മാധ്യമ പ്രവര്‍ത്തകന്‍ ജി പ്രഭാകരന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഇടിച്ചിട്ട ശേഷം നിറുത്താതെ പോയ ലോറി കണ്ടെത്തി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടറുമായ ജി പ്രഭാകരനെ ഇടിച്ച ശേഷം നിറുത്താതെ പോയ ലോറിയുടെ ഡ്രൈവറും ക്ലീനറും പിടിയിലായി. ശനിയാഴ്ച രാത്രി 9ന് പാലക്കാട് ഒലവക്കോടിന് സമീപം സായ് ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. മറ്റൊരു വാഹനം തട്ടി റോഡില്‍ വീണ പ്രഭാകരന്റെ ശരീരത്തിലൂടെ പിന്നില്‍ നിന്ന് വന്ന ലോറി കയറുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് പ്രഭാകരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിന് ശേഷം നിറുത്താതെ പോയ ലോറി കഴിഞ്ഞ ദിവസം രാത്രി തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന കേരള ജേണലിസ്റ്റ് യൂണിയന്റെ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഡല്‍ഹിയിലെ ന്യൂ ഏജ് ദിനപത്രത്തില്‍ ആണ് പ്രഭാകരന്‍ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ദീര്‍ഘകാലം ദി ഹിന്ദുവിന്റെ ചീഫ് റിപ്പോര്‍ട്ടറായിരുന്നു. അട്ടപ്പാടി ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍, നെല്ലിയാമ്പതി വനം കൊള്ള, പറമ്പിക്കുളത്തെ ആനവേട്ട എന്നീ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ