നഴ്‌സിംഗ് പ്രവേശന തട്ടിപ്പ്; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഘം പിടിയില്‍

നഴ്‌സിംഗ് പ്രവേശനത്തിനായി പണം വാങ്ങിയ യുവാവിന്റെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍. അഡ്മിഷനോ പണമോ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് സംഘം തൃശൂര്‍ സ്വദേശി ജോഷി മാത്യുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. അഞ്ചംഗ സംഘമാണ് കേസില്‍ അറസ്റ്റിലായത്. നഴ്‌സിംഗ് അഡ്മിഷന്‍ ലഭിക്കുന്നതിനായി പ്രതികള്‍ ജോഷിയുടെ സുഹൃത്തിന് 18 ലക്ഷം രൂപ നല്‍കിയിരുന്നു.

പണം തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ് സംഘം ജോഷി മാത്യുവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്. ജോഷിയുടെ സുഹൃത്ത് അഖിലിനാണ് പ്രതികള്‍ പണം നല്‍കിയിരുന്നത്. അഡ്മിഷനും പണവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചയോടെ പാലാരിവട്ടം പാലത്തിന് സമീപത്ത് നിന്നാണ് ജോഷിയെ സംഘം ബലമായി പിടിച്ചുകൊണ്ട് പോയത്.

പാലാരിവട്ടത്ത് നിന്ന് കാറില്‍ കയറ്റി കാക്കനാടുള്ള ഹോട്ടലില്‍ എത്തിച്ച് ജോഷിയെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ജോഷിയുടെ വലത് കണ്ണിന് താഴെ പൊട്ടലുണ്ടായതായി പരാതിയുണ്ട്. ആക്രമണത്തിന് ശേഷം ജോഷിയുടെ അഞ്ച് പവന്‍ വരുന്ന സ്വര്‍ണ മാലയും 30,000 രൂപയും അക്രമി സംഘം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍