'ഞാന്‍ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണ്, പരാതി വൈകിയെന്നതിലാണ് ദേഷ്യമുള്ളത്'; ഇപ്പോള്‍ എന്തിന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയെന്ന ചോദ്യം, പിന്നീട് വിശദീകരണവുമായി ആര്‍ ശ്രീലേഖ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി പരാതി നല്‍കാന്‍ വൈകിയതിനെ വിമര്‍ശിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി മുന്‍ ഡിജിപിയും ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥിയുമായ ആര്‍ ശ്രീലേഖ. താന്‍ എപ്പോഴും അതിജീവിതയ്ക്കൊപ്പം തന്നെയാണെന്നും പരാതി വൈകിയതിലുള്ള ദേഷ്യമാണ് ചുരുങ്ങിയ വാക്കുകളില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചതെന്നുമാണ് ശ്രീലേഖയുടെ വിശദീകരണം. ഇത്രനാള്‍ എന്തുകൊണ്ട് കേസ് എടുത്തില്ല, ഇപ്പോള്‍ എന്തിനു നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്നും പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അവര്‍ ചോദിച്ചിരുന്നു.

അതേപോലെ തന്നെ ശബരിമല വിഷയവും ആര്‍ ശ്രീലേഖ ഈ സമയത്തെ കേസുമായി ബന്ധപ്പെടുത്തി ഉന്നയിച്ചു. ശബരിമലയില്‍ സ്വര്‍ണക്കൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തിയത്. ഞാനൊരമ്മയാണ്, മുന്‍ പൊലീസുദ്യോഗസ്ഥയാണ്…ഇരകളെ സംരക്ഷിക്കുക എന്നതില്‍ കാലതാമസമോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

‘ഞാന്‍ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണ്, സ്ത്രീകള്‍ക്കൊപ്പമാണ്. പരാതി വൈകിയെന്നതിലാണ് ദേഷ്യമുള്ളത്. പൊലീസ് എന്തുകൊണ്ട് സ്വമേധയ കേസ് എടുത്തില്ല. അതിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. ഇരക്കൊപ്പമല്ലെന്ന തെറ്റായ വ്യാഖ്യാനം വന്നപ്പോള്‍ തന്നെ പോസ്റ്റ് തിരുത്തി. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.ഇപ്പോഴെങ്കിലും പരാതി കൊടുത്തല്ലോ. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ഒരു നടപടി ശരിയായില്ല. വളരെ നേരത്തെ തന്നെ കേസെടുക്കാമായിരുന്നു.പ്രതിയെ സംരക്ഷിക്കാന്‍ കാലതാമസം വഴി വച്ചു. സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം കൃത്യമായി നടക്കുമ്പോള്‍ ഈ പരാതി വന്നതില്‍ ആശങ്ക ഉണ്ട്. ശബരിമല അന്വേഷണം നല്ല രീതിയില്‍ നടക്കണം’

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി