നരേന്ദ്ര മോദി സര്‍ക്കാരിനെ 'ഫാഷിസ്റ്റ്' എന്ന് പറയാനാവില്ല; കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തത വരുത്തി രഹസ്യരേഖ; സിപിഎമ്മിന്റെ അസാധാരണ നീക്കം നയം മയപ്പെടുത്തലോ?

മോദിസര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്നു വിശേഷിപ്പിക്കാനാവില്ലെന്ന നിലപാടു മാറ്റവുമായി സിപിഎം. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് അടുക്കുമ്പോഴാണ് കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തത വരുത്തി പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് അസാധാരണ രീതിയില്‍ കേന്ദ്രകമ്മിറ്റിയുടെ വിശദീകരണ രഹസ്യ രേഖ വരുന്നത്. സിപിഐ മോദി സര്‍ക്കാരിനെ ഫാഷിസ്റ്റ് സര്‍ക്കാരെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന കാലത്താണ് പഴയ പാര്‍ട്ടി കോണ്‍ഗ്രസിലെ നിലപാടില്‍ നിന്ന് വിഭിന്നമായ ഒരു നിലപാട് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഒപ്പം കരട് രാഷ്ട്രിയ പ്രമേയം പരസ്യമാക്കിയതിന് ശേഷം കേന്ദ്രകമ്മിറ്റി പാര്‍ട്ടി ഘടകങ്ങള്‍ക്ക് അസാധാരണമായ നിലയില്‍ കത്തയച്ച് നയമാറ്റം വ്യക്തമാക്കിയതാണ് കൂടുതല്‍ സംശയത്തിന് ഇടനല്‍കുന്നത്. അതിനാല്‍ തന്നെ സിപിഎം നിലപാട് മയപ്പെടുത്തുകയാണോ എന്ന സംശയം സ്വാഭാവികമായി ഉടലെടുത്തു കഴിഞ്ഞു.

കരടു രാഷ്ട്രീയപ്രമേയത്തില്‍ വ്യക്തതവരുത്തി സിപിഎം. കേന്ദ്രകമ്മിറ്റി സംസ്ഥാന കമ്മിറ്റികള്‍ക്ക് അയച്ച രഹസ്യരേഖയിലെ വിലയിരുത്തല്‍ സംസ്ഥാനത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു കഴിഞ്ഞു. ഏപ്രിലില്‍ മധുരയില്‍നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കരടുരാഷ്ട്രീയപ്രമേയം പരസ്യമാക്കിക്കഴിഞ്ഞുവെന്നിരിക്കെ മറ്റ് പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ നിന്ന് വ്യത്യസ്തമായ നയവും നിലപാട് മാറ്റവും കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ക്ക് പെട്ടെന്ന് ദഹിക്കുന്നതല്ല. പാര്‍ട്ടി ഘടകങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമൊക്കെ ചര്‍ച്ചചെയ്യാനും അഭിപ്രായം പറയാനുമായി പ്രമേയം പരസ്യമാക്കിയാല്‍ പിന്നീടൊരു കുറിപ്പ് പതിവില്ലെന്നതാണ്. ഈ സാഹചര്യത്തിലാണ് സിപിഐയുടേയും സിപിഐഎംഎല്ലിന്റേയും ഫാസിസ്റ്റ് ഭരണകൂട നിലപാടുകളെ തള്ളി വ്യത്യസ്ത നിലപാടിലേക്ക് സിപിഎം കടക്കുന്നത്.

ഫാഷിസത്തെ രണ്ടായി ആണ് സിപിഎം കാണുന്നത്. മുസോളിനിയുടെയും ഹിറ്റ്ലറുടെയും കാലത്തേത് ‘ക്ലാസിക്കല്‍ ഫാസിസ’മെന്നും പിന്നീടുള്ള രൂപങ്ങളെ നിയോ ഫാഷിസം അഥവാ ‘നവഫാസിസ’മെന്നും വിശേഷിപ്പിച്ചാണ് പുതിയ നിര്‍വചനമുള്ളത്. അന്തഃസാമ്രാജ്യത്വവൈരുധ്യത്തിന്റെ സൃഷ്ടിയാണ് ക്ലാസിക്കല്‍ ഫാസിസമെന്നും നവ ഉദാരീകരണപ്രതിസന്ധിയുടെ ഉത്പന്നമാണ് നവഫാസിസമെന്നുമാണ് ഇതിനുള്ള വിശേഷണം. കഴിഞ്ഞ രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകളിലും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മോദിസര്‍ക്കാരിന് ഫാഷിസ്റ്റ് പ്രവണതയാണെന്ന് സിപിഎം പ്രഖ്യാപിച്ചത്. ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് സ്വഭാവമാണ് ബിജെപിയ്ക്ക് എന്നതായിരുന്നു അന്നത്തെ നിലപാട്.

ഇന്ന് സിപിഎം കരുതുന്നത് ബിജെപിയുടേത് ഒരു കോര്‍പ്പറേറ്റ് സാമ്രാജ്യത്വം സ്വേച്ഛാധിപത്യം ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ വ്യക്തമാക്കുന്നത്. ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ളതാണ് മോദി സര്‍ക്കാര്‍ എന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ സിപിഎമ്മിന്റെ നിലപാടില്‍ നിന്ന് നിയോഫാഷിസം എന്ന പുതിയ വിശേഷണത്തിലേക്കാണ് മാറ്റം. മോദിസര്‍ക്കാരിനെ ഫാസിസ്റ്റെന്നു പറയാനാവില്ലെല്ലാന്നും ഇന്ത്യന്‍ ഭരണകൂടത്തെ നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ലെന്നും പറയുന്നു. പത്തുവര്‍ഷത്തെ തുടര്‍ച്ചയായുള്ള മോദി ഭരണത്തില്‍ രാഷ്ട്രീയാധികാരം ബി.ജെ.പി.-ആര്‍.എസ്.എസ് കരങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു. നിലവിലെ ഈ കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കില്‍ ഹിന്ദുത്വ-കോര്‍പ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്കുപോകുമെന്നാണ് പുതിയ നിലപാട്.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു