നിത്യച്ചെലവിന് പണമില്ല, കടം വാങ്ങി ശ്രീപത്മനാഭ സ്വാമിക്ഷേത്രം; വായ്പയായി സര്‍ക്കാര്‍ രണ്ടുകോടി നല്‍കി

ശതകോടികളുടെ ആസ്തിയുള്ള ശ്രീപത്മനാഭ സ്വാമിക്ഷേത്രം നിത്യദാന ചെലവിനായി പണം കടമെടുക്കുന്നു. കോവിഡിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പണം കടമെടുക്കുന്നത്. ക്ഷേത്രത്തിന്റെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പലിശരഹിത വായ്പയായി രണ്ടുകോടി രൂപ അനുവദിച്ചു.

ചെലവിനെക്കാള്‍ കുറഞ്ഞ വരുമാനമായതിനാല്‍ ദൈനംദിന ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്ക് പണം ഇല്ലാത്ത അവസ്ഥയാണ്. ക്ഷേത്രത്തിന്റെ ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 10 കോടി രൂപ വായ്പ അനുവദിക്കണം എന്നും ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2021 മേയില്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ കത്തിനെ തുടര്‍ന്നാണ് ഇപ്പോള്‍ രണ്ടുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് തുക അനുവദിച്ചത്. വായ്പ തിരിച്ചടക്കാന്‍ ഒരുവര്‍ഷത്തെ സാവകാശവും നല്‍കിയിട്ടുണ്ട്.

ക്ഷേത്രത്തിലെ ദൈനംദിന ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായി ദിവസം നാലുലക്ഷം രൂപയോളം വേണ്ടി വരും. എന്നാല്‍ തീര്‍ത്ഥാടന കാലം ആയിട്ടുപോലും 2.5 ലക്ഷം രൂപ മാത്രമാണ് ദിവസവരുമാനമായി ലഭിക്കുന്നത്.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ