വെച്ചൂര്‍ പശുക്കളുടെ സ്‌നേഹത്തില്‍ തീര്‍ത്ത പത്മശ്രീ

വംശനാശ ഭീഷണിയുടെ വക്കില്‍ നിന്നിരുന്ന കേരളത്തിലെ നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് നേതൃത്വം വഹിച്ച ഡോ. ശോശാമ്മ ഐപ്പിന് 80ാം വയസില്‍ പത്മശ്രീ തിളക്കം.

കേരളത്തിന്റെ സ്വന്തം ജനുസ്സായ വെച്ചൂര്‍ പശു അന്യം നിന്ന് പോയപ്പോള്‍ അവയെ സംരക്ഷിക്കുന്നതിനായി 1989ല്‍ ശോശാമ്മ ഐപ്പിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടെ ഡോക്ടര്‍മാര്‍ മുന്നിട്ടിറങ്ങി. ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് വെച്ചൂര്‍ പശു ജനുസ്സിന് പുനര്‍ജന്മം ലഭിച്ചത്.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു എങ്കിലും വെച്ചൂര്‍ പളുക്കളുടെ സംരക്ഷണത്തിനും അവയുടെ വംശ ശുദ്ധി ഉറപ്പു വരുത്തിന്നതിനും ശോശാമ്മ ടീച്ചറുടെ നേതൃത്വത്തില്‍ വെച്ചൂര്‍ പശു കണ്‍സര്‍വേഷന്‍ ട്രസ്റ്റ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രോജക്ടിന്റെയും അംഗീകാരവും ശോശാമ്മ ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു.

മണ്ണുത്തിയില്‍ താമസിക്കുന്ന ശോശാമ്മ ടീച്ചര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മൂവായിരത്തിലധികം കര്‍ഷകര്‍ക്ക് വെച്ചീര്‍ പശു സംരക്ഷണ ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. കാഞ്ഞിരമറ്റത്ത് ട്രസ്റ്റിന്‍രെ കീഴില്‍ ലിക്വിഡ് സെമന്‍ നല്‍കുന്ന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

വെച്ചൂര്‍ പശു സംരക്ഷണ സമിതിയുമായി മുന്നോട്ടു പോകുമ്പോള്‍ അന്ന ഇന്ത്യയില്‍ 26 അംഗീകൃത കന്നുകാലി ജനുസ്സുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഒരു ബ്രീഡ് പോലും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു സാഹചര്യത്തിലാണ് വെച്ചൂര്‍ പശുവിനെ ഉയര്‍ത്തികൊണ്ട് വന്നത് എന്ന് ശോശാമ്മ ടീച്ചര്‍ പറയുന്നു. അന്നത്തെ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായ ഡോ. ശൈലാസ് പിന്തുണയേകിയിരുന്നു. പിന്നീട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ പിന്തുണയും ഗ്രാന്റും ലഭിച്ചുവെന്നും ശോശാമ്മ ഐപ്പ് വ്യക്തമാക്കി. കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട. പ്രഫസര്‍ ഡോ.എബ്രഹാം വര്‍ക്കിയാണ് ശോശാമ്മ ഐപ്പിന്റെ ഭര്‍ത്താവ്. ഡോ. മിനി, ജോര്‍ജ് എന്നിവരാണ് മക്കള്‍.

Latest Stories

ധര്‍മേന്ദ്ര പ്രധാന്‍ എന്നൊരു വൈറസ് വിദ്യാഭ്യാസ സംവിധാനത്തിലുണ്ട്, കോവിഡ് കാലത്തെ മോദിയുടെ പ്ലേറ്റും സ്പൂണും പ്രയോഗത്തെ പരിഹസിച്ച് സിജെപി പ്രതിഷേധം; പ്രധാന്‍ രാജിവെയ്ക്കണമെന്ന് ആവശ്യം

ഷിന്‍ഡെ പക്ഷം എന്ന് പറയേണ്ടതില്ല, ഒറ്റ ശിവസേനയെ ഉള്ളുവെന്ന് അമിത് ഷാ; ഏകനാഥ് ഷിന്‍ഡെ നയിക്കുന്നതാണ് യഥാര്‍ത്ഥ ശിവസേനയെന്നും കോലാപൂരിലെ റാലിയില്‍ അമിത് ഷാ

'ഔചിത്യത്തില്‍' പാര്‍ട്ടി സെക്രട്ടറിയെ തള്ളി എം വി ഗോവിന്ദന്‍; 'തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍' ഏതെങ്കിലും വ്യക്തിയെ കുറിച്ച് പറഞ്ഞിട്ടില്ല, സംഘടാപരമായ ദൗര്‍ബല്യങ്ങള്‍ മാത്രമാണുള്ളത്

'സിസ്റ്റം നിസ്സംഗത പാലിക്കുന്നു'; തെന്മല അഭയകേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കേരളത്തിലെ അവയവക്കടത്ത് ശൃംഖലയുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, മനുഷ്യവിലാപങ്ങൾ; ശരീരത്തിന്റെ വിലയും ദാരിദ്ര്യത്തിന്റെ വിപണിയും

മദ്യനികുതിയ്ക്ക് പിന്നില്‍ കര്‍ണാടക മദ്യലോബി, ഇതിന് എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം ബി രാജേഷ്

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും നല്‍കിയില്ല, പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു

ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കി; മുന്‍മന്ത്രിക്ക് മാത്രം അംഗത്വം പുതുക്കി നല്‍കിയില്ല

ഡിഎച്ച്എസ് കസേരകളി തുടരുന്നു, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തി രണ്ടാം ദിനവും സ്ഥാനമേല്‍ക്കാനാവാതെ ഡോ റീന; സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനം ഒഴിയില്ലെന്ന് ഡോ മീനാക്ഷി

കടക്കെണിയുടെ കനൽവെളിച്ചമോ, പ്രഖ്യാപനങ്ങളുടെ പ്രകാശഭ്രമമോ?