വിഴിഞ്ഞത്തേക്ക് ക്രെയിനുകളുമായി രണ്ടാം കപ്പല്‍ ചൈനയില്‍ നിന്നും പുറപ്പെട്ടു; ആദ്യ കപ്പല്‍ ഇന്നു തിരിച്ച് പോകും; നിര്‍മാണം അതിവേഗത്തില്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് രണ്ടാമത്തെ് ക്രെയിനുകളുമായി കപ്പല്‍ ചൈനയില്‍നിന്ന് പുറപ്പെട്ടു. ഷെന്‍ഹുവ- 29 എന്ന കപ്പല്‍ കഴിഞ്ഞ ദിവസം ഷാങ്ഹായ് തുറമുഖത്തു നിന്നാണ് യാത്ര ആരംഭിച്ചത്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആറ് യാര്‍ഡ് ക്രെയിനുകളാണ് കപ്പലില്‍ ഉള്ളത്. നവംബര്‍ ഒമ്പതിന് കപ്പല്‍ തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷ.

വിഴിഞ്ഞത്ത് ആദ്യം എത്തിയ ഷെന്‍ഹുവ- 15ലെ മൂന്ന് ക്രെയ്നുകളിലെ അവസാനത്തെ ക്രെയ്ന്‍ ഇന്നലെ കപ്പലില്‍നിന്ന് ഇറക്കി. കൂട്ടത്തിലെ വലിയ, 100 മീറ്റര്‍ ഉയരമുള്ള ഷിപ്പ് ടു ഷോര്‍ ക്രെയ്നും ഇറക്കിയതോടെ ‘ഷെന്‍ഹുവ- 15’ ഇന്നു ചൈനയിലേക്ക് മടങ്ങും. കഴിഞ്ഞ 12നാണ് ആദ്യകപ്പല്‍ തിരുവനന്തപുരത്ത് എത്തിയത്.

തുറമുഖത്തിന്റെ ആദ്യഘട്ടത്തില്‍ എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനും 24 യാര്‍ഡ് ക്രെയിനുമാണ് വേണ്ടത്. നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവാരവുമായി രണ്ടു കപ്പല്‍കൂടി ക്രെയിനുമായി വിഴിഞ്ഞത്ത് എത്തും. ഇതോടെ തുറമുഖത്തിന്റെ എണ്‍പത് ശതമാനം ജോലികളും പൂര്‍ത്തിയാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest Stories

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ

ഓൺലി ഫഫ എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരൂലേ, ഹൃദയപൂർവ്വം സിനിമയുടെ രസകരമായ ടീസർ

കേരളത്തില്‍ ഈഴവര്‍ക്ക് പ്രാധാന്യം തൊഴിലുറപ്പില്‍ മാത്രം; മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍