വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം, പുതുക്കിയ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയ്ക്ക് ശേഷം യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതുക്കിയ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.  പ്രസവ ശസ്ത്രക്രിയ നടന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരുമാണ് പ്രതിപ്പട്ടികയിലുള്ളത്. കുന്ദമംഗലം കോടതിയിലാണ് പ്രതിപ്പട്ടിക സമര്‍പ്പിച്ചത്. 2017ല്‍ യുവതിയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടന്ന സമയത്താണ് യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്.

മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമാണ് മെഡിക്കല്‍ കോളേജ് പൊലീസ്‌ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍പൊലീസ്‌ അഞ്ച് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറുന്നത്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച വ്യക്താണെന്നും, പരാതിക്കാരിയുടെ വാദങ്ങള്‍ ശരിയാണെന്നും മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ സുദര്‍ശന്‍ അറിയിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രമേശന്‍ സി കെ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന, കോഴിക്കോട് മെഡിക്കല്‍ കോളേജലെ നഴ്‌സുമാരായ രഹന, മഞ്ജു കെ. ജി എന്നിവരാണ് കേസിലെ പ്രതികള്‍. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നത്.

ഹര്‍ഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതിചേര്‍ത്തിരുന്ന മെഡിക്കല്‍ കോളേജ് ഐ.എം.സി.എ.ച്ച് മുന്‍ സൂപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടര്‍മാര്‍ എന്നിവരെ സംഭവത്തില്‍ പങ്കില്ലെന്നുകണ്ട് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ഷീന വീണ്ടും ആശുപത്രിയിലെത്തിയത്. എന്നാല്‍ വേദന തുന്നലിട്ടതിന്റേതെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം. തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകളും, അണുബാധയും ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ്, വയറിനുള്ളിലെ ലോഹവസ്തുവിനെപ്പറ്റി വിവരം ലഭിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.  മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെയാണു ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന പൊലീസ് കണ്ടെത്തൽ ജില്ലാതല മെഡിക്കൽ ബോർഡ് തള്ളിയെങ്കിലും തുടർ നടപടികളുമായി പൊലീസ് മുന്നോട്ടു പോകുകയായിരുന്നു.

Latest Stories

ഷൈനിനോട് നമ്മള്‍ ദേഷ്യപ്പെട്ടിട്ടുണ്ട്, കുറ്റപ്പെടുത്തിയിട്ടുണ്ട്.. പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 5,364 പേര്‍ക്ക്; കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കി

'അന്യായമായി ഒരാൾ മരിച്ചാൽ ഭൂമിയിലെ എല്ലാവരും ഒരുപോലെ മരിച്ചത് പോലെ'; പഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമെന്ന് പാളയം ഇമാം

140 തിയേറ്ററുകളില്‍ നിന്നും 12 തിയേറ്ററുകളിലേക്ക്.. സിനിമയിലെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ: ലിജോ ജോസ് പെല്ലിശേരി

'മസ്‌ക് ഭ്രാന്തനായ മനുഷ്യന്‍; വെളിവില്ലാത്തവനോട് ഇനി സംസാരിക്കാനില്ല'; ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ഞാന്‍ ഇടയ്‌ക്കൊന്ന് ഉറങ്ങിപ്പോയി, അപ്പോഴേക്ക് ഡാഡി പോയി.. എന്നെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചിന്ത: ഷൈന്‍ ടോം ചാക്കോ

സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും; ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ഗവര്‍ണറുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ല; ഭാരത മാതാവ് എന്നത് ചിത്രകാരന്റെ സങ്കല്‍പ്പമാണെന്ന് എംഎ ബേബി

കാനഡയില്‍ സംഘടിപ്പിക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും; ക്ഷണം പങ്കുവച്ച് നരേന്ദ്ര മോദി

പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ സമയമായില്ലേ? അഭിപ്രായ സര്‍വേയുമായി ഇലോണ്‍ മസ്‌ക്, പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍