മാധ്യമ പ്രവര്‍ത്തകന്‍ ജി പ്രഭാകരന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഇടിച്ചിട്ട ശേഷം നിറുത്താതെ പോയ ലോറി കണ്ടെത്തി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടറുമായ ജി പ്രഭാകരനെ ഇടിച്ച ശേഷം നിറുത്താതെ പോയ ലോറിയുടെ ഡ്രൈവറും ക്ലീനറും പിടിയിലായി. ശനിയാഴ്ച രാത്രി 9ന് പാലക്കാട് ഒലവക്കോടിന് സമീപം സായ് ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. മറ്റൊരു വാഹനം തട്ടി റോഡില്‍ വീണ പ്രഭാകരന്റെ ശരീരത്തിലൂടെ പിന്നില്‍ നിന്ന് വന്ന ലോറി കയറുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് പ്രഭാകരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിന് ശേഷം നിറുത്താതെ പോയ ലോറി കഴിഞ്ഞ ദിവസം രാത്രി തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന കേരള ജേണലിസ്റ്റ് യൂണിയന്റെ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഡല്‍ഹിയിലെ ന്യൂ ഏജ് ദിനപത്രത്തില്‍ ആണ് പ്രഭാകരന്‍ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ദീര്‍ഘകാലം ദി ഹിന്ദുവിന്റെ ചീഫ് റിപ്പോര്‍ട്ടറായിരുന്നു. അട്ടപ്പാടി ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍, നെല്ലിയാമ്പതി വനം കൊള്ള, പറമ്പിക്കുളത്തെ ആനവേട്ട എന്നീ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ