തൃശൂരില്‍ റെഡ്മി 5 പ്രോ മൊബൈല്‍ പൊട്ടിത്തെറിച്ചത് കുട്ടി മരിച്ച സംഭവം; പ്രതികരിച്ച് ഷവോമി

തൃശ്ശൂര്‍ തിരുവില്വാമലയില്‍ റെഡ്മി 5 പ്രോ മൊബൈല്‍ പൊട്ടിത്തെറിച്ചത് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ഷവോമി. ഇത്തരം കാര്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കമ്പനി കാണുന്നതെന്നും ഈ പ്രയാസകരമായ സമയത്ത് ഞങ്ങള്‍ കുടുംബത്തോടൊപ്പം നില്‍ക്കുകയും സാദ്ധ്യമായ വിധത്തില്‍ അവരെ പിന്തുണയ്ക്കുമെന്നും ഷമോവി ഇന്ത്യയുടെ വക്താവ് അറിയിച്ചു.

‘ഷവോമി ഇന്ത്യയില്‍ ഉപഭോക്തൃ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ഞങ്ങള്‍ അത്തരം കാര്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങള്‍ ആ കുടുംബത്തോടൊപ്പം നില്‍ക്കുകയും സാദ്ധ്യമായ വിധത്തില്‍ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വിഷയത്തില്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം നിര്‍ണായിക്കാന്‍ ഞങ്ങള്‍ അധികാരികളുമായി പ്രവർത്തിക്കുകയും ആവശ്യമായ ഏത് വിധത്തിലും അവരെ പിന്തുണയ്ക്കുകയും ചെയ്യും’ ഷവോമി ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

തിങ്കള്‍ രാത്രി പത്തരയോടെയാണു സംഭവമുണ്ടായത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. അപകടസമയത്ത് പുതപ്പിനടിയില്‍ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടിയെന്നാണ് മുത്തശ്ശി പൊലീസിനോട് പറഞ്ഞത്. ഗുളികയെടുക്കാന്‍ താന്‍ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ടാണ് തിരിച്ചെത്തിയതെന്നും ഈ സമയത്ത് മകള്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും അവര്‍ പറഞ്ഞു.

മരണത്തിനിടയാക്കിയത് തലയിലേറ്റ പരിക്കും തലച്ചോറിലെ രക്തസ്രാവവുമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം തലയിലേറ്റ ഗുരുതരമായ പരിക്കാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. തലച്ചോറില്‍ പലയിടത്തും ക്ഷതമുണ്ടായി. ഇങ്ങനെയുണ്ടായ രക്തസ്രാവമാണു മരണകാരണമെന്നാണു കണ്ടെത്തല്‍.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി