മീടൂ ആരോപണം: മലപ്പുറത്ത് സി.പി.എം നഗരസഭാംഗം രാജിവെയ്ക്കും

മീടൂ ആരോപണത്തെ തുടര്‍ന്ന് മലപ്പുറത്ത് സിപിഎം നഗരസഭാംഗം രാജി വയ്ക്കാനൊരുങ്ങുന്നു. മലപ്പുറം നഗരസഭാംഗവും അധ്യാപകനും ആയിരുന്ന കെ വി ശശികുമാറാണ് രാജി വയ്ക്കുക. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഉന്നയിച്ച മീടൂ ആരോപണത്തിന് പിന്നാലെയാണ് പാര്‍ട്ടി യോഗത്തില്‍ രാജി ആവശ്യപ്പെട്ടത്. രാജിക്കത്ത് നഗരസഭാ സെക്രട്ടറിയ്ക്ക് പോസ്റ്റലായി അയക്കും.

കഴിഞ്ഞ മാര്‍ച്ചിലാണ് അധ്യാപകനായിരുന്ന ശശികുമാര്‍ വിരമിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിന്റെ തുടര്‍ച്ചയായി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. ആരോപണത്തിന് പിന്നാലെ താന്‍ രാജി വച്ച് ഒഴിയാന്‍ തയ്യാറാണെന്ന് ശശികുമാര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ വച്ച് രാജി ആവശ്യപ്പെട്ടു. 11-ാം വാര്‍ഡ് മൂന്നാംപടിയില്‍ നിന്നുളള നഗരസഭാംഗമാണ് ശശികുമാര്‍. തുടര്‍ച്ചയായി മുന്ന് തവണ സിപിഎം അംഗമായി മലപ്പുറം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം