തൃശൂരില്‍ ജപ്തി ചെയ്ത വീട് തിരിച്ചു നല്‍കും: മന്ത്രി വി.എന്‍ വാസവന്‍

തൃശൂരില്‍ ജപ്തി ചെയ്ത വീട് തിരിച്ചു നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. റിസ്‌ക് ഫണ്ടില്‍ നിന്നും ആവശ്യമായ തുക നല്‍കും എന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഇതിനായി സഹകരണ വകുപ്പ് ജോയിന്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തി. കുടുംബാംഗങ്ങളെ സ്ഥലത്തെത്തി കാണുമെന്നും വി. എന്‍ വാസവന്‍ അറിയിച്ചു.

തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ചിറവല്ലൂര്‍ വീട്ടില്‍ ഓമനയുടെ വീട് ജപ്തി ചെയ്തത്. ഓമനയും മകന്‍ മഹേഷും തിങ്കളാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് വീട് സീല്‍ ചെയ്തതായി കണ്ടത്.

തൃശ്ശൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ആണ് ജപ്തി ചെയ്തത്. വീട്ടുപണി ചെയ്താണ് ഓമന കുടുംബം പോറ്റുന്നത്. മകന്‍ മഹേഷ് വെല്‍ഡിങ് തൊഴിലാളിയാണ്. മൂത്തമകന്‍ ഗിരീഷും സ്ഥലത്തില്ലായിരുന്നു. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ രാത്രി വൈകിയും ഇരുവരും വീടിന് മുന്നില്‍ തുടരുകയായിരുന്നു.

വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലുകള്‍ സീല്‍ ചെയ്തിരുന്നു. അര്‍ബുദ രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപയായിരുന്നു ബാങ്കില്‍ നിന്ന് ഓമന വായ്പയെടുത്തത്. ഭര്‍ത്താവ് മരിച്ച ശേഷം ഒന്നരലക്ഷം രൂപ തിരിച്ചടച്ചെങ്കിലും അത് പലിശയിനത്തിലാണ് കണക്കാക്കിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ