കേരളത്തോട് കൈമലര്‍ത്തി, ആന്ധ്രയ്ക്ക് കൈനിറയെ നല്‍കി;വയനാട്ടിലെ മോദിയുടെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങി; സംസ്ഥാനത്തിന് സഹായം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

വയനാട് മുണ്ടക്കൈ ദുരന്തത്തിലും കേരളത്തിനോട് ചിറ്റമ്മ നയവുമായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വയനാട്ടിലെ ദുരന്ത മുഖത്തെത്തി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ട് 40 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാനം നല്‍കിയ നിവേദനം ചട്ടപ്രകാരമല്ലെന്ന വാദം ഉയര്‍ത്തിയാണ് സഹായം പ്രഖ്യാപിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുന്നത്.

എന്നാല്‍ ആന്ധ്രാപ്രദേശിന് വെള്ളപ്പൊക്കത്തിലുണ്ടായ നാശ നഷ്ടങ്ങള്‍ അതിജീവിക്കാന്‍ മൂവായിരം കോടി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സംസ്ഥാനത്ത് നേരിട്ടെത്തി പ്രഖ്യാപിച്ചിരുന്നു. അതേസമയം കേരളത്തിന് ആവശ്യമായ ആദ്യ ഗഡു സഹായം പോലും കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ താങ്ങി നിര്‍ത്തുന്ന ആന്ധ്രയുടെ കാര്യത്തിലുണ്ടായ പരിഗണന കേരളത്തിനില്ല. നിവേദനം എങ്ങനെ തയ്യാറാക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടും ഇത് തെറ്റിച്ചു എന്നാണ് സംസ്ഥാനകത്തിനെതിരെയുള്ള വിമര്‍ശനം. ഓഗസ്റ്റ് 27ന് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടത്.

കൂടിക്കാഴ്ച കഴിഞ്ഞ് 25 ദിവസം പിന്നിട്ടിട്ടും കേരളത്തിനുള്ള സഹായം വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണ്. 3000 കോടി രൂപയുടെ പാക്കേജാണ് കേരളം ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും സഹായിക്കാനുമായി ആവശ്യപ്പെട്ടത്. കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘത്തിനാണ് കേരളം നല്‍കിയ നിവേദനം ആഭ്യന്തര മന്ത്രാലയം കൈമാറിയത്.

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ഈ വര്‍ഷം വകയിരുത്തിയിരുന്ന 388 കോടി രൂപയില്‍ 145 കോടി ഇതിനകം ലഭിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് കൂടുതല്‍ തുക അനുവദിച്ചാല്‍ മാത്രമേ കേരളത്തിന് പുനരധിവാസ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ