മാധ്യമ പ്രവര്‍ത്തകന്‍ ജി പ്രഭാകരന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഇടിച്ചിട്ട ശേഷം നിറുത്താതെ പോയ ലോറി കണ്ടെത്തി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടറുമായ ജി പ്രഭാകരനെ ഇടിച്ച ശേഷം നിറുത്താതെ പോയ ലോറിയുടെ ഡ്രൈവറും ക്ലീനറും പിടിയിലായി. ശനിയാഴ്ച രാത്രി 9ന് പാലക്കാട് ഒലവക്കോടിന് സമീപം സായ് ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. മറ്റൊരു വാഹനം തട്ടി റോഡില്‍ വീണ പ്രഭാകരന്റെ ശരീരത്തിലൂടെ പിന്നില്‍ നിന്ന് വന്ന ലോറി കയറുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് പ്രഭാകരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിന് ശേഷം നിറുത്താതെ പോയ ലോറി കഴിഞ്ഞ ദിവസം രാത്രി തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന കേരള ജേണലിസ്റ്റ് യൂണിയന്റെ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഡല്‍ഹിയിലെ ന്യൂ ഏജ് ദിനപത്രത്തില്‍ ആണ് പ്രഭാകരന്‍ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ദീര്‍ഘകാലം ദി ഹിന്ദുവിന്റെ ചീഫ് റിപ്പോര്‍ട്ടറായിരുന്നു. അട്ടപ്പാടി ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍, നെല്ലിയാമ്പതി വനം കൊള്ള, പറമ്പിക്കുളത്തെ ആനവേട്ട എന്നീ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി