മുനമ്പം വിഷയം, ലീഗ് യോഗത്തില്‍ പോര്; കെഎം ഷാജിയും കുഞ്ഞാലിക്കുട്ടിയും നേര്‍ക്കുനേര്‍

മുനമ്പം വിഷയത്തില്‍ ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ലീഗ് നേതാവ് കെഎം ഷാജിയുടെ പ്രസ്താവനയാണ് അഭിപ്രായ ഭിന്നതയ്ക്ക് കാരണമായത്. യോഗത്തില്‍ കെഎം ഷാജിയെ എതിര്‍ത്ത് പികെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു.

തുടര്‍ന്ന് ഇരുനേതാക്കളും യോഗത്തില്‍ വാദപ്രതിവാദത്തിലേര്‍പ്പെട്ടു. പികെ കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ച് എന്‍ ഷംസുദ്ദീന്‍, അബ്ദുറഹ്‌മാന്‍ രണ്ടത്താണ്, പാറക്കല്‍ അബ്ദുള്ള, അഡ്വ മുഹമ്മദ് ഷാ എന്നിവര്‍ രംഗത്തെത്തി. അതേസമയം ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ് എന്നിവര്‍ കെഎം ഷാജിയെ പിന്തുണച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന പ്രസ്താവന പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ വാദം. ഇതിനെ പിന്തുണച്ചാണ് എന്‍ ഷംസുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്. എന്നാല്‍ വഖഫ് ഭൂമിയാണെന്ന നിലപാടില്‍ സമവായത്തിലേക്ക് പോകണമെന്നായിരുന്നു ഷാജിയുടെ നിലപാട്.

വഖഫ് ഭൂമിയാണോ അല്ലയോ എന്നത് നിയമപരമായി തീരുമാനിക്കട്ടെ എന്ന ധാരണയിലാണ് ചര്‍ച്ച അവസാനിച്ചത്. മുനമ്പം വിഷയം പരിഹരിക്കാന്‍ സാദിഖലി തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഷാജി പിന്തുണ അറിയിച്ചു. തന്റെ പരാമര്‍ശം തങ്ങളുടെ ശ്രമങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രതികൂലമായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷാജി പറഞ്ഞു.

അതേസമയം പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ യോഗത്തില്‍ കെഎം ഷാജി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പേഴ്‌സണല്‍ സ്റ്റാഫിനെ ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടി പാര്‍ട്ടി വാര്‍ത്തകള്‍ കൊടുക്കുന്നുവെന്നായിരുന്നു ഷാജിയുടെ ആരോപണം. ഇതുസംബന്ധിച്ച് ഷാജിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ വാക്കേറ്റമുണ്ടായി. പാര്‍ട്ടി യോഗങ്ങള്‍ വിളിക്കാത്തതുകൊണ്ടാണ് തനിക്ക് പൊതുവേദിയില്‍ മുനമ്പം വിഷയത്തില്‍ പൊതുവേദിയില്‍ പറയേണ്ടിവന്നതെന്നും ഷാജി വ്യക്തമാക്കി.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”