'വേടന്റെ അമ്മ ശ്രീലങ്കന്‍ വംശജ, കേസിന് ശ്രീലങ്കന്‍ ബന്ധം'; പുലിപ്പല്ല് കേസില്‍ റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റം; നടപടി കടുത്ത സര്‍വീസ് ചട്ടലംഘനം കണ്ടെത്തിയതോടെ

റാപ്പര്‍ വേടനെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത പുലിപ്പല്ല് കേസില്‍ ചട്ടലംഘനം ചൂണ്ടിക്കാട്ടി റേഞ്ച് ഓഫീസര്‍ക്കെതിരെ വകുപ്പ് തല നടപടി. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ രൂക്ഷമായ ലംഘനം കണക്കിലെടുത്താണ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയത്. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ ഉത്തരവിലാണ് കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാന്‍ നിര്‍ദ്ദേശം.

വേടന്റെ അമ്മ ശ്രീലങ്കന്‍ വംശജയാണെന്നും അതുകൊണ്ട് കേസിന് ശ്രീലങ്കന്‍ ബന്ധമുണ്ടെന്നും തുടങ്ങി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ മധ്യേ വെളിപ്പെടുത്തിയ സംഭവത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. വകുപ്പുതല അന്വേഷണത്തിന് വിധേയമായി ആണ് സ്ഥലം മാറ്റം.

വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിടുക്കപ്പെട്ട് നടത്തിയ അന്വേഷണ രീതിയില്‍ മന്ത്രി ആദ്യം മുതല്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് വേടന് സിപിഎമ്മും സിപിഐയും ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയില്‍ സര്‍ക്കാര്‍ പരിപാടിയില്‍ വേടന്‍ പങ്കെടുത്തിരുന്നു. വന്‍ സുരക്ഷ ക്രമീകരണങ്ങളോടെ സംഘടിപ്പിച്ച പരിപാടിയില്‍ ആരവങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് വേടനെ വരവേറ്റത്. ഇടുക്കി വാഴത്തോപ്പില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്.

നേരത്തെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ വേടനെയും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ലഹരി കേസില്‍ ഉള്‍പ്പെട്ടതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് വേടന് സിപിഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ വേടന് വേദിയൊരുങ്ങിയത്.

തന്റെ ചില കാര്യങ്ങള്‍ അനുകരിക്കരുതെന്നും തന്നെ ഉപദേശിക്കാന്‍ ആരുമില്ലായിരുന്നുവെന്നും ആരാധകരോടായി വേടന്‍ പറഞ്ഞു. തന്റെ നല്ല ശീലങ്ങള്‍ കണ്ട് പഠിക്കുകയാണ് വേണ്ടത്. താന്‍ നിങ്ങളുടെ മുന്നിലാണ് നില്‍ക്കുന്നത്. തന്നെ കേള്‍ക്കുന്ന നിങ്ങള്‍ക്ക് നന്ദിയെന്നും വേടന്‍ ആരാധകരോടായി പറഞ്ഞു.

തന്നെ തിരുത്താനും തിരുത്തപ്പെടാനുമുള്ള സാഹചര്യത്തിലാണ് താന്‍ നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കുന്നത്. വേടന്‍ എന്ന വ്യക്തി പൊതുസ്വത്താണ് താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. നിങ്ങളുടെ ചേട്ടനും അനിയനുമൊക്കെയാണ് താനെന്ന് പറഞ്ഞ വേടന്‍ വേദി നല്‍കിയതില്‍ സര്‍ക്കാരിന് നന്ദിയും അറിയിച്ചു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം