കേരളത്തില്‍ ഉദ്ഘാടന മഹാമഹങ്ങളില്ല; ദേശീയപാത-66 നാല് റീച്ചുകള്‍ ഉടന്‍ തുറക്കും; ഹിന്ദിയടക്കം മൂന്ന് ഭാഷകളില്‍ ദിശാ ബോര്‍ഡുകള്‍; പൂച്ചെടികള്‍ നടാന്‍ സ്ഥലമില്ല; പകരം ആന്റി ഗ്ലെയര്‍ റിഫ്‌ളക്ടര്

കേരളത്തിലൂടെ കടന്ന് പോകുന്ന ദേശീയപാത 66-ലെ പണികള്‍ പൂര്‍ത്തിയാകുന്നതിന്റെ മുറയ്ക്ക് തുറന്ന് നല്‍കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയം. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത 66-ലെ നാല് റീച്ചുകള്‍ ഈമാസം 31-ന് തുറക്കും.

ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിര്മിച്ച തലപ്പാടി-ചെങ്കള (39 കിമി), കെഎംസി കണ്സ്ട്രക്ഷന്സ് നിര്മിച്ച വെങ്ങളം-രാമനാട്ടുകര (കോഴിക്കോട് ബൈപ്പാസ്-28.4 കിമി), കെഎന്ആര് കണ്സ്ട്രക്ഷന് പൂര്ത്തിയാക്കിയ രാമനാട്ടുകര-വളാഞ്ചേരി (39.68 കിമി) ,വളാഞ്ചേരി-കാപ്പിരിക്കാട് (37.35 കിമി) എന്നീ റോഡുകളാണ് പൊതുജനത്തിന് തുറന്ന് നല്കുന്നത്. ഈ നാല് റീച്ചുകളിലെ അവസാനഘട്ട നിര്മാണം നടക്കുകയാണ്.

സിഗ്‌നല് ബോര്ഡുകള് ഒരുക്കുന്ന നിര്മാണങ്ങളാണ് ഇപ്പോള് നടക്കുന്നത്. കാസര്കോട് തലപ്പാടി-തിരുവനന്തപുരം മുക്കോല വരെ 644 കിമിറ്ററില് ആകെ 22 റീച്ചുകളാണ് ഉള്ളത്. ഇനി 17 റീച്ചുകളാണ് പൂര്ത്തിയാക്കാനുള്ളത്. 45 മീറ്റര് പാതയില്, 27 മീറ്ററാണ് ആറുവരിപ്പാതക്കായി നീക്കി വെച്ചിരിക്കുന്നത്. ഇരുവശവും 6.75 മീറ്റര് വീതം രണ്ട് സര്വീസ് റോഡ് അടക്കം 13.50 മീറ്റര്. രണ്ടുമീറ്റര് വീതമുള്ള നടപ്പാത. അതിനപ്പുറം ക്രാഷ് ഗാര്ഡ് എന്നീ രീതിയലാണ് നിര്മാണം നടക്കുന്നത്.

പുതിയ നിര്ദേശപ്രകാരം അറിയിപ്പ് ബോര്ഡുകള് മൂന്ന് ഭാഷകളില് ഒരുക്കും. മലയാളം, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം ഇനി ഹിന്ദിയും എഴുതും. 60 മീറ്ററില് ചെയ്യേണ്ട ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോള് മീഡിയന് നടുവില് ദിശബോര്ഡുകള് വെയ്ക്കുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 60 മീറ്റര് വീതിയുള്ള ദേശീയപാതകളില് മീഡിയനിലും ഇരുവശവും ചെറുപൂച്ചെടികള് പിടിപ്പിച്ചിട്ടുണ്ട്. എന്നാല് കേരളത്തിലെ ദേശീയപാതയുടെ നടുവില് അലങ്കാരച്ചെടി നടാന് സ്ഥലമില്ല.

മറുഭാഗത്തുനിന്നുള്ള വാഹനങ്ങളുടെ ഹെഡ്ലൈറ്റ് പ്രകാശം നേരിട്ട് അടിക്കുന്നത് തടയാനും കൂടിയാണ് ചെടികള് നടുന്നത്. ചെടിക്ക് പകരം ആന്റി ഗ്ലെയര് റിഫ്‌ളക്ടറുകള് സ്ഥാപിക്കാനാണ് ഉപരിതല ഗതഗത വകുപ്പ് ശ്രമിക്കുന്നത്. സിഗ്‌നല് സംവിധാനത്തില് വിട്ടുവീഴ്ച പാടില്ലെന്ന് നിര്ദേശിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം (മോര്ത്ത്) മാര്ഗനിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വേഗപരിധി, നോ എന്ട്രി തുടങ്ങിയ ‘ശിക്ഷാര്ഹ’ സിഗ്‌നലുകള്ക്ക് പുറമെ നന്ദിബോര്ഡ് വരെ നിരത്തില് വേണമെന്ന് നിര്ദേശം നല്കിയിട്ടുണ്ട്. കാസര്കോട് തലപ്പാടി-തിരുവനന്തപുരം മുക്കോല വരെ 644 കിമിറ്ററില് ആകെ 22 റീച്ചുകളുണ്ട്. 17 റീച്ചുകള് പൂര്ത്തിയാകാന് ബാക്കി. ഏറ്റെടുത്തത്

Latest Stories

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ

രാവിലെ കോഹ്ലി, ഉച്ചയ്ക്ക് രാഹുൽ, വൈകിട്ട് വൈഭവ്, രാത്രി അഭിഷേക്; ഓറഞ്ച് ക്യാപ്പ് കേറിയിറങ്ങിയത് നാല് താരങ്ങളുടെ തലയിലൂടെ

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും