മഴ തുടരുന്നു, ആലപ്പുഴയില്‍ 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ അതീവ ജാഗ്രത . ഇന്നു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. നദികളിലെ ജല നിരപ്പ് മുന്നറിയിപ്പ് നിരക്കിന് മുകളിലാണ്. ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു.

മരങ്ങള്‍ വീണാണ് വീടുകള്‍ നശിച്ചത്. ചെങ്ങന്നൂര്‍ താലൂക്കില്‍ 4 ഉം, കാര്‍ത്തികപ്പള്ളി താലൂക്കില്‍ 2 ഉം, മാവേലിക്കര താലൂക്കില്‍ 8 ഉം, കുട്ടനാട് താലൂക്കില്‍ 3 ഉം വീടുകളാണ് തകര്‍ന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ 20 അംഗ എന്‍ഡിആര്‍എഫ് ടീം ജില്ലയില്‍ ഇന്ന് വൈകിട്ടോടുകൂടി എത്തിച്ചേരും.ജില്ലയില്‍ മാവേലിക്കരയിലാണ് കൂടുതല്‍ മഴ പെയ്തത്. 91.2 മില്ലീ മീറ്റര്‍.

എറണാകുളം ജില്ലയില്‍ രാത്രി മുതല്‍ ഇടവിട്ടുള്ള മഴ തുടരുന്നു . ജില്ലയില്‍ ഇന്ന് ഓറഞ്ച് അല4ട്ട് ആണ്. ശക്തമായ മഴയ്ക്കു0 ഇടിമിന്നലിനു0 സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
പമ്പയില്‍ സ്നാനം ചെയ്യുന്നത് നിരോധിച്ചു. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ആണ് നടപടി

സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് ജാഗ്രതാ നിര്‍ദേശം. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

Latest Stories

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി