വെച്ചൂര്‍ പശുക്കളുടെ സ്‌നേഹത്തില്‍ തീര്‍ത്ത പത്മശ്രീ

വംശനാശ ഭീഷണിയുടെ വക്കില്‍ നിന്നിരുന്ന കേരളത്തിലെ നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് നേതൃത്വം വഹിച്ച ഡോ. ശോശാമ്മ ഐപ്പിന് 80ാം വയസില്‍ പത്മശ്രീ തിളക്കം.

കേരളത്തിന്റെ സ്വന്തം ജനുസ്സായ വെച്ചൂര്‍ പശു അന്യം നിന്ന് പോയപ്പോള്‍ അവയെ സംരക്ഷിക്കുന്നതിനായി 1989ല്‍ ശോശാമ്മ ഐപ്പിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടെ ഡോക്ടര്‍മാര്‍ മുന്നിട്ടിറങ്ങി. ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് വെച്ചൂര്‍ പശു ജനുസ്സിന് പുനര്‍ജന്മം ലഭിച്ചത്.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു എങ്കിലും വെച്ചൂര്‍ പളുക്കളുടെ സംരക്ഷണത്തിനും അവയുടെ വംശ ശുദ്ധി ഉറപ്പു വരുത്തിന്നതിനും ശോശാമ്മ ടീച്ചറുടെ നേതൃത്വത്തില്‍ വെച്ചൂര്‍ പശു കണ്‍സര്‍വേഷന്‍ ട്രസ്റ്റ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രോജക്ടിന്റെയും അംഗീകാരവും ശോശാമ്മ ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു.

മണ്ണുത്തിയില്‍ താമസിക്കുന്ന ശോശാമ്മ ടീച്ചര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മൂവായിരത്തിലധികം കര്‍ഷകര്‍ക്ക് വെച്ചീര്‍ പശു സംരക്ഷണ ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. കാഞ്ഞിരമറ്റത്ത് ട്രസ്റ്റിന്‍രെ കീഴില്‍ ലിക്വിഡ് സെമന്‍ നല്‍കുന്ന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

വെച്ചൂര്‍ പശു സംരക്ഷണ സമിതിയുമായി മുന്നോട്ടു പോകുമ്പോള്‍ അന്ന ഇന്ത്യയില്‍ 26 അംഗീകൃത കന്നുകാലി ജനുസ്സുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഒരു ബ്രീഡ് പോലും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു സാഹചര്യത്തിലാണ് വെച്ചൂര്‍ പശുവിനെ ഉയര്‍ത്തികൊണ്ട് വന്നത് എന്ന് ശോശാമ്മ ടീച്ചര്‍ പറയുന്നു. അന്നത്തെ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായ ഡോ. ശൈലാസ് പിന്തുണയേകിയിരുന്നു. പിന്നീട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ പിന്തുണയും ഗ്രാന്റും ലഭിച്ചുവെന്നും ശോശാമ്മ ഐപ്പ് വ്യക്തമാക്കി. കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട. പ്രഫസര്‍ ഡോ.എബ്രഹാം വര്‍ക്കിയാണ് ശോശാമ്മ ഐപ്പിന്റെ ഭര്‍ത്താവ്. ഡോ. മിനി, ജോര്‍ജ് എന്നിവരാണ് മക്കള്‍.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു