സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്നു: പിണറായി വിജയന്‍

സംഘപരിവാര്‍ ശക്തികള്‍ നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ ഏറ്റവും പുതിയ അദ്ധ്യായമാണ് ബിജെപി വക്താക്കളില്‍ നിന്നും പ്രവാചകനെതിരെയുണ്ടായ വര്‍ഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകളെന്ന് അദ്ദേഹം പറഞ്ഞു.

ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികള്‍. അതില്‍ ഏറ്റവും പുതിയ അദ്ധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളില്‍ നിന്നും പ്രവാചകനെതിരെയുണ്ടായ വര്‍ഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകള്‍.

മുസ്ലീം സമൂഹത്തെ അപരവല്‍ക്കരിക്കുന്ന ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്. അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ക്കു പുറമേയാണ് ഇത്. അനേക ലക്ഷം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന നിരവധി ഇസ്ലാമിക രാഷ്ട്രങ്ങള്‍ ബിജെപിയുടേയും സംഘപരിവാറിന്റേയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയര്‍ത്താന്‍ ഇടയായിരിക്കുന്നു. ഇന്ത്യയോട് വളരെ സൗഹാര്‍ദ്ദപൂര്‍വമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം.

പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോള്‍വാള്‍ക്കര്‍ ചിന്തയാണ് ബി ജെ പി നേതാവിന്റെ വാക്കുകളിലൂടെ പുറത്തു വന്നത്. ഓരോ പൗരനും അയാള്‍ക്ക് ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിക്കാനുള്ള അവകാശം നല്‍കുന്ന നമ്മുടെ ഭരണഘടനയെ അവര്‍ തീര്‍ത്തും അവഗണിക്കുകയാണ്.

മറ്റൊരു മതസ്ഥന്റെ വിശ്വാസത്തേയും സംസ്‌കാരത്തേയും അവഹേളിക്കാനോ നിഷേധിക്കാനോ ഉള്ള അവകാശം ഭരണഘടന ആര്‍ക്കും നല്‍കുന്നില്ല. നമ്മുടെ നാടിന്റെ മഹത്തായ മത നിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങള്‍ക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അതിലുപരിയായി വര്‍ഗീയ ശക്തികള്‍ക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും ഒറ്റക്കെട്ടായ എതിര്‍പ്പ് ഉയര്‍ന്നു വരണം. നാടിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചത് സഹോദരന്‍ മനോജ് മഞ്ചു..; ഗുരുതര ആരോപണവുമായി വിഷ്ണു മഞ്ചു, വീണ്ടും ചര്‍ച്ചയായി കുടുംബപ്രശ്‌നം

'നിലമ്പൂരിൽ മത്സരിക്കാനില്ല, അൻവറില്ലാതെ യുഡിഎഫ് ജയിക്കില്ല'; സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അൻവർ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

യുഡിഎഫുമായി സമവായമായില്ല, പുതിയ പ്ലാനുമായി പി വി അൻവർ; നിലമ്പൂരില്‍ മത്സരിക്കുന്നതില്‍ ഇന്നോ നാളെയോ പ്രഖ്യാപനം

ഹൈസ്‌കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും, യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനം; പുതിയ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി

പാട്ടും സംഭാഷണങ്ങളുമില്ല, പ്രധാന ഭാഗങ്ങള്‍ എവിടെ? മഹേഷ് ബാബു സിനിമയുടെ റീ റിലീസിനിടെ പ്രതിഷേധം; തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ പൂര്‍ണ യാത്രാ നിരോധനം; ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടി; വാഹനങ്ങളടക്കം പിടിച്ചെടുക്കും

'എന്തേലും പറഞ്ഞാല്‍ അത് സെക്‌സ് ആയി പോകും' എന്ന് സംവിധായകന്‍.. 15-ാം വയസില്‍ കാസ്റ്റിങ് കൗച്ച് നേരിട്ടു: നടി അപര്‍ണ പണിക്കര്‍

നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ആര്യാടൻ ഷൗക്കത്ത്, എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും; നിലമ്പൂരിൽ ഇനി ആവേശപ്പോരാട്ടം

'നരിവേട്ട'യെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ആളെ വിട്ട് അടിപ്പിക്കു..; ചര്‍ച്ചയായി ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍