ദേശത്തെ സ്നേഹിക്കുന്നവർക്കേ ദേശീയ പതാകയെയും ബഹുമാനിക്കാൻ കഴിയൂ: രാഹുല്‍ മാങ്കൂട്ടത്തില്‍

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ മൃതശരീരത്തിന് മുകളിൽ ദേശീയ പതാകയെ മറച്ച് ബി.ജെപി പതാക പുതപ്പിച്ച നടപടി വിവാദമായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ദേശത്തെ സ്നേഹിക്കുന്നവർക്കേ ദേശീയ പതാകയെയും ബഹുമാനിക്കാൻ കഴിയൂ എന്ന് രാഹുൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ലക്ഷക്കണക്കിന് ദേശസ്നേഹികളുടെ രക്തം ചിന്തി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓർമ്മകളും ചരിത്രവും ഖാദിയിൽ നെയ്യുന്ന ഓരോ ഇഴനൂലിലും ആരക്കാലിനിടയിൽ തെളിയുന്ന മൂവർണ്ണത്തിലുമുണ്ട്, ഇന്ത്യയെന്ന ദേശത്തിന്റെ സിംബോളിക് പ്രതിബിംബമാണ് ബ്രിട്ടന്റെ പഴയ ചങ്ങാതികൾ അപമാനിച്ചിരിക്കുന്നത് എന്നും രാഹുൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

മരിച്ചവരോട് യുദ്ധമോ, അവരെ അപമാനിക്കുകയോ ചെയ്യരുതെന്നത് ഒരു ജനാധിപത്യ മര്യാദയാണ്. ആയതിനാൽ കല്യാൺ സിംഗിന്റെ മരണത്തിൽ അനുശോചനമറിയിക്കുന്നു.

1947 ആഗസ്ത് 14 ന് ഇന്ത്യ അനുഭവിച്ച രക്തരൂക്ഷിത വർഗീയ കലാപത്തിന്റെ വടുക്കൾ മാറി വികസനത്തിന്റെ പുതിയ വിഹായസ്സിലേക്ക് ഇന്ത്യ ചുവട് വെച്ചതിന് ശേഷം ഇന്ത്യയുടെ നെഞ്ചിൻ കൂട് പിളർന്നത് 1992 ഡിസംബർ 6 നായിരുന്നു, അന്ന് അതിന് വേണ്ടി തിരി തെളിച്ചുവെന്നതാണ് സംഘ പരിവാർ ചരിത്ര പുസ്തകത്തിൽ കല്യാണിന്റെ പേര് സ്വർണത്തിളക്കത്താൽ വിളങ്ങുന്നുണ്ടാവുക.

ബാല്യകൗമാരങ്ങൾ മുഴുവൻ സംഘപരിവാർ സ്കൂളിൽ പഠിച്ച ഒറ്റിന്റെയും, വിദ്വേഷത്തിന്റെയും പാഠങ്ങളെ യു.പി യിലെ മനുഷ്യരിലേക്ക് പകർന്നു നൽകിയ നേതാവെന്നാകും സത്യസന്ധമായി ചരിത്രത്തെ വിലയിരുത്തുമ്പോൾ ഒരു വിദ്യാർത്ഥിയെന്ന നിലയിൽ രേഖപ്പെടുത്താനാവുക. അതിനോട് തികഞ്ഞ നീതി പുലർത്തിയ സമീപനമാണ് യോഗി ആദിത്യ തന്റെ ട്വിറ്ററിലൂടെ പങ്ക് വെച്ചത്.

ലക്ഷക്കണക്കിന് ദേശസ്നേഹികളുടെ രക്തം ചിന്തി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓർമകളും ചരിത്രവും ഖാദി യിൽ നെയ്യുന്ന ഓരോ ഇഴനൂലിലും ആരക്കാലിനിടയിൽ തെളിയുന്ന മൂവർണ്ണത്തിലുമുണ്ട്, ഇന്ത്യയെന്ന ദേശത്തിന്റെ സിംബോളിക് പ്രതിബിംബമാണ് ബ്രിട്ടന്റെ പഴയ ചങ്ങാതികൾ അപമാനിച്ചിരിക്കുന്നത്.

പിംഗള വെങ്കയ്യ മനസ്സിൽ മാനവിക സ്നേഹമായിരുന്നു ത്രിവർണ്ണ പതാക നെയ്യുമ്പോൾ, എന്നാൽ ഹിറ്റ്ലറിന്റെയും മുസ്സോളിനിയുടേയും ഹിംസാത്മക രാഷ്ട്രീയത്തെ നെഞ്ചേറ്റിയവർ നെയ്ത ധ്വജ കൊടിയും അതിന്റെ പ്രച്ഛന്നവും കപടവുമായ രാഷ്ട്രീയ രൂപമായ ബി.ജെ.പി പതാക ദേശീയ പതാകയുടെ ഏഴയലത്ത് വെക്കുക അസാധ്യമാണ്. ദേശത്തെ സ്നേഹിക്കുന്നവർക്കേ ദേശീയ പതാകയെയും ബഹുമാനിക്കാൻ കഴിയൂ…

കല്യാൺ സിംഗിനെപ്പോലൊരു നേതാവിന് സംഘ് പരിവാർ സമുചിതമായ യാത്രയയപ്പാണ് നൽകിയിരിക്കുന്നത്, ഇന്ത്യയിലെ മനുഷ്യരെ മുഴുവൻ ഒന്നായി കാണുന്ന ദേശീയ പതാകയെ മറച്ച് വിഭജനത്തിന്റെ മതിലുയർത്തുന്ന ബി.ജെപി പതാക പുതപിച്ചതിലൂടെ…

Latest Stories

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ