പി. ബി എന്നാല്‍ ഹൈക്കമാന്‍ഡ് അല്ല; യു.എ.പി.എ അറസ്റ്റില്‍ മറുപടിയുമായി പിണറായി വിജയന്‍

കോഴിക്കോട് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുഎപിഎ ചുമത്തിയതില്‍ സിപിഎം പൊളിറ്റ് ബ്യൂറോ സര്‍ക്കാരിനെ വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തിലുള്ള ഒരു വിമര്‍ശനവും പൊളിറ്റ് ബ്യൂറോയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ സഭ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് അംഗം പിടി തോമസ് ആണ് ഇക്കാര്യം പരാമര്‍ശിച്ചത്. പിബിയുടെ വിമര്‍ശനം ഏറ്റാണ് മുഖ്യമന്ത്രി സഭയില്‍ എത്തിയിരിക്കുന്നതെന്ന് ചോദ്യോത്തരവേളയില്‍ പിടി തോമസ് പറഞ്ഞു. ചോദ്യത്തിന മറുപടി പറയുന്നതിനിടെ മുഖ്യമന്ത്രി ഇതിനോടു പ്രതികരിക്കുകയായിരുന്നു.

യുഎപിഎയുടെ പേരില്‍ പിബി വിമര്‍ശനം ഉന്നയിച്ചെന്ന മാധ്യമ വാര്‍ത്തകള്‍ തീര്‍ത്തും തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള ഒരു വിമര്‍ശനവും പിബിയില്‍ നിന്ന് ഉണ്ടായിട്ടില്ല. പിബിയില്‍ പങ്കെടുത്ത പോലെയാണ് ഇക്കാര്യം പലരും റിപ്പോര്‍ട്ട്  ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

തെറ്റുതിരുത്തുകയും നടപടികള്‍ എടുത്തു മുന്നോട്ടു പോവുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. പൊളിറ്റ് ബ്യൂറോ ശക്തമാണ്. അതു നടപടികള്‍ എടുക്കാറുണ്ട്. ഇത് ഹൈക്കമാന്‍ഡ് അല്ല. മുമ്പ് നടന്നതെല്ലാം എല്ലാവര്‍ക്കും അറിയാമല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിബി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചെന്ന വാര്‍ത്തകളെക്കുറിച്ച്, ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ