന്നും ട്രിബ്യൂണല്‍ പറഞ്ഞു.

മുട്ടില്‍ മരം മുറി കേസില്‍ സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസിലെ പ്രതികളെ പിടികൂടാത്തത് സര്‍ക്കാരിന്റെ നിഷ്‌ക്രീയത്വമെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

701 കേസുകളാണ് മരംമുറിയുമായി മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതില്‍ ആരെയൊക്കെ പിടികൂടിയെന്ന് കോടതി ഇന്നലെ ആരായുകയും ചെയ്തിരുന്നു. 300ലധികം മരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചിരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍