മതപഠനശാലയിലെ ദുരൂഹമരണം: സ്ഥാപനത്തിന്റെ പ്രവര്‍ത്തന രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്ന് ബാലവകാശ കമ്മീഷന്‍

ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ബാലരാമപുരത്തെ മതപഠനശാല പ്രവര്‍ത്തന രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍. കഴിഞ്ഞ ദിവസം കമ്മീഷന്‍ സ്ഥാപനത്തിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തതിന് ശേഷം കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.

അസ്മിയയുടെ ആത്മഹത്യയ്ക്കു പിന്നാലെ അല്‍ അമന്‍ ചാരിറ്റബള്‍ ട്രസ്റ്റിനെതിരെ ആരോപണങ്ങളുമായ് ബന്ധുക്കള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ തെളിവെടുപ്പിനായ് സ്ഥാപനത്തില്‍ എത്തിയത്. പെണ്‍കുട്ടിയുടെ മരണത്തില്‍ സ്ഥാപനത്തിനെതിരെ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

നിരന്തരമായി അസ്മിയയെ അധ്യാപിക ശകാരിച്ചതായും നന്നാകില്ലെന്ന് പറഞ്ഞ് മറ്റു സഹപാഠികളില്‍ നിന്ന് മാറ്റി ഇരുത്തിയതായും അസ്മിയയുടെ ഉമ്മ റഹ്മത്ത് ബീവി പറഞ്ഞിരുന്നു.അസ്മിയ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിവരം സ്ഥാപനത്തിലുള്ളവര്‍ മറച്ചുവച്ചുവെന്നും  മാതാവ് വെളിപ്പെടുത്തി. കുട്ടിയ്ക്ക് സുഖമില്ലാത്തതിനാല്‍ ആശുപത്രയില്‍ കൊണ്ടുപോകാനെന്ന് പറഞ്ഞാണ് സ്ഥാപനത്തിലെ അധികൃതര്‍ റഹ്മത്തിനെ വിളിച്ചത്.

അതേസമയം സ്ഥാപനത്തിലെ മറ്റ് വിദ്യാര്‍ഥിനികള്‍ ഇത്തരം പരാതികളൊന്നുമില്ലെന്ന് മൊഴി നല്‍കി.അസ്മിയയുടെ അനുഭവം തങ്ങള്‍ക്കുണ്ടായിട്ടില്ലെന്നാണ് സഹപാഠികള്‍ പറഞ്ഞത്. നെയ്യാറ്റിൻകര എ എസ് പിയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ