ടോള്‍ അടച്ചുതന്നെ പോകണം; ആര്‍ടിസികള്‍ക്കെല്ലാം ഒരു നിയമമെന്ന് കേന്ദ്രം; മാസം ഒന്നരക്കോടി ടോള്‍ വലിയ ബാധ്യതയെന്ന് കെഎസ്ആര്‍ടിസി; ദേശീയപാത 66 പൂര്‍ത്തിയാകുമ്പോള്‍ ടിക്കറ്റ് കീറും

ദേശീയ പാതയില്‍ കേരള ആര്‍ടിസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദേശീയപാതയിലെ ടോള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളിയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സംസ്ഥാനങ്ങളും ടോള്‍ നല്‍കുമ്പോള്‍ കേരളത്തിന് മാത്രമായി ഇത്തരം ഒരു ഇളവ് നല്‍കാനാവില്ലന്നും കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം വ്യക്തമാക്കി.

പ്രതി മാസം ഒന്നരക്കോടിരൂപയാണ് ടോള്‍നിരക്കായി കെഎസ്ആര്‍ടിസി നല്‍കുന്നത്. ഇത് ഒഴിവാക്കാനായാണ് കേരളം കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി വലിയ ടോള്‍ കുടിശ്ശിക നല്‍കാനുണ്ട്. പനവേല്‍-കന്യാകുമാരി ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ടോള്‍നിരക്ക് കുത്തനെ ഉയരും. കെഎസ്ആര്‍ടിസി. ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്നത് തിരുവനന്തപുരം-കാസര്‍കോട് പാതയാണ്. ടോള്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ ബസുകള്‍ ഓടിക്കാനാകുമെന്ന് കാണിച്ചാണ് കേന്ദ്രത്തെ സമീപിച്ചത്.

ടോള്‍ റോഡുകള്‍ ഉപയോഗിച്ചാലും യാത്രക്കാരില്‍നിന്നും അധികനിരക്ക് ഈടാക്കാന്‍ കഴിയില്ല. പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ടോള്‍നിരക്ക് ബാധ്യതയാകില്ല.

അതേസമയം, പാലിയേക്കര ടോള്‍പ്ലാസയില്‍ പുതുക്കിയ ടോള്‍ നിരക്ക് ഇന്നു പ്രാബല്യത്തില്‍ വരും. അഞ്ചു മുതല്‍ 10 രൂപ വരെയാണ് നിരക്കു വര്‍ധന. കാര്‍, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേക്കുള്ള നിരക്കില്‍ മാറ്റമില്ല. ബസ്, ട്രക്ക്, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് അഞ്ചു രൂപയുടെ വര്‍ധനയുണ്ടാകും. ദിവസം ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് എല്ലാ വിഭാഗങ്ങള്‍ക്കും അഞ്ചു മുതല്‍ 10 രൂപ വരെ വര്‍ധിക്കും.

10 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മാസത്തേക്കുള്ള നിരക്ക് 150 രൂപയായും 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മാസത്തേക്കുള്ള നിരക്ക് 300 രൂപയായും തുടരും. കാര്‍, വാന്‍, ജീപ്പ് വിഭാഗത്തിന് ഒരു ഭാഗത്തേക്ക് 90 രൂപ തുടരും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്കു 140 രൂപയാകും.

ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 160 രൂപ. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് ഇനി 240 രൂപ നല്‍കണം.ബസ്, ട്രക്ക് തുടങ്ങിയവയ്ക്ക് ഒരു ഭാഗത്തേക്ക് 315 നു പകരം 320 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 475നു പകരം 480 രൂപയും ആയിരിക്കും നിരക്ക്. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 രൂപ. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 775 രൂപ.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം