നിത്യച്ചെലവിന് പണമില്ല, കടം വാങ്ങി ശ്രീപത്മനാഭ സ്വാമിക്ഷേത്രം; വായ്പയായി സര്‍ക്കാര്‍ രണ്ടുകോടി നല്‍കി

ശതകോടികളുടെ ആസ്തിയുള്ള ശ്രീപത്മനാഭ സ്വാമിക്ഷേത്രം നിത്യദാന ചെലവിനായി പണം കടമെടുക്കുന്നു. കോവിഡിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പണം കടമെടുക്കുന്നത്. ക്ഷേത്രത്തിന്റെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പലിശരഹിത വായ്പയായി രണ്ടുകോടി രൂപ അനുവദിച്ചു.

ചെലവിനെക്കാള്‍ കുറഞ്ഞ വരുമാനമായതിനാല്‍ ദൈനംദിന ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്ക് പണം ഇല്ലാത്ത അവസ്ഥയാണ്. ക്ഷേത്രത്തിന്റെ ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 10 കോടി രൂപ വായ്പ അനുവദിക്കണം എന്നും ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2021 മേയില്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ കത്തിനെ തുടര്‍ന്നാണ് ഇപ്പോള്‍ രണ്ടുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് തുക അനുവദിച്ചത്. വായ്പ തിരിച്ചടക്കാന്‍ ഒരുവര്‍ഷത്തെ സാവകാശവും നല്‍കിയിട്ടുണ്ട്.

ക്ഷേത്രത്തിലെ ദൈനംദിന ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായി ദിവസം നാലുലക്ഷം രൂപയോളം വേണ്ടി വരും. എന്നാല്‍ തീര്‍ത്ഥാടന കാലം ആയിട്ടുപോലും 2.5 ലക്ഷം രൂപ മാത്രമാണ് ദിവസവരുമാനമായി ലഭിക്കുന്നത്.

Latest Stories

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി, നടപടി വേണമെന്നാവശ്യം

IND vs ENG: മാഞ്ചസ്റ്ററിൽ പന്ത് തുടരും, റിപ്പോർട്ടുകളെ കാറ്റിൽ പറത്തി താരത്തിന്റെ മാസ് എൻട്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

കൂലിയിൽ തന്റെ സ്ഥിരം പരിപാടികൾ ഉണ്ടാവില്ലെന്ന് ലോകേഷ്, സിനിമയുടെ മേക്കിങ്ങിൽ പരീക്ഷിച്ച രീതി പറഞ്ഞ് സംവിധായകൻ

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം

IND vs ENG: 10 കളിക്കാരും 11 കളിക്കാരും തമ്മിൽ മത്സരിക്കുന്നത് ന്യായമല്ലെന്ന് വോൺ, എതിർത്ത് പാർഥിവ് പട്ടേൽ

ഇന്ത്യക്കാര്‍ക്ക് ഇനി തൊഴില്‍ നല്‍കരുത്; ടെക് ഭീമന്മാര്‍ക്ക് നിര്‍ദ്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

'എന്റെ തന്തയും ചത്തു, സഖാവ് വിഎസും...', രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും വിനായകന്‍

'രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ല, ഇനി വിമർശിക്കാനില്ല'; സ്മൃതി ഇറാനി