'മരണത്തിന്റെ വ്യാപാരികൾക്ക് ഒപ്പം ചേർന്നു പ്രവർത്തിക്കാൻ ഒത്തുകൂടിയത് ഹൃദയം നടുക്കുന്നു'; കനകമല കേസിൽ എൻ.ഐ.എ പ്രത്യേക കോടതി

കനകമല ഭീകരാക്രമണ ഗൂഢാലോചനക്കേസിലെ കുറ്റക്കാരായ യുവാക്കൾ മരണത്തിന്റെ വ്യാപാരികളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഒത്തുകൂടിയതു ഹൃദയം നടുക്കുന്ന അനുഭവമാണെന്നു വിചാരണക്കോടതി പറഞ്ഞു. മതനിരപേക്ഷതയ്ക്കും സർഗവൃത്തിക്കും പേരുകേട്ട ഈ നാട്ടിലെ യുവാക്കൾ തന്നെ ഇത്തരം വഴി തെറ്റിയ ചിന്തകളുടെ പിന്നാലെ നീങ്ങിയതു വേദനിപ്പിക്കുന്നതായും കോടതി വ്യക്തമാക്കി.

ലോകത്തെ ശുചീകരിക്കുന്നതു സൂര്യപ്രകാശമാണെന്നു പറയപ്പെടുന്നുണ്ട്. ആ സൂര്യപ്രകാശം ഈ യുവാക്കളുടെ മനസ്സിൽ നേർബുദ്ധി നിറയ്ക്കുമെന്നു പ്രതീക്ഷിക്കാം. ആയിരക്കണക്കിനു നൂറ്റാണ്ടുകളുടെ പാരമ്പര്യം മനുഷ്യകുലത്തിനുണ്ട്. എന്നാൽ ജാതിയും മതവും വന്നിട്ടു വർഷങ്ങളെ ആയിട്ടുള്ളൂവെന്ന് ഇവർക്കു തിരിച്ചറിയാൻ കഴിയട്ടെ. പ്രതികളുടെ ശിക്ഷാവിധി പറയും മുമ്പാണു വിചാരണക്കോടതി ജഡ്ജി പി.കൃഷ്ണകുമാർ ഇക്കാര്യം ആമുഖമായി രേഖപ്പെടുത്തിയത്. ഇത്തരം കേസുകളിൽ പ്രതികൾ അനുകമ്പയ്‌ക്ക്‌ അർഹരല്ലെന്നും 218 പേജുള്ള വിധിന്യായത്തിൽ  കോടതി നിരീക്ഷിച്ചു

അതേസമയം, പ്രതികൾ ജമാഅത്തെ ഇസ്‌ലാമിയുടെ കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനത്തെ ആക്രമിക്കാൻ ശ്രമിച്ചെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആരോപണത്തെ കോടതി വാക്കാൽ വിമർശിച്ചു. ഇത്തരം ആരോപണങ്ങൾ പ്രതികൾക്കു മേൽ ചുമത്തും മുമ്പ് വ്യക്തമായ തെളിവുകൾ ശേഖരിക്കണമെന്നും കോടതി ഉപദേശിച്ചു.

പ്രതികൾക്കു രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നും പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്തെന്നുമുള്ള ആരോപണങ്ങൾ കോടതി മുമ്പാകെ തെളിയിക്കാൻ എൻഐഎയ്ക്കും കഴി‍ഞ്ഞിരുന്നില്ല.  ഇതിന്റെ കൂടി വെളിച്ചത്തിലാണ് ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തെ ആക്രമിക്കാൻ ശ്രമിച്ചെന്ന വാദത്തെ കോടതി വിമർശിച്ചത്.

2016 ഒക്ടോബർ രണ്ടിനാണു കനകമലയിൽ പ്രതികൾ ഒത്തുകൂടിയത്. രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്റെ ഭാഗമായി പ്രവർത്തിക്കാൻ ഇവർ അൻസാറുൽ ഖലീഫ (കേരള) എന്ന ഭീകരസംഘടന തുടങ്ങി. ആരാധനാലയങ്ങൾ തകർക്കാനും ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിക്കാനും പദ്ധതിയിട്ടു.

സൈബർ കുറ്റാന്വേഷണത്തിലൂടെ ടെലിഗ്രാം ഗ്രൂപ്പിലെ ഗൂഢാലോചനാ വിവരങ്ങൾ ശേഖരിച്ച് എൻഐഎ അഡീഷനൽ സൂപ്രണ്ട് എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലാണു കുറ്റപത്രം സമർപ്പിച്ചത്. അറസ്റ്റിലായ തമിഴ്‌ വംശജനും തൊടുപുഴ സ്വദേശിയുമായ സുബഹാനി ഹാജ മൊയ്ദീന്റെ വിചാരണ പൂർത്തിയാക്കാനുണ്ട്. ആറാം പ്രതി കുറ്റ്യാടിയിലെ എൻ.കെ. ജാസിമിനെ കോടതി വിട്ടയച്ചു. ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് ഫിയാസിനെ മാപ്പുസാക്ഷിയാക്കി വിസ്തരിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക