'ഫ്‌ളക്‌സ് പ്രചാരണം', സൈബര്‍ ഇടങ്ങളിലെ പരാമര്‍ശങ്ങള്‍ പൊതുവേദികളില്‍ വീശുന്നത് കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ല; വി മുരളീധരന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത ഉദ്ഘാടന പരിപാടിയില്‍ പറഞ്ഞ അസംബന്ധങ്ങള്‍ക്ക് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപിയുടെ സൈബര്‍ ഇടങ്ങളിലെ പരാമര്‍ശങ്ങള്‍ പൊതുവേദികളില്‍ വീശുന്നത് കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ല. കാസര്‍കോട്ട് ദേശീയപാതകളുടെ ഉദ്ഘാടന ചടങ്ങില്‍ മുരളീധരന്‍ നടത്തിയത് കേന്ദ്രമന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ്.

അരിക്കൊമ്പന്‍ റോഡ് എന്ന പേരില്‍ അറിയുന്ന മൂന്നാര്‍ ഗ്യാപ്പ് റോഡ് പൂര്‍ത്തീകരിച്ചത് താന്‍ ഫേസ്ബുക്കില്‍ ഇട്ടു എന്നായിരുന്നു പരിഹാസം. ഈ റോഡിന്റെ ഡിപിആര്‍ തയ്യാറാക്കിയത് സംസ്ഥാനസര്‍ക്കാരാണ്. റോഡ്വികസനത്തിന് ഒന്നര ഹെക്ടര്‍ വനഭൂമി ഏറ്റെടുത്ത് നല്‍കിയതും പകരം വനവല്‍ക്കരണത്തിന് ഭൂമി കൈമാറിയതും സംസ്ഥാന സര്‍ക്കാരാണ്. പ്രവൃത്തി പൂര്‍ത്തീകരിച്ചത് കേരള പിഡബ്ല്യുഡിക്ക് കീഴിലുള്ള എന്‍എച്ച് വിഭാഗവും. ഈ വസ്തുതകള്‍ കേന്ദ്രമന്ത്രി മനസിലാക്കണമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കേന്ദ്രപദ്ധതികളുടെ പ്രചാരകനായി താന്‍ മാറിയെന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലാണ് ചെറുതോണിപ്പാലമടക്കം യാഥാര്‍ഥ്യമാക്കിയത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് വികസനം നടത്തിയതിനെ ഇനിയും പ്രചരിപ്പിക്കും.

ദേശീയപാതയിലടക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഔദാര്യമല്ലെന്നും റിയാസ് പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ ടീമായി ഏറ്റെടുത്ത് മുന്നോട്ടുപോകാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിതന്നെ പറഞ്ഞതാണ്. അതിനായി പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ രാഷ്ട്രീയവിരോധത്തിന്റെപേരില്‍ ഉത്തരവാദപ്പെട്ടവര്‍ അള്ളുവയ്ക്കരുതെന്നും അദേഹം പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി