പാര്‍ട്ടിക്കുള്ളില്‍ ഒരു തര്‍ക്കവുമില്ല, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ല: കുഞ്ഞാലിക്കുട്ടി

കേരളത്തില്‍ മുന്നണി മാറ്റം മുസ്ലീം ലീഗ് ആലോചിച്ചിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ദേശീയ കൗണ്‍സിലിന് മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

മറ്റു സംസ്ഥാനങ്ങളിലും മുന്നണി സാധ്യത തേടും. കേരളം, തമിഴ്‌നാട് മാതൃകയില്‍ മറ്റു സംസ്ഥാനങ്ങളില്‍ മുന്നണി സാധ്യത തേടും. ദേശീയ തലത്തില്‍ സംഘടന ശക്തിപ്പെടുത്താന്‍ ഏകവര്‍ഷ പരിപാടി പ്രഖ്യാപിക്കും. കേരളത്തില്‍ മുന്നണി മാറ്റം ലീഗ് ആലോചിച്ചിട്ടില്ല.

സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ല. സെക്രട്ടറിയാകാനില്ലെന്ന് പാര്‍ട്ടിയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നല്ല ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന സെക്രട്ടറി പാര്‍ട്ടിക്കുണ്ടാകും. കേരളത്തിലെ മുസ്ലീം ലീഗിനുള്ളില്‍ ഒരു തര്‍ക്കവുമില്ല.

പതിനാല് ജില്ലാ കമ്മിറ്റികളും ഐക്യകണ്ഠേനയാണ് നിലവില്‍ വന്നത്. ലീഗിനകത്ത് രണ്ടുചേരിയുണ്ടെന്ന പ്രചരണം മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളും സൃഷ്ടിക്കുന്നതാണ്. ഞങ്ങള്‍ക്ക് ഒരൊറ്റ നേതാവേയുള്ളൂ. ഇപ്പോള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഞങ്ങളുടെ നേതാവ്.

ഞങ്ങളെല്ലാം ഒറ്റക്കെട്ടായി പൊയ്ക്കൊണ്ടിരിക്കുകയാണ്. മുസ്ലീം ലീഗ് ഇടതുമുന്നണിയിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമാണെന്നും ഇത് ചിലര്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ് എന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നത്.

Latest Stories

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി