പരാമര്‍ശം വിവാദമായി; ഉഴവൂരിനെ അധിക്ഷേപിച്ച കാപ്പന്‍ മാപ്പു പറഞ്ഞു

അന്തരിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച എന്‍സിപി ദേശിയ നേതാവ് മാണി സി കാപ്പന്‍ മാപ്പുപറഞ്ഞു. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും ടി.പി. പീതാംബരന്‍ ഏകാധിപതിയാണെന്നു പറഞ്ഞിട്ടില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തിനായി ആരെയും വാടകയ്‌ക്കെടുക്കാന്‍ ഉദ്ദേശ്യമില്ലെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ഉഴവൂര്‍ വിജയനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു. ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല. ചീത്തവിളി കേട്ടാല്‍ ആരും മരിക്കില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാണി സി കാപ്പന്റെ പ്രസ്താവന അപലപനീയമെന്നാണ് പാര്‍ട്ടി എം.എല്‍.എയായ എകെ ശശീന്ദ്രന്റെ നിലപാട്. മാണി സി കാപ്പന്‍ പ്രസ്താവന വിവാദമായതോടെ എന്‍സിപി നേതാക്കള്‍ തന്നെ പരസ്യ വിമര്‍ശനവുമായി വന്ന സാഹചര്യത്തിലാണ് കാപ്പന്റെ ക്ഷമാപണം.

പാര്‍ട്ടിക്ക് ഒരു മന്ത്രി സ്ഥാനത്തിനു വേണ്ടി എം.എല്‍എമാരെ ചാക്കിട്ട് പിടിക്കേണ്ട ആവശ്യമില്ലന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. ഗണേഷ് കുമാറിനെയും കോവൂര്‍ കുഞ്ഞുമോനെയും മന്ത്രിയാകാന്‍ ക്ഷണിച്ചിട്ടില്ല. പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെയും മാണി സി കാപ്പന്‍ രംഗത്ത് എത്തിയിട്ടുണ്ട്. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് സംസ്ഥാന പ്രസിഡന്റിന്റെ പല തീരുമാനങ്ങളും എടുക്കുന്നതെന്നും കാപ്പന്‍ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ എന്‍സിപിയില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടാകുമെന്ന് പീതാംബര്‍ മാസ്റ്റര്‍ അറിയിച്ചു. ഇനി താന്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലന്നും അദേഹം വ്യക്തമാക്കി. പാര്‍ട്ടി മന്ത്രിയാകാന്‍ ഒരു എംഎല്‍എമാരെയും സമീപിച്ചിട്ടില്ല. പാര്‍ട്ടിയിലേക്ക് ആര് വന്നാലും സ്വീകരിക്കുമെന്നും അദേഹം അറിയിച്ചു.

Latest Stories

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി