രോഗികളുടെ പ്രിയപ്പെട്ട ഡോക്ടർ, ഒൻപതോളം ആശുപത്രികളിൽ ചികിത്സ; കോഴിക്കോട്ടെ വ്യാജ ഡോകടർ പിടിയിലായത് ഇങ്ങനെ

കോഴിക്കോട് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ നെഞ്ച് വേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ കടലുണ്ടി സ്വദേശി വിനോദ് കുമാർ മരിക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ്. മരണത്തിൽ അസ്വാഭാവികത തോന്നാതിരുന്ന ബന്ധുക്കൾ പരാതി ഒന്നും ഇല്ലാതെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു. പിന്നീട് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഒരു ബന്ധുവുമായി വിനോദ് കുമാറിന്റെ മകൻ അശ്വിനും ഭാര്യയും ഇതേ ആശുപത്രിയില്‍ എത്തി. അപ്പോഴാണ് അച്ഛനെ ചികിൽസിച്ച ഡോക്ടർ അബു എബ്രഹാം ലൂക്കിനെ കണ്ട് മകന്റെ ഭാര്യ ഞെട്ടിയത്. തന്റെ സഹപാഠിയായ എംബിബിഎസ് പൂര്‍ത്തിയാക്കാത്ത അബു എബ്രഹാമിനെ അവർ തിരിച്ചറിയുന്നു.

തുടര്‍ന്ന് വിനോദ് കുമാറിന്‍റെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ആശുപത്രി അധികൃതർക്ക് മരണത്തിൽ ചികിത്സാ പിഴവ് ബോധ്യപ്പെടുന്നു. ഡോക്ടർ എംബിബിഎസ് രണ്ടാം വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നു. പിന്നീട് ഈ യുവതിയുടെ വെളിപ്പെടുത്തലിലാണ് അഞ്ച് വര്‍ഷമായി കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ ആര്‍എംഒആയി ചികിത്സ നടത്തിയ അബു എബ്രഹാം ലൂക്ക് എന്ന വ്യാജ ഡോക്ടറിന്റെ കഥ പുറംലോകം അറിയുന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് ആശുപത്രിയിലെ ആര്‍എംഒയുടെ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാന്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിൽ മറ്റൊരാളുടെ റഫറന്‍സിലൂടെയാണ് അബു ലൂക്ക് എത്തുന്നത്.

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒമ്പതിലധികം ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന അബു ലൂക്കിനെ കുറിച്ച് അന്വേഷിച്ചപ്പോൾ മികച്ച അഭിപ്രായം ആയിരുന്നു അവിടെ നിന്നെല്ലാം ആശുപത്രി അധികൃതർക്ക് ലഭിച്ചത്. ജോലിയില്‍ പ്രവേശിക്കും മുമ്പ് അബു ലൂക്കിനോട് രജിസ്റ്റര്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കി. എന്നാൽ അബു പി സേവ്യര്‍ എന്നയാളുടെ പേരിലായിരുന്നു രജിസ്റ്റര്‍ നമ്പര്‍. ഇക്കാര്യം ചോദിച്ചപ്പോള്‍, തനിക്ക് ‘രണ്ട് പേര് ഉണ്ട്’ എന്നാണ് ‘ഡോകടർ’ മറുപടി നല്‍കിയതെന്നും അധികൃതർ പറയുന്നു.

രോഗികളോട് നല്ല പെരുമാറ്റം പുലര്‍ത്തിയിരുന്ന ഡോക്ടറിയിരുന്നു അബു ലൂക്ക്. ആഴ്ചയില്‍ രണ്ട് ദിവസം ഈ ആശുപത്രിയില്‍ എത്തുന്ന അബു ലൂക്കിനെ സ്ഥിരമായി കാണിക്കാന്‍ എത്തുന്ന നിരവധി രോഗികള്‍ ഉണ്ടായിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എംബിബിഎസ് കഴിഞ്ഞ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് എന്നാണ് ഇയാള്‍ ആശുപത്രി അധികൃതരെ വിശ്വസിപ്പിച്ചിരുന്നത്. പരീക്ഷയ്ക്കായി ഇയാള്‍ അവധി എടുത്ത് പോകാറുണ്ടായിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

പിന്നീട് നടത്തിയ അന്വേഷണത്തിൽ അബു അബ്രഹാം ലൂക്കിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി. തിരുവല്ല സ്വദേശിയായ അബു എബ്രഹാം ലൂക്ക് 2011ലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എംബിബിഎസ് പഠനം തുടങ്ങുന്നത്. സെമസ്റ്റര്‍ പരീക്ഷയില്‍ തോറ്റതോടെ പഠനം പൂര്‍ത്തിയാക്കാനായില്ല. തുടർന്ന് സമാന പേരുള്ള മറ്റൊരാളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് അബു ലൂക്ക് ചികിത്സ തുടങ്ങി. കോഴിക്കോട് സ്വദേശിയായ ഡോക്ടറെ വിവാഹം കഴിച്ച് ജില്ലയിൽ തന്നെ തുടർന്നു.

പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ യഥാർത്ഥ രജിസ്റ്റര്‍ നമ്പര്‍ ലഭിക്കുന്നതും എംബിബിഎസ് പാസായില്ല എന്ന് അധികൃതർ മനസിലാക്കുന്നതും. സംഭവത്തിൽ ആശുപത്രി പുറത്താക്കിയ അബു എബ്രഹാം ലൂക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബൂ ലൂക്ക് ഉപയോഗിച്ചിരുന്ന രജിസ്റ്റര്‍ നമ്പറിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിൽ ഇയാള്‍ എംബിബിഎസ് പാസായിട്ടില്ലെന്ന് വ്യക്തമായതായി അന്വേഷണ സംഘവും അറിയിച്ചിട്ടുണ്ട്.

Latest Stories

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥി പെറുക്കി സൂക്ഷിച്ചു; യുവാവും യുവതിയും കസ്റ്റഡിയിൽ, സംഭവം തൃശൂരിൽ

നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം : വിനയൻ

'ഉപകരണ ക്ഷാമം ഒരു വർഷം മുമ്പ് തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു'; വിശദീകരിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ, പിന്തുണയുമായി ഡോകർമാർ, അനങ്ങാതെ ആരോഗ്യവകുപ്പ്

ആർസിബി താരം വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പണം തട്ടിയെടുത്തു, പരാതിയുമായി യുപി സ്വദേശിനി

അതിന് കാരണം സൂര്യ, അദ്ദേഹത്തെ പോലൊരു മൂത്ത സഹോദരനെ ലഭിച്ചത് തന്റെ ഭാഗ്യം : കാർത്തി

'ഫണ്ടില്ലാതെ ബിരിയാണി വെക്കാനും ഉപകരണമില്ലാതെ ഓപ്പറേഷൻ ചെയ്യാനും ലേശം ബുദ്ധിമുട്ടാണ്‌'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്

ക്യാബിനിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

സ്‌കൂളുകളില്‍ സൂംബ പരിശീലനം അടിച്ചേല്‍പ്പിക്കരുത്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയുള്ള സംസ്ഥാനമായി കേരളം മാറി; ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ്

അറബിക്കടലിന് മുകളിൽ പുതിയ ന്യൂനമർദം; കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം