എന്റെ 'കാര്‍' സ്വന്തമാക്കിയ വിശ്വനാഥ മേനോന്‍

സെബാസ്റ്റ്യന്‍ പോള്‍

ജോര്‍ജ് ഈഡന്റെ മരണാനന്തരം എറണാകുളത്തു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുമ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി രംഗത്തെത്തി. വി വിശ്വനാഥ മേനോന്‍ ആയിരുന്നു ആ സ്ഥാനാര്‍ത്ഥി. 1967ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തിയ വിശ്വനാഥ മേനോന്‍ ബിജെപിയുടെയും സിപിഎം വിമതരുടെയും പിന്തുണയോടെ മത്സരിച്ചുവെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലെ അപ്രതീക്ഷിതത്വം.
1997 മുതല്‍ ഞാന്‍ സ്വന്തമാക്കിയിരുന്ന സ്വതന്ത്ര ചിഹ്നമായിരുന്നു “കാര്‍”. 2003ല്‍ വിശ്വനാഥ മേനോന്‍ കാര്‍ ആവശ്യപ്പെടുകയും നറുക്കെടുപ്പിലൂടെ അദ്ദേഹത്തിന് അത് ലഭിക്കുകയും ചെയ്തു. പകരം എനിക്ക് ലഭിച്ച ചിഹ്നമായിരുന്നു കെ കരുണാകരന്‍ പ്രസിദ്ധമാക്കിയ “ടെലിവിഷന്‍”.

മഹാരാജാസ് കോളജില്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തിയ യുവവിപ്ലവകാരി, ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതി എന്നിങ്ങനെ പല നിലകളിലും പ്രസിദ്ധനായിരുന്നു അക്കാലത്ത് അമ്പാടി വിശ്വം എറിയപ്പെട്ടിരുന്ന വിശ്വനാഥ മേനോന്‍. പിന്നീട് അദ്ദേഹം വി വിശ്വനാഥ മേനോന്‍ ആയി. ലോക്സഭയിലും രാജ്യസഭയിലും നിയമസഭയിലും സിപിഎം അംഗമായി. നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി. പക്ഷേ ഒടുവില്‍ അദ്ദേഹം സിപിഎമ്മിന് അനഭിമതമായ ചേരിയിലായി.

2003ലെ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ലോക്സഭയുടെ അവശേഷിക്കുന്ന കാലം ഏതാനും മാസങ്ങള്‍ മാത്രമായിരുന്നു. സ്വന്തം പ്രസ്ഥാനത്തെയും പ്രത്യയശാസ്ത്രത്തെയും നിരാകരിച്ച് നിഷ്ഫലമായ ആ രാഷ്ട്രീയ വ്യായാമത്തിന് അദ്ദേഹം ഇറങ്ങിത്തിരിച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന ചോദ്യത്തിന് അന്നും ഇന്നും ഉത്തരമില്ല.
വിശ്വനാഥ മേനോന്റെ മരണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാസ്തവത്തില്‍ ആ നഷ്ടം സംഭവിച്ചത് 2003ല്‍ ആയിരുന്നു.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ