എന്റെ 'കാര്‍' സ്വന്തമാക്കിയ വിശ്വനാഥ മേനോന്‍

സെബാസ്റ്റ്യന്‍ പോള്‍

ജോര്‍ജ് ഈഡന്റെ മരണാനന്തരം എറണാകുളത്തു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുമ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി രംഗത്തെത്തി. വി വിശ്വനാഥ മേനോന്‍ ആയിരുന്നു ആ സ്ഥാനാര്‍ത്ഥി. 1967ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തിയ വിശ്വനാഥ മേനോന്‍ ബിജെപിയുടെയും സിപിഎം വിമതരുടെയും പിന്തുണയോടെ മത്സരിച്ചുവെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലെ അപ്രതീക്ഷിതത്വം.
1997 മുതല്‍ ഞാന്‍ സ്വന്തമാക്കിയിരുന്ന സ്വതന്ത്ര ചിഹ്നമായിരുന്നു “കാര്‍”. 2003ല്‍ വിശ്വനാഥ മേനോന്‍ കാര്‍ ആവശ്യപ്പെടുകയും നറുക്കെടുപ്പിലൂടെ അദ്ദേഹത്തിന് അത് ലഭിക്കുകയും ചെയ്തു. പകരം എനിക്ക് ലഭിച്ച ചിഹ്നമായിരുന്നു കെ കരുണാകരന്‍ പ്രസിദ്ധമാക്കിയ “ടെലിവിഷന്‍”.

മഹാരാജാസ് കോളജില്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തിയ യുവവിപ്ലവകാരി, ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതി എന്നിങ്ങനെ പല നിലകളിലും പ്രസിദ്ധനായിരുന്നു അക്കാലത്ത് അമ്പാടി വിശ്വം എറിയപ്പെട്ടിരുന്ന വിശ്വനാഥ മേനോന്‍. പിന്നീട് അദ്ദേഹം വി വിശ്വനാഥ മേനോന്‍ ആയി. ലോക്സഭയിലും രാജ്യസഭയിലും നിയമസഭയിലും സിപിഎം അംഗമായി. നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി. പക്ഷേ ഒടുവില്‍ അദ്ദേഹം സിപിഎമ്മിന് അനഭിമതമായ ചേരിയിലായി.

2003ലെ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ലോക്സഭയുടെ അവശേഷിക്കുന്ന കാലം ഏതാനും മാസങ്ങള്‍ മാത്രമായിരുന്നു. സ്വന്തം പ്രസ്ഥാനത്തെയും പ്രത്യയശാസ്ത്രത്തെയും നിരാകരിച്ച് നിഷ്ഫലമായ ആ രാഷ്ട്രീയ വ്യായാമത്തിന് അദ്ദേഹം ഇറങ്ങിത്തിരിച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന ചോദ്യത്തിന് അന്നും ഇന്നും ഉത്തരമില്ല.
വിശ്വനാഥ മേനോന്റെ മരണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാസ്തവത്തില്‍ ആ നഷ്ടം സംഭവിച്ചത് 2003ല്‍ ആയിരുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു