സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു; വെളിപ്പെടുത്തലുമായി ജൂറി അംഗത്തിന്റെ ശബ്ദരേഖ; ആഞ്ഞടിച്ച് വിനയന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ വിവാദം മുറുകുന്നു. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ജൂറി അംഗവും സംവിധായകനുമായ നേമം പുഷ്പരാജ്്. മാധ്യമ പ്രവര്‍ത്തകനോടാണ് നേമം പുഷ്പരാജ്് വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഈ ശബ്ദരേഖ വിനയന്‍ ഫേസ്ബുക്കിലുടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത്തവണത്തെ സ്റ്റേറ്റ് ഫിലിം അവാര്‍ഡിന്റെ മെയിന്‍ ജൂറി മെമ്പറും പ്രാഥമിക ജൂറിയുടെ ചെയര്‍മാനുമാണ് നേമം പുഷ്പരാജ്.

രഞ്ജിത് ഒരു കാരണവശാലും ഈ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലന്ന് സംവിധായകനും ജൂറി മെമ്പറുമായ നേമം പുഷ്പരാജ് ശബ്ദരേഖയില്‍ പറയുന്നുണ്ട്. അക്കാദമി ചെയര്‍മാന്‍ എന്നനിലയില്‍ അവാര്‍ഡു നിണ്ണയത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തി എന്നു വ്യക്തമായി ഒരു സീനിയര്‍ ജൂറി മെമ്പര്‍ പറഞ്ഞു കഴിഞ്ഞാല്‍. ഇനി മറുപടി പറയേണ്ടത് അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആണ്. നേമം പുഷ്പരാജ് ഈ ശബ്ദരേഖയില്‍ പറയുന്നതു കൂടാതെ അവാര്‍ഡു നിര്‍ണ്ണയത്തില്‍ നടന്ന പല വൃത്തികെട്ട ഇടപെടലുകളുടെയും ഗൂഢാലോചനയുടെയും ഒക്കെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വിശദമായി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.. അത് ആവശ്യമുള്ള ഘട്ടത്തില്‍ മാത്രം വെളിപ്പെടുത്താമെന്ന് വിനയന്‍ പറഞ്ഞു.

ഇപ്പോള്‍ എനിക്കു ചോദിക്കാനുള്ളത് ഇ ജൂറിമെമ്പറുടെ വെളിപ്പെടുത്തലിനു ശേഷം നിയമപരമായോ ധാര്‍മ്മികമായോ ആ പദവിയിലിരിക്കാന്‍ രഞ്ജിത്തിന് അവകാശമുണ്ടോ? ഈ വിവരം അവാര്‍ഡു നിര്‍ണ്ണയ സമയത്തു തന്നെ അറിഞ്ഞിരുന്ന സാംസ്‌കാരിക വകുപ്പ് ഇപ്പോഴെങ്കിലും നടപടി എടുക്കുമോ? നേരത്തെ സര്‍ക്കാരിന്റെ പിആര്‍ഡിയുടെ കീഴിലായിരുന്നു ഈ അവാര്‍ഡു നിര്‍ണ്ണയവും മറ്റും നടത്തിയിരുന്നത്.. 1996ലെ അവാര്‍ഡു നിര്‍ണ്ണയത്തില്‍ ഗുരുതരമായ ക്രമക്കേടു നടന്നു എന്നു കാണിച്ച് ഹൈക്കോടതിയില്‍ കേസു പോകുകയുണ്ടായി.

ദേശാടനം എന്ന സിനിമയേ മനപ്പുര്‍വം ഒഴിവാക്കി എന്നതായിരുന്നു പ്രശ്‌നം.. അന്ന് ജസ്റ്റീസ് നാരായണക്കുറുപ്പ് അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പക്ഷപാതമുണ്ട് സുതാര്യത ഇല്ലായിരുന്നു എന്നു കണ്ടെത്തുകയും സത്യസന്ധമായി അവാഡു നിര്‍ണ്ണയം നടക്കുവാനായി പിആര്‍ഡി യില്‍ നിന്നു മാറ്റി ചലച്ചിത്ര അക്കാദമി രൂപീകരിക്കുവാനും അക്കാദമി ജൂറിയെ നിയമിച്ചു കഴിഞ്ഞാല്‍ പിന്നെ അവരില്‍ യാതൊരു ഇടപെടലും ഉണ്ടാകാതെ അവാര്‍ഡു നിര്‍ണ്ണയം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിടുകയും ഉണ്ടായി.. അന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി ആയിരുന്ന അന്തരിച്ച ടി കെ രാമകൃഷ്ണനാണ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര അക്കാദമിരൂപീകരിച്ചതെന്ന് വിനയന്‍ വ്യക്തമാക്കി.

ഷാജി എന്‍ കരുണായിരുന്നു ആദ്യത്തെ ചെയര്‍മാന്‍ എന്നാണെന്റെ ഓര്‍മ്മ. അതിനു ശേഷവും പല സര്‍ക്കാരുകളും അവാര്‍ഡുകള്‍ പലപ്പോഴും വീതം വയ്കുകയായിരുന്നു എന്ന സത്യം നിഷേധിക്കാന്‍ കഴിയില്ല. പക്ഷേ അതിനൊക്കെ ഒളിവും മറവും ഉണ്ടായിരുന്നിരിക്കാം. തെളിവ് ഇല്ലായിരുന്നിരിക്കാം. ഇത്ര ധ്രാഷ്ടൃത്തോടെ തനിക്കാരെയും പേടിക്കേണ്ട കാര്യമില്ല എന്ന മാടമ്പിത്തരത്തോടെ അവാര്‍ഡു നിര്‍ണ്ണയത്തില്‍ കൈ കടത്തിയ ആദ്യത്തെ ചെയര്‍മാന്‍ രഞ്ജിത്താണ് എന്നകാര്യം യാതൊരു സംശവുമില്ലെന്ന് വിനയന്‍ പറഞ്ഞു.

എവിടുന്നാണ് ഇതിനുള്ള ധൈര്യം അദ്ദേഹത്തിന് ലഭിച്ചത്. സര്‍ക്കാരിനെ പ്രതിക്കുട്ടില്‍ നിര്‍ത്തുന്ന ഈ ഗൂഡാലോചനക്കു പിന്നില്‍ മറ്റാരൊക്കെയാണ്. ശക്തമായ ഒരന്വേഷത്തിന് മുഖ്യമന്ത്രി ഉത്തരവിടുകയും. കുറ്റവാളികളേ കണ്ടെത്തുകയും ചെയ്യുമെന്നു കരുതുന്നു. അല്ലങ്കില്‍ ഈ വീതം വയ്കല്‍ നയം ഇടതുപക്ഷ സര്‍ക്കാരിന്റെ അറിവോടെയാണന്ന് പൊതുജനം ചിന്തിച്ചു പോകുമെന്നും അദേഹം പറഞ്ഞു. എനിക്കൊരാവാര്‍ഡു കിട്ടാനോ എന്റെ സിനിമയ്ക് അവാര്‍ഡു കിട്ടാനോ വേണ്ടിയല്ല ഞാനിതിന് ഇറങ്ങി തിരിച്ചതെന്ന് ദയവായി കരുതരുത്.

ഞാനീ അവാര്‍ഡുകള്‍ക്കു വേണ്ടി സിനിമ എടുക്കുന്ന ആളല്ലാ, അതിന്റെ പുറകെ പോയിട്ടുമില്ല, ഇഷ്ടക്കാര്‍ക്ക് അവാഡ് വീതം വച്ച രഞ്ജിത്തിന്റെ ഈ പരിപാടി സിനിമയേ പാഷനായി കാണുന്ന, അതിനു വേണ്ടി ജീവന്‍കളഞ്ഞു നില്‍ക്കുന്ന.. ഒരു വലിയ കൂട്ടം കലാകാരന്മാരോടു ചെയ്യുന്ന ചതിയാണ്. കൊല്ലാക്കൊലയാണ്..എന്തു കഷ്ടപ്പാടും സഹിച്ച് സിനിയെടുത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ തയ്യാറുള്ള ചെറുപ്പക്കാരുടെ മനസ്സു മടുപ്പിക്കുന്ന ക്രൂരതയാണ്..സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലങ്കില്‍ മാത്രമേ മറ്റു നടപടികളിലേക്കു നീങ്ങാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും വിനയന്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ