റോബിന് വീണ്ടും പിഴയിട്ട് എംവിഡി; നേതൃത്വം നല്‍കിയത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഉദ്യോഗസ്ഥന്‍; കോടതിയില്‍ കാണാമെന്ന് ഗിരീഷ്; നിറയെ യാത്രക്കാരുമായി ഇന്നും സര്‍വീസ്

പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് സര്‍വീസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ചൊവ്വാഴ്ച്ച കോയമ്പത്തൂരില്‍ നിന്നുള്ള മടക്കയാത്രയില്‍ ബുധനാഴ്ച്ച പുലര്‍ച്ച പത്തനംതിട്ടയില്‍ വെച്ചാണ് ബസിന്‌ന് പിഴയിട്ടത്. 7500 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബസ് പുലര്‍ച്ചെ മൂന്നോടെ മൈലപ്രയില്‍ എത്തിയതോടെയാണ് പിഴയിട്ടു വിട്ടയച്ചത്. ഇന്നും ബസ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുകയാണ്. എല്ലാ സീറ്റും ബുക്കിങ്ങില്‍ നിറഞ്ഞാണ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്.

ബസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഫെയ്‌സ്ബുക് പോസ്റ്റിട്ട മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പുലര്‍ച്ചെ പരിശോധന നടന്നത്. ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ചെങ്ങന്നൂര്‍പമ്പ സര്‍വീസ് തടയാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗിരീഷ് ആരോപിച്ചു.

ഇന്നലെ ഇരുവശത്തേക്കുമുള്ള യാത്രയില്‍ രണ്ട് സംസ്ഥാനങ്ങളിലേയും മോട്ടോര്‍ വാഹനവകുപ്പുകളുടെ പരിശോധന ഉണ്ടായില്ല. ഞായറാഴ്ച കോയമ്പത്തൂരിനടുത്ത് ചാവടിയില്‍നിന്നാണ് തമിഴ്നാട് മോട്ടോര്‍വാഹനവകുപ്പ് ബസ് കസ്റ്റഡിയിലെടുത്തത്. പെര്‍മിറ്റ് വ്യവസ്ഥ ലംഘിച്ചതിന് ബസിന് 10,000 രൂപ പിഴ ഈടാക്കിയാണ് ചൊവ്വാഴ്ച വിട്ടുനല്‍കിയത്.

ചൊവ്വാഴ്ച വൈകീട്ട് 4.45-ന് കോയമ്പത്തൂരില്‍നിന്ന് ബസ് പുറപ്പെട്ടെങ്കിലും പത്തനംതിട്ടയിലെത്തിയത് ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ. വഴിനീളെ സ്വീകരണം ഉണ്ടായിരുന്നതിനാലാണ് ബസ് വൈകിയതെന്ന് ഡ്രൈവര്‍ നിധീഷ് പറഞ്ഞു.

ബുധനാഴ്ച രാവിലെ അഞ്ചിന് തിരികെ കോയമ്പത്തൂരിന്, നിശ്ചിത സമയമായ രാവിലെ അഞ്ചിന് പുറപ്പെടാന്‍ കഴിഞ്ഞില്ല. രാവിലെ ഏഴിനാണ് പുറപ്പെട്ടത്. ബുധനാഴ്ചത്തെ ഓട്ടത്തിനിടയിലും നിരവധി ഇടങ്ങളില്‍ സ്വീകരണം ലഭിച്ചെന്ന് ഡ്രൈവര്‍ പറഞ്ഞു. ഉച്ചയ്ക്ക് രണ്ടോടെയാണ് ബസ് കോയമ്പത്തൂരെത്തിയത്. അഞ്ചിന് തിരിച്ച് പത്തനംതിട്ടക്ക് പുറപ്പെട്ടു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി