മുനമ്പം വഖഫ് ഭൂമി വിഷയം; വിഡി സതീശന്റെ പ്രസ്താവന മുസ്ലീം വിരുദ്ധതയ്ക്കുള്ള പിന്തുണ; രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ ലീഗ്

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ പ്രതിപക്ഷ നേതാവി വിഡി സതീശന്റെ പ്രസ്താവന മുസ്ലീം വിരുദ്ധതയ്ക്കും ആര്‍എസ്എസിനുമുള്ള പിന്തുണയാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ്. വിഡി സതീശന്‍ റിസോര്‍ട്ട് മാഫിയയ്ക്ക് വക്കാലത്ത് പിടിക്കുകയാണെന്നും എന്‍കെ അബ്ദുല്‍ അസീസ് ആരോപിച്ചു.

മുസ്ലീം വിരുദ്ധ വര്‍ഗീയത വളര്‍ത്താനും കൃസംഘികള്‍ക്കും ആര്‍എസ്എസിനും നല്‍കുന്ന പിന്തുണയുമാണ് വിഡി സതീശന്റെ പ്രസ്താവന. പലതവണ പറവൂര്‍ കോടതിയും കേരള ഹൈക്കോടതിയും അത് വഖഫ് സ്വത്ത് ആണെന്ന് വിധി പറഞ്ഞിരുന്നു. വിഡി സതീശന്റെ പ്രസ്താവനയെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂവെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി ആ ഭൂമിയില്‍ താമസിച്ചുവരുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നീതി ലഭിക്കണം. കുത്തക റിസോര്‍ട്ട് മാഫിയകള്‍ക്ക് വേണ്ടിയുള്ള ഇത്തരം പ്രസ്താവനകളിലൂടെ എന്ത് നേട്ടമാണ് വിഡി സതീശന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി