ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയം: കൊല്ലം സ്വദേശിയെ ഖത്തറില്‍ നിന്നും വിളിച്ചു വരുത്തി, എന്‍.ഐ.എ തെരച്ചില്‍ നടത്തിയത് ആളും വീടും തെറ്റി

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ കൊല്ലം സ്വദേശിയെ ഖത്തറില്‍ നിന്നും വിളിച്ചു വരുത്തി. കരുനാഗപ്പള്ളി വവ്വക്കാട് സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് എന്‍.ഐ.എ സംശയത്തെ തുടര്‍ന്ന് വിളിച്ചു വരുത്തിയത്. മുഹമ്മദ് ഫൈസലിനെ ഐ.എസ് റിക്രൂട്ട്മെന്റ് കേസില്‍ പതിനെട്ടാം പ്രതിയായാണ് ചേര്‍ത്തിരിക്കുന്നത്.

ഫൈസലിനോട് നാട്ടിലെത്താന്‍ ബന്ധുക്കള്‍ മുഖേനയാണ് എന്‍ഐഎ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇന്നലെ ഫൈസല്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങി നാട്ടിലെത്തി. കേരളത്തില്‍ ഐ.എസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും ശ്രമം നടത്തിയ സംഘത്തില്‍ ഫൈസല്‍ അംഗമായിരുന്നെന്നാണ് എന്‍.ഐ.എ പറയുന്നത്.

അതേസമയം, എന്‍ഐഎയ്ക്ക് വലിയ ഒരു അബദ്ധം പിണഞ്ഞു. കൊല്ലത്തേക്ക് വിളിച്ചു വരുത്തിയ ഫൈസലിന്റെ വീടാണെന്ന് തെറ്റിദ്ധരിച്ച് ഓച്ചിറയിലെ മറ്റൊരു ഫൈസലിന്റെ വീട്ടിലാണ് എന്‍ഐഎ എത്തിയത്. ഐഎസ് റിക്രൂട്ട്‌മെന്റിന്റെ കണ്ണിയെ തേടി ചങ്ങന്‍കുളങ്ങരയില്‍ മുഹമ്മദ് ഫൈസല്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് എന്‍ഐഎ ആളു മാറിയെത്തിയതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി.

ഐ.എസുമായി ബന്ധമുണ്ടെന്ന കേസില്‍ എന്‍.ഐ.എ പ്രതി ചേര്‍ത്തത് കരുനാഗപ്പള്ളി വവ്വക്കാട് സ്വദേശി മുഹമ്മദ് ഫൈസല്‍ എന്ന അബു മര്‍വാന്‍ അല്‍ഹിന്ദിനെയാണ്. രണ്ട് പേരും ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സും പൂര്‍ത്തിയാക്കിയതാണ്. ഈ സാമ്യമാണ് ചങ്ങരകുളങ്ങര സ്വദേശിയെ സംശയിക്കാന്‍ ഇടയാക്കിയതും വീടു മാറി അന്വേഷണത്തിന് എത്തിയതും.

എന്നാല്‍ എന്‍ഐഎ അന്വേഷണത്തിന് എത്തിയതോടെ ഫൈസലിനെ നാട്ടുകാര്‍ സംശയിക്കാന്‍ തുടങ്ങി. വാടക വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ഉടമസ്ഥനോട് നാട്ടുകാര്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പൊലീസ് തന്നെയാണ് മുഹമ്മദ് ഫൈസല്‍ നിരപരാധിയാണെന്നും എന്‍ഐഎയ്ക്ക് ആള് മാറിയതാണെന്നും സ്ഥിരീകരിച്ചത്.

Latest Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി