ടോള്‍ അടച്ചുതന്നെ പോകണം; ആര്‍ടിസികള്‍ക്കെല്ലാം ഒരു നിയമമെന്ന് കേന്ദ്രം; മാസം ഒന്നരക്കോടി ടോള്‍ വലിയ ബാധ്യതയെന്ന് കെഎസ്ആര്‍ടിസി; ദേശീയപാത 66 പൂര്‍ത്തിയാകുമ്പോള്‍ ടിക്കറ്റ് കീറും

ദേശീയ പാതയില്‍ കേരള ആര്‍ടിസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദേശീയപാതയിലെ ടോള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളിയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സംസ്ഥാനങ്ങളും ടോള്‍ നല്‍കുമ്പോള്‍ കേരളത്തിന് മാത്രമായി ഇത്തരം ഒരു ഇളവ് നല്‍കാനാവില്ലന്നും കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം വ്യക്തമാക്കി.

പ്രതി മാസം ഒന്നരക്കോടിരൂപയാണ് ടോള്‍നിരക്കായി കെഎസ്ആര്‍ടിസി നല്‍കുന്നത്. ഇത് ഒഴിവാക്കാനായാണ് കേരളം കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി വലിയ ടോള്‍ കുടിശ്ശിക നല്‍കാനുണ്ട്. പനവേല്‍-കന്യാകുമാരി ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ടോള്‍നിരക്ക് കുത്തനെ ഉയരും. കെഎസ്ആര്‍ടിസി. ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്നത് തിരുവനന്തപുരം-കാസര്‍കോട് പാതയാണ്. ടോള്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ ബസുകള്‍ ഓടിക്കാനാകുമെന്ന് കാണിച്ചാണ് കേന്ദ്രത്തെ സമീപിച്ചത്.

ടോള്‍ റോഡുകള്‍ ഉപയോഗിച്ചാലും യാത്രക്കാരില്‍നിന്നും അധികനിരക്ക് ഈടാക്കാന്‍ കഴിയില്ല. പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ടോള്‍നിരക്ക് ബാധ്യതയാകില്ല.

അതേസമയം, പാലിയേക്കര ടോള്‍പ്ലാസയില്‍ പുതുക്കിയ ടോള്‍ നിരക്ക് ഇന്നു പ്രാബല്യത്തില്‍ വരും. അഞ്ചു മുതല്‍ 10 രൂപ വരെയാണ് നിരക്കു വര്‍ധന. കാര്‍, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേക്കുള്ള നിരക്കില്‍ മാറ്റമില്ല. ബസ്, ട്രക്ക്, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് അഞ്ചു രൂപയുടെ വര്‍ധനയുണ്ടാകും. ദിവസം ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് എല്ലാ വിഭാഗങ്ങള്‍ക്കും അഞ്ചു മുതല്‍ 10 രൂപ വരെ വര്‍ധിക്കും.

10 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മാസത്തേക്കുള്ള നിരക്ക് 150 രൂപയായും 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മാസത്തേക്കുള്ള നിരക്ക് 300 രൂപയായും തുടരും. കാര്‍, വാന്‍, ജീപ്പ് വിഭാഗത്തിന് ഒരു ഭാഗത്തേക്ക് 90 രൂപ തുടരും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്കു 140 രൂപയാകും.

ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 160 രൂപ. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് ഇനി 240 രൂപ നല്‍കണം.ബസ്, ട്രക്ക് തുടങ്ങിയവയ്ക്ക് ഒരു ഭാഗത്തേക്ക് 315 നു പകരം 320 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 475നു പകരം 480 രൂപയും ആയിരിക്കും നിരക്ക്. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 രൂപ. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 775 രൂപ.

Latest Stories

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, പി. കെ ശ്യാമളക്കെതിരെ വിമതനീക്കം; ജില്ലാ സെക്രട്ടറിയേറ്റംഗം ടി. കെ. ഗോവിന്ദൻ മത്സരിക്കും

പത്തനാപുരത്ത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകും; തനിക്കെതിരായ ആരോപണങ്ങൾ വിലപ്പോവില്ല: ഗണേഷ് കുമാർ

ജി. സുധാകരന് കോൺഗ്രസ് പിന്തുണ, 52 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ബിജെപിയിലേക്കെന്ന് സൂചന