റോബിന് വീണ്ടും പിഴയിട്ട് എംവിഡി; നേതൃത്വം നല്‍കിയത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഉദ്യോഗസ്ഥന്‍; കോടതിയില്‍ കാണാമെന്ന് ഗിരീഷ്; നിറയെ യാത്രക്കാരുമായി ഇന്നും സര്‍വീസ്

പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് സര്‍വീസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ചൊവ്വാഴ്ച്ച കോയമ്പത്തൂരില്‍ നിന്നുള്ള മടക്കയാത്രയില്‍ ബുധനാഴ്ച്ച പുലര്‍ച്ച പത്തനംതിട്ടയില്‍ വെച്ചാണ് ബസിന്‌ന് പിഴയിട്ടത്. 7500 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബസ് പുലര്‍ച്ചെ മൂന്നോടെ മൈലപ്രയില്‍ എത്തിയതോടെയാണ് പിഴയിട്ടു വിട്ടയച്ചത്. ഇന്നും ബസ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുകയാണ്. എല്ലാ സീറ്റും ബുക്കിങ്ങില്‍ നിറഞ്ഞാണ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്.

ബസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഫെയ്‌സ്ബുക് പോസ്റ്റിട്ട മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പുലര്‍ച്ചെ പരിശോധന നടന്നത്. ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ചെങ്ങന്നൂര്‍പമ്പ സര്‍വീസ് തടയാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗിരീഷ് ആരോപിച്ചു.

ഇന്നലെ ഇരുവശത്തേക്കുമുള്ള യാത്രയില്‍ രണ്ട് സംസ്ഥാനങ്ങളിലേയും മോട്ടോര്‍ വാഹനവകുപ്പുകളുടെ പരിശോധന ഉണ്ടായില്ല. ഞായറാഴ്ച കോയമ്പത്തൂരിനടുത്ത് ചാവടിയില്‍നിന്നാണ് തമിഴ്നാട് മോട്ടോര്‍വാഹനവകുപ്പ് ബസ് കസ്റ്റഡിയിലെടുത്തത്. പെര്‍മിറ്റ് വ്യവസ്ഥ ലംഘിച്ചതിന് ബസിന് 10,000 രൂപ പിഴ ഈടാക്കിയാണ് ചൊവ്വാഴ്ച വിട്ടുനല്‍കിയത്.

ചൊവ്വാഴ്ച വൈകീട്ട് 4.45-ന് കോയമ്പത്തൂരില്‍നിന്ന് ബസ് പുറപ്പെട്ടെങ്കിലും പത്തനംതിട്ടയിലെത്തിയത് ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ. വഴിനീളെ സ്വീകരണം ഉണ്ടായിരുന്നതിനാലാണ് ബസ് വൈകിയതെന്ന് ഡ്രൈവര്‍ നിധീഷ് പറഞ്ഞു.

ബുധനാഴ്ച രാവിലെ അഞ്ചിന് തിരികെ കോയമ്പത്തൂരിന്, നിശ്ചിത സമയമായ രാവിലെ അഞ്ചിന് പുറപ്പെടാന്‍ കഴിഞ്ഞില്ല. രാവിലെ ഏഴിനാണ് പുറപ്പെട്ടത്. ബുധനാഴ്ചത്തെ ഓട്ടത്തിനിടയിലും നിരവധി ഇടങ്ങളില്‍ സ്വീകരണം ലഭിച്ചെന്ന് ഡ്രൈവര്‍ പറഞ്ഞു. ഉച്ചയ്ക്ക് രണ്ടോടെയാണ് ബസ് കോയമ്പത്തൂരെത്തിയത്. അഞ്ചിന് തിരിച്ച് പത്തനംതിട്ടക്ക് പുറപ്പെട്ടു.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ