ആവശ്യമെങ്കില്‍ ഫോട്ടോ പുറത്തുവിടും; ടിഎന്‍ പ്രതാപന് പിഎഫ്‌ഐ ബന്ധം; ആരോപണത്തിലുറച്ച് കെ സുരേന്ദ്രന്‍

ടിഎന്‍ പ്രതാപന്‍ എംപിയ്ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോ പുറത്തുവിടുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിഎഫ്‌ഐ ബന്ധം തെളിയിക്കാനുള്ള ടിഎന്‍ പ്രതാപന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ടിഎന്‍ പ്രതാപന്‍ എംപിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് പിഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ ഇരുന്ന് ടിഎന്‍ പ്രതാപന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന അബ്ദുല്‍ ഹമീദ് ജാമിയ മിലിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത ആളാണ്. ഡല്‍ഹി കലാപത്തില്‍ അബ്ദുല്‍ ഹമീദിന് പങ്കുണ്ടെന്ന് നേരത്തെ വ്യക്തമായിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പുന്ന നൗഷാദിനെ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. കൊലക്കേസിലെ പിഎഫ്‌ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നത് പ്രതാപനാണെന്ന് തൃശൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കന്‍മാര്‍ ആരോപിച്ചിരുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം കഴിഞ്ഞ ദിവസം ബിജെപി ഭീഷണിയെ വെല്ലുവിളിച്ച് പ്രതാപന്‍ രംഗത്തെത്തിയിരുന്നു.

ചാണകവെള്ളമൊഴിക്കുമെന്ന ബിജെപി പ്രഖ്യാപനത്തെ വെല്ലുവിളിച്ചാണ് പ്രതാപന്‍ രംഗത്ത് വന്നത്. ധൈര്യമുണ്ടെങ്കില്‍ ബിജെപി തന്റെ ദേഹത്ത് ചാണകവെള്ളം ഒഴിക്കണമെന്ന് പ്രതാപന്‍ പറഞ്ഞു. ചാണകം മെഴുകിയ തറയില്‍ കിടന്ന് വളര്‍ന്നയാളാണ് താനെന്നും തന്റെ ദേഹത്ത് പച്ച മത്സ്യത്തിന്റെ ഗന്ധമാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.

യാതൊരു കാരണവശാലും ആര്‍എസ്എസിനും ബിജെപിക്കും മുസ്ലീം താവ്രവാദത്തിനും കീഴടങ്ങില്ലെന്നും പ്രതാപന്‍ പറഞ്ഞു. ബിജെപിയുടെ ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയക്കില്ല. പറയുന്ന സ്ഥലത്ത് വരാം, പന്തയം വയ്ക്കാം. ബിജെപിയും ആര്‍എസ്എസും ഭീഷണിപ്പെടുത്തിയാല്‍ വഴങ്ങുന്ന കൂട്ടത്തിലല്ല പ്രതാപനെന്നും എംപി കൂട്ടിച്ചേര്‍ത്തു.

അമിത്ഷായും നരേന്ദ്രമോദിയും പാര്‍ലമെന്റില്‍ ഇരിക്കുമ്പോള്‍ കൈ ചൂണ്ടി മുദ്രാവാക്യം വിളിച്ചയാളാണ് താന്‍. ബിജെപിക്കും ആര്‍എസ്എസിനും ഒന്നാമത്തെ ശത്രു താനായിരിക്കും. ആ വെല്ലുവിളി താന്‍ ഏറ്റെടുക്കുകയാണെന്നും ടിഎന്‍ പ്രതാപന്‍ അറിയിച്ചു. തേജോവധം ചെയ്യും, ഗോമൂത്രം ഒഴിക്കുമെന്നൊക്കെ ഏതെങ്കിലും സിപിഎമ്മിന്റെ കുട്ടികളോട് പറഞ്ഞാല്‍ മതിയെന്നും പ്രതാപന്‍ വ്യക്തമാക്കി.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി