കളമശ്ശേരി മണ്ഡലത്തിലെ പൊതുജന പരാതി പരിഹാര അദാലത്ത്; ആദ്യഘട്ടം സമാപിക്കുമ്പോള്‍ 1280 പരാതികളില്‍ 908 എണ്ണവും തീര്‍പ്പാക്കി

എറണാകുളം കളമശ്ശേരി മണ്ഡലത്തിലെ ആദ്യഘട്ട പൊതുജന പരാതി പരിഹാര അദാലത്ത് സമാപിക്കുമ്പോള്‍ ലഭിച്ച 1280 പരാതികളില്‍ 908 എണ്ണവും തീര്‍പ്പാക്കിയതായി മന്ത്രി പി രാജീവ്. വേദിയില്‍ ലഭിച്ച 372 പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി തീര്‍പ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പി രാജീവ് അദാലത്തിനെ കുറിച്ച് വ്യക്തമാക്കിയത്. സ്വന്തമായി വീടില്ലാതിരുന്ന ചെട്ടിക്കാട് പാറക്കുളം സ്വദേശി ലീലയും ഭിന്നശേഷിക്കാരനായ മകന്‍ ഷിനോജിനും സ്‌നേഹവീട് പദ്ധതിയിലൂടെ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ലീലയെപ്പോലെ ഏലൂര്‍ സ്വദേശികളായ മറ്റ് 3 പേര്‍ക്ക് കൂടി പബ്‌ളിക് സ്‌ക്വയറില്‍ നടന്ന അദാലത്തില്‍ വീട് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. താലൂക്ക് തലം വരെ അദാലത്തുകള്‍ നടന്നിട്ടുണ്ടെങ്കിലും പഞ്ചായത്ത് – നഗരസഭാ തലത്തില്‍ ഇത്ര വിപുലമായ അദാലത്തുകള്‍ നടക്കുന്നത് ഇതാദ്യമാണെന്നും മന്ത്രി കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

വീട് മുതല്‍ റേഷന്‍ കാര്‍ഡ് വരെ നല്‍കാന്‍ സാധിച്ച, കളമശ്ശേരി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ആശ്വാസത്തണലൊരുക്കിയാണ് പബ്ലിക് സ്‌ക്വയര്‍ അദാലത്തിന്റെ ഈ ഘട്ടം സമാപിക്കുന്നത്. അദാലത്ത് വേദിയില്‍ നിന്നടക്കം ലഭിച്ചതുള്‍പ്പെടെ ആകെ പരിഗണിച്ച 1280 പരാതികളില്‍ 908 എണ്ണവും തീര്‍പ്പാക്കി. വേദിയില്‍ ലഭിച്ച 372 പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി തീര്‍പ്പാക്കും.

ചെട്ടിക്കാട് പാറക്കുളം സ്വദേശി ലീലയും ഭിന്നശേഷിക്കാരനായ മകന്‍ ഷിനോജും താമസിച്ചിരുന്നത് ഏത് നിമിഷവും നിലംപൊത്താവുന്ന ഷെഡ്ഡിലായിരുന്നു. ഈ ദുരിത ജീവിതത്തിന് അറുതി വരുത്തിക്കൊണ്ട് സ്‌നേഹവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്കൊരു വീട് നിര്‍മ്മിച്ചുനല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ലീലയെപ്പോലെ ഏലൂര്‍ സ്വദേശികളായ മറ്റ് 3 പേര്‍ക്ക് കൂടി പബ്‌ളിക് സ്‌ക്വയറിലൂടെ കിടപ്പാടമൊരുങ്ങിയിട്ടുണ്ട്. ഏലൂര്‍ നഗരസഭയുടെ കീഴിലുള്ള ആശ്രയ ഭവനിലെ ഭവന യൂണിറ്റുകളാണ് ഇവര്‍ക്ക് അനുവദിച്ചത്.

നിയമസഭാ മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സംഘടിപ്പിച്ച ഈ പൊതുജന പരാതി പരിഹാര അദാലത്ത് പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. താലൂക്ക് തലം വരെ അദാലത്തുകള്‍ നടന്നിട്ടുണ്ടെങ്കിലും പഞ്ചായത്ത് – നഗരസഭാ തലത്തില്‍ ഇത്ര വിപുലമായ അദാലത്തുകള്‍ നടക്കുന്നത് ഇതാദ്യമാണ്.

ജില്ലാ കളക്ടര്‍, സബ് കളക്ടര്‍ സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലേയും ജില്ലാ – താലൂക്ക് – വില്ലേജ് തല ഉദ്യോഗസ്ഥര്‍ എന്നിവരും പരാതി കേള്‍ക്കാനും പരിഹരിക്കാനും എനിക്കൊപ്പം നിന്നു.
പട്ടയവും റേഷന്‍ കാര്‍ഡും വീടിനായുള്ള വഴിയും വായ്പയും മാലിന്യപ്രശ്‌നവും ഉള്‍പ്പെടെയുള്ള വിഷയങ്ങളുമെല്ലാം അദാലത്തിലൂടെ പരിഹരിക്കാന്‍ സാധിച്ചു. ഇനി പരാതിപരിഹാര ഉത്തരവുകള്‍ നടപ്പാക്കപ്പെടുന്നു എന്നുറപ്പ് വരുത്താന്‍ താമസിയാതെ അവലോകന യോഗം ചേരും. ഒപ്പം പബ്ലിക് സ്‌ക്വയറിന്റെ രണ്ടാം ഘട്ടത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി ജൂണ്‍ മാസത്തില്‍ മുഖാമുഖം പരിപാടിയും സംഘടിപ്പിക്കും.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്