'കൊച്ചി മേയര്‍ പദവി കിട്ടാന്‍ സഹായിച്ചത് ലത്തീന്‍ സഭ'; സഭാ നേതൃത്വം തനിക്കായി പറഞ്ഞു, സഭാ നേതാക്കള്‍ക്ക് നന്ദിയെന്ന് വി കെ മിനിമോള്‍

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ പിന്തുണച്ചുവെന്ന് വി.കെ.മിനിമോള്‍. ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തില്‍ ഉയര്‍ന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയര്‍ പദവിയെന്നും സഭാ നേതൃത്വം തനിക്കായി പറഞ്ഞു എന്നുമായിരുന്നു കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലിയില്‍ മേയറുടെ പരാമര്‍ശം.

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ പിന്തുണച്ചുവെന്ന് മേയര്‍ വി കെ മിനിമോള്‍. ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തില്‍ ഉയര്‍ന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയര്‍ പദവിയെന്നും സഭാ നേതൃത്വം തനിക്കായി പറഞ്ഞു എന്നുമാണ് കൊച്ചി മേയര്‍ വികെ മിനിമോള്‍ പറഞ്ഞത്. കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലിയിലാണ് മേയറുടെ പരാമര്‍ശം. സഭാ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ മിനിമോള്‍ സംഘടനാ ശക്തിയുടെ തെളിവാണിതെന്ന് കൂടി പറഞ്ഞിട്ടുണ്ട്.

മേയറുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് കെആര്‍എല്‍സിസി അധ്യക്ഷന്‍ വര്‍ഗീസ് ചക്കാലക്കല്‍ പ്രതികരിച്ചു. സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യത്തിന് വേണ്ടിയാണ് സഭ സംസാരിച്ചതെന്ന് വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും വ്യക്തമാക്കി. കൊച്ചി മേയര്‍ സ്ഥാനത്തേക്ക് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന്റെ പേര് യുഡിഎഫ് സജീവമായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം വിവാദങ്ങള്‍ക്കൊടുവിലാണ് സഭയ്ക്ക് വഴങ്ങി കെപിസിസി ജനറല്‍ സെക്രട്ടറിയെ മാറ്റി നിര്‍ത്തി മിനിമോള്‍ക്ക് കോണ്‍ഗ്രസ് അവസരം നല്‍കിയത്. പാര്‍ട്ടിയ്ക്കുള്ളില്‍ ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വഴിവെച്ചിരുന്നു. ദീര്‍ഘകാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സംഘടനാ തലപ്പത്തുള്ള ഒരാള്‍ക്ക് അവസരം നല്‍കാതെ പാര്‍ട്ടിയ്ക്കുള്ളിലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കാതെയായിരുന്നു വി കെ മിനിമോളെ എറണാകുളം ജില്ലാ കമ്മിറ്റി മേയറായി പ്രഖ്യാപിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഒരു സഭയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തില്‍ കൈകടത്തിയിട്ടില്ലെന്നും സഭാ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ചല്ല പാര്‍ട്ടി കാര്യങ്ങളെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മിനിമോളുടെ വെളിപ്പെടുത്തല്‍ വന്നതോടെ സഭാതീരുമാനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം വശംവദരായി എന്നത് തെളിയുകയാണ്.

കൊച്ചി മേയര്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും ലത്തീന്‍ സമുദായത്തിന്റെ ആഗ്രഹം രാഷ്ട്രീയ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും പറഞ്ഞിട്ടുണ്ട്. സമ്മര്‍ദമല്ല, പ്രാതിനിധ്യത്തിനായുള്ള ആഗ്രഹമാണ് അറിയിച്ചത്. കരയുന്ന കുഞ്ഞിനേ ജനാധിപത്യത്തില്‍ പാലുള്ളൂ. അര്‍ഹമായ പ്രാതിനിധ്യമാണ് ചോദിച്ചത്. പ്രാതിനിധ്യത്തിനായി ഇനിയും ശബ്ദം ഉയര്‍ത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍ അറിഞ്ഞു ചെയ്യുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സമുദായത്തിന് അര്‍ഹതപ്പെട്ട പ്രാതിനിധ്യത്തിനായി സംസാരിച്ചിട്ടുണ്ടാകാം എന്നാല്‍ സമ്മര്‍ദ നീക്കമല്ല എന്നായിരുന്നു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ഷെറി ജെ തോമസിന്റെ പ്രതികരണം.

Latest Stories

'അച്ഛനാകാന്‍ യോഗ്യതയില്ലാത്ത തെറ്റായ ഒരു പുരുഷനെ വിശ്വസിച്ചതിന് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ പൊറുത്തുതരട്ടെ'; എങ്ങുമെത്താതിരുന്ന നിലവിളി ദൈവം കേട്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ ആദ്യ യുവതി

'രണ്ട് ലൈംഗിക പീഡന പരാതികള്‍ പുറത്ത് വന്നതോടെ പരാതിപ്പെടാതിരിക്കാന്‍ ഭീഷണി, മാതാപിതാക്കളേയും സഹോദരിയേയും ഇല്ലാതാക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി'

'രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം, കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണം'; മന്ത്രി വി ശിവൻകുട്ടി

രാഹുലിനെതിരെയുള്ളത് ബലാൽസംഗവും, നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങൾ; പരാതിക്കാരിയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, കസ്റ്റഡിയിൽ എടുത്തത് അർദ്ധരാത്രി 12.30ന് പാലക്കാട്ടെ ഹോട്ടലിൽ നിന്ന്

ആരും ദേഷ്യപ്പെട്ടിട്ട് കാര്യമില്ല, ആ താരത്തെ ടീമിൽ എടുത്തത് നന്നായി, അവനെക്കാൾ മികച്ച ഓൾറൗണ്ടർ ഇന്ന് ഈ രാജ്യത്തില്ല: ഇർഫാൻ പത്താൻ

'ഇനി തീ പാറും'; സഞ്ജുവിന്റെ വെടിക്കെട്ട് തുടരാൻ പരിശീലിപ്പിച്ച് യുവരാജ് സിങ്

'ഇത്തവണ നിങ്ങള്‍ എന്നെ കൊന്നില്ല, പകരം എന്റെ ശബ്ദമായ ആ ചാനലിനെയാണ് കൊന്നത്'; EX- മുസ്ലീമിന്റെ യാഥാസ്ഥിതിക മതവാദികള്‍ക്കെതിരായ പോരാട്ടത്തിനെതിരെ മാസ് റിപ്പോര്‍ട്ട് അടിയ്ക്കല്‍; യൂട്യൂബ് ചാനല്‍ പൂട്ടിച്ചതിനെതിരെ നിയമനടപടിയുമായി ലിയാക്കത്തലി ഹൈക്കോടതിയില്‍

'മതത്തെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു, കോൺഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടാൻ ഒരു മടിയും ഇല്ലാത്തവർ'; എം വി ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐ‌ടി