മുനമ്പം വിഷയം, ലീഗ് യോഗത്തില്‍ പോര്; കെഎം ഷാജിയും കുഞ്ഞാലിക്കുട്ടിയും നേര്‍ക്കുനേര്‍

മുനമ്പം വിഷയത്തില്‍ ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ലീഗ് നേതാവ് കെഎം ഷാജിയുടെ പ്രസ്താവനയാണ് അഭിപ്രായ ഭിന്നതയ്ക്ക് കാരണമായത്. യോഗത്തില്‍ കെഎം ഷാജിയെ എതിര്‍ത്ത് പികെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു.

തുടര്‍ന്ന് ഇരുനേതാക്കളും യോഗത്തില്‍ വാദപ്രതിവാദത്തിലേര്‍പ്പെട്ടു. പികെ കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ച് എന്‍ ഷംസുദ്ദീന്‍, അബ്ദുറഹ്‌മാന്‍ രണ്ടത്താണ്, പാറക്കല്‍ അബ്ദുള്ള, അഡ്വ മുഹമ്മദ് ഷാ എന്നിവര്‍ രംഗത്തെത്തി. അതേസമയം ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ് എന്നിവര്‍ കെഎം ഷാജിയെ പിന്തുണച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന പ്രസ്താവന പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ വാദം. ഇതിനെ പിന്തുണച്ചാണ് എന്‍ ഷംസുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്. എന്നാല്‍ വഖഫ് ഭൂമിയാണെന്ന നിലപാടില്‍ സമവായത്തിലേക്ക് പോകണമെന്നായിരുന്നു ഷാജിയുടെ നിലപാട്.

വഖഫ് ഭൂമിയാണോ അല്ലയോ എന്നത് നിയമപരമായി തീരുമാനിക്കട്ടെ എന്ന ധാരണയിലാണ് ചര്‍ച്ച അവസാനിച്ചത്. മുനമ്പം വിഷയം പരിഹരിക്കാന്‍ സാദിഖലി തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഷാജി പിന്തുണ അറിയിച്ചു. തന്റെ പരാമര്‍ശം തങ്ങളുടെ ശ്രമങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രതികൂലമായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷാജി പറഞ്ഞു.

അതേസമയം പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ യോഗത്തില്‍ കെഎം ഷാജി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പേഴ്‌സണല്‍ സ്റ്റാഫിനെ ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടി പാര്‍ട്ടി വാര്‍ത്തകള്‍ കൊടുക്കുന്നുവെന്നായിരുന്നു ഷാജിയുടെ ആരോപണം. ഇതുസംബന്ധിച്ച് ഷാജിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ വാക്കേറ്റമുണ്ടായി. പാര്‍ട്ടി യോഗങ്ങള്‍ വിളിക്കാത്തതുകൊണ്ടാണ് തനിക്ക് പൊതുവേദിയില്‍ മുനമ്പം വിഷയത്തില്‍ പൊതുവേദിയില്‍ പറയേണ്ടിവന്നതെന്നും ഷാജി വ്യക്തമാക്കി.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി