ദേശത്തെ സ്നേഹിക്കുന്നവർക്കേ ദേശീയ പതാകയെയും ബഹുമാനിക്കാൻ കഴിയൂ: രാഹുല്‍ മാങ്കൂട്ടത്തില്‍

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ മൃതശരീരത്തിന് മുകളിൽ ദേശീയ പതാകയെ മറച്ച് ബി.ജെപി പതാക പുതപ്പിച്ച നടപടി വിവാദമായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ദേശത്തെ സ്നേഹിക്കുന്നവർക്കേ ദേശീയ പതാകയെയും ബഹുമാനിക്കാൻ കഴിയൂ എന്ന് രാഹുൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ലക്ഷക്കണക്കിന് ദേശസ്നേഹികളുടെ രക്തം ചിന്തി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓർമ്മകളും ചരിത്രവും ഖാദിയിൽ നെയ്യുന്ന ഓരോ ഇഴനൂലിലും ആരക്കാലിനിടയിൽ തെളിയുന്ന മൂവർണ്ണത്തിലുമുണ്ട്, ഇന്ത്യയെന്ന ദേശത്തിന്റെ സിംബോളിക് പ്രതിബിംബമാണ് ബ്രിട്ടന്റെ പഴയ ചങ്ങാതികൾ അപമാനിച്ചിരിക്കുന്നത് എന്നും രാഹുൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

മരിച്ചവരോട് യുദ്ധമോ, അവരെ അപമാനിക്കുകയോ ചെയ്യരുതെന്നത് ഒരു ജനാധിപത്യ മര്യാദയാണ്. ആയതിനാൽ കല്യാൺ സിംഗിന്റെ മരണത്തിൽ അനുശോചനമറിയിക്കുന്നു.

1947 ആഗസ്ത് 14 ന് ഇന്ത്യ അനുഭവിച്ച രക്തരൂക്ഷിത വർഗീയ കലാപത്തിന്റെ വടുക്കൾ മാറി വികസനത്തിന്റെ പുതിയ വിഹായസ്സിലേക്ക് ഇന്ത്യ ചുവട് വെച്ചതിന് ശേഷം ഇന്ത്യയുടെ നെഞ്ചിൻ കൂട് പിളർന്നത് 1992 ഡിസംബർ 6 നായിരുന്നു, അന്ന് അതിന് വേണ്ടി തിരി തെളിച്ചുവെന്നതാണ് സംഘ പരിവാർ ചരിത്ര പുസ്തകത്തിൽ കല്യാണിന്റെ പേര് സ്വർണത്തിളക്കത്താൽ വിളങ്ങുന്നുണ്ടാവുക.

ബാല്യകൗമാരങ്ങൾ മുഴുവൻ സംഘപരിവാർ സ്കൂളിൽ പഠിച്ച ഒറ്റിന്റെയും, വിദ്വേഷത്തിന്റെയും പാഠങ്ങളെ യു.പി യിലെ മനുഷ്യരിലേക്ക് പകർന്നു നൽകിയ നേതാവെന്നാകും സത്യസന്ധമായി ചരിത്രത്തെ വിലയിരുത്തുമ്പോൾ ഒരു വിദ്യാർത്ഥിയെന്ന നിലയിൽ രേഖപ്പെടുത്താനാവുക. അതിനോട് തികഞ്ഞ നീതി പുലർത്തിയ സമീപനമാണ് യോഗി ആദിത്യ തന്റെ ട്വിറ്ററിലൂടെ പങ്ക് വെച്ചത്.

ലക്ഷക്കണക്കിന് ദേശസ്നേഹികളുടെ രക്തം ചിന്തി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓർമകളും ചരിത്രവും ഖാദി യിൽ നെയ്യുന്ന ഓരോ ഇഴനൂലിലും ആരക്കാലിനിടയിൽ തെളിയുന്ന മൂവർണ്ണത്തിലുമുണ്ട്, ഇന്ത്യയെന്ന ദേശത്തിന്റെ സിംബോളിക് പ്രതിബിംബമാണ് ബ്രിട്ടന്റെ പഴയ ചങ്ങാതികൾ അപമാനിച്ചിരിക്കുന്നത്.

പിംഗള വെങ്കയ്യ മനസ്സിൽ മാനവിക സ്നേഹമായിരുന്നു ത്രിവർണ്ണ പതാക നെയ്യുമ്പോൾ, എന്നാൽ ഹിറ്റ്ലറിന്റെയും മുസ്സോളിനിയുടേയും ഹിംസാത്മക രാഷ്ട്രീയത്തെ നെഞ്ചേറ്റിയവർ നെയ്ത ധ്വജ കൊടിയും അതിന്റെ പ്രച്ഛന്നവും കപടവുമായ രാഷ്ട്രീയ രൂപമായ ബി.ജെ.പി പതാക ദേശീയ പതാകയുടെ ഏഴയലത്ത് വെക്കുക അസാധ്യമാണ്. ദേശത്തെ സ്നേഹിക്കുന്നവർക്കേ ദേശീയ പതാകയെയും ബഹുമാനിക്കാൻ കഴിയൂ…

കല്യാൺ സിംഗിനെപ്പോലൊരു നേതാവിന് സംഘ് പരിവാർ സമുചിതമായ യാത്രയയപ്പാണ് നൽകിയിരിക്കുന്നത്, ഇന്ത്യയിലെ മനുഷ്യരെ മുഴുവൻ ഒന്നായി കാണുന്ന ദേശീയ പതാകയെ മറച്ച് വിഭജനത്തിന്റെ മതിലുയർത്തുന്ന ബി.ജെപി പതാക പുതപിച്ചതിലൂടെ…

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു