ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിക്കണം, സുരക്ഷ തങ്ങളുടെ വീടുകള്‍ക്കും വേണമെന്ന് മരട് പ്രദേശവാസികള്‍; പ്രതിഷേധം ശക്തം

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപ വീടുകള്‍ക്കുള്ള സുരക്ഷാ ഇന്‍ഷുറന്‍സ് തുകയില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ഇപ്പോഴത്തെ നിലയനുസരിച്ച് വീടുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ഇപ്പോഴത്തെ സ്‌കീം അനുസരിച്ച് വീടുകള്‍ക്ക് ചെറിയ തുകയേ കിട്ടുകയുള്ളുവെന്നും പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.

നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കിടെ മരട് ഫ്‌ളാറ്റുകള്‍ക്ക് സമീപമുള്ള വീടുകള്‍ക്ക് നല്‍കാനിരുന്ന ഇന്‍ഷുറന്‍സ് തുക 125 കോടിയില്‍ നിന്ന് 100 കോടി രൂപയായി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഉയര്‍ന്ന പ്രീമിയം നിരക്കാണ് ഇന്‍ഷുറന്‍സ് തുക കുറയ്ക്കാന്‍ കാരണമായി സര്‍ക്കാര്‍ പറയുന്നത്. ആറു മാസമാണ് ഇന്‍ഷുറന്‍സ് കാലാവധി.

അതേസമയം, മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്തെ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ നാട്ടുകാരുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല.

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന എഡിഫൈസിന്റെയും വിജയ സ്റ്റീല്‍സിന്റെയും പ്രതിനിധിയാണ് യോഗത്തിനെത്തിയത്. ഇതോടെ നാട്ടുകാര്‍ ഇറങ്ങിപ്പോയി.. തുടര്‍ന്ന് ആല്‍ഫ വെഞ്ചേഴ്‌സ് ഫ്‌ളാറ്റിന് സമീപത്തെ വീടുകളില്‍ സര്‍വേയ്‌ക്കെത്തിയ ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളെ നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു.

Latest Stories

ട്രംപിന്റേയും നാറ്റോയുടേയും ഉപരോധ ഭീഷണിയില്‍ ആശങ്കയില്ല; ഇന്ധന ആവശ്യം പരിഹരിക്കാന്‍ ഇന്ത്യക്ക് മാര്‍ഗങ്ങളുണ്ടെന്ന് പെട്രോളിയം മന്ത്രി

റെഡ് വളണ്ടിയര്‍ മാര്‍ച്ചിന് പോലും സ്റ്റാലിന്‍ അനുമതി നല്‍കിയില്ല; അര്‍ഹമായ സീറ്റുകളും നല്‍കിയില്ല; സിപിഎമ്മിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് എടപ്പാടി പളനിസ്വാമി

‘15,000 രൂപയുടെ സാരി 1900 രൂപയ്ക്ക്, നടി ആര്യയുടെ ബുട്ടീക്കിന്റെ പേരിൽ വമ്പൻ തട്ടിപ്പ്, പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസ്

IND VS ENG: ഒടുവിൽ ആ തീരുമാനം പുനഃപരിശോധിച്ച് ബിസിസിഐ, ഇം​ഗ്ലണ്ടിന് ‍ഞെട്ടൽ

സ്‌കൂളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കൊല്ലം ജില്ലയിൽ നാളെ കെഎസ്‌യു, എബിവിപി വിദ്യാഭ്യാസ ബന്ദ്

പാക് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി; സൈനിക വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു

IND vs ENG: "അഞ്ചാമത്തെ ടെസ്റ്റ് മത്സരം ഒരു പരാജയമായി മാറിയേക്കാം, അതിനാൽ സാഹത്തിന് മുതിരാതെ നാലാം ടെസ്റ്റിൽ അദ്ദേഹത്തെ ഇറക്കണം''

ബിനു എന്നാണ് ആദ്യ ഭർത്താവിന്റെ പേര്, വേർപിരിയാൻ കാരണം ഇതായിരുന്നു, വെളിപ്പെടുത്തി രേണു സുധി

IND vs ENG: 'ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്ക് പൂർണ്ണ കാരണക്കാരൻ അവൻ'; ഇന്ത്യൻ താരത്തെ കുറ്റപ്പെടുത്തി സ്റ്റുവർട്ട് ബ്രോഡ്

പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ മാറി മറിയുന്നു; അസീം മുനീറിന്റെ നീക്കങ്ങളില്‍ അസ്വാഭാവികത; ജാഗ്രതയോടെ ഇന്ത്യ