എന്റെ 'കാര്‍' സ്വന്തമാക്കിയ വിശ്വനാഥ മേനോന്‍

സെബാസ്റ്റ്യന്‍ പോള്‍

ജോര്‍ജ് ഈഡന്റെ മരണാനന്തരം എറണാകുളത്തു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുമ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി രംഗത്തെത്തി. വി വിശ്വനാഥ മേനോന്‍ ആയിരുന്നു ആ സ്ഥാനാര്‍ത്ഥി. 1967ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്സഭയിലെത്തിയ വിശ്വനാഥ മേനോന്‍ ബിജെപിയുടെയും സിപിഎം വിമതരുടെയും പിന്തുണയോടെ മത്സരിച്ചുവെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലെ അപ്രതീക്ഷിതത്വം.
1997 മുതല്‍ ഞാന്‍ സ്വന്തമാക്കിയിരുന്ന സ്വതന്ത്ര ചിഹ്നമായിരുന്നു “കാര്‍”. 2003ല്‍ വിശ്വനാഥ മേനോന്‍ കാര്‍ ആവശ്യപ്പെടുകയും നറുക്കെടുപ്പിലൂടെ അദ്ദേഹത്തിന് അത് ലഭിക്കുകയും ചെയ്തു. പകരം എനിക്ക് ലഭിച്ച ചിഹ്നമായിരുന്നു കെ കരുണാകരന്‍ പ്രസിദ്ധമാക്കിയ “ടെലിവിഷന്‍”.

മഹാരാജാസ് കോളജില്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തിയ യുവവിപ്ലവകാരി, ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതി എന്നിങ്ങനെ പല നിലകളിലും പ്രസിദ്ധനായിരുന്നു അക്കാലത്ത് അമ്പാടി വിശ്വം എറിയപ്പെട്ടിരുന്ന വിശ്വനാഥ മേനോന്‍. പിന്നീട് അദ്ദേഹം വി വിശ്വനാഥ മേനോന്‍ ആയി. ലോക്സഭയിലും രാജ്യസഭയിലും നിയമസഭയിലും സിപിഎം അംഗമായി. നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി. പക്ഷേ ഒടുവില്‍ അദ്ദേഹം സിപിഎമ്മിന് അനഭിമതമായ ചേരിയിലായി.

2003ലെ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ലോക്സഭയുടെ അവശേഷിക്കുന്ന കാലം ഏതാനും മാസങ്ങള്‍ മാത്രമായിരുന്നു. സ്വന്തം പ്രസ്ഥാനത്തെയും പ്രത്യയശാസ്ത്രത്തെയും നിരാകരിച്ച് നിഷ്ഫലമായ ആ രാഷ്ട്രീയ വ്യായാമത്തിന് അദ്ദേഹം ഇറങ്ങിത്തിരിച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന ചോദ്യത്തിന് അന്നും ഇന്നും ഉത്തരമില്ല.
വിശ്വനാഥ മേനോന്റെ മരണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാസ്തവത്തില്‍ ആ നഷ്ടം സംഭവിച്ചത് 2003ല്‍ ആയിരുന്നു.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത