ശബരിമല വിഷയത്തിൽ പുതിയ സത്യവാങ്മൂലം നല്‍കാൻ മടിയില്ല, പാർട്ടി വീക്ഷണം ആരിലും അടിച്ചേൽപ്പിക്കില്ലെന്ന് എം. എ ബേബി

ശബരിമല വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ മടിയില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഉണ്ടാകുന്നതെങ്കില്‍ അത്തരത്തിലുള്ള ചര്‍ച്ച നടക്കും. ഒരു സമവായം ഉണ്ടാക്കി കൊണ്ടു മാത്രമേ നടപ്പാക്കുകയുള്ളൂ. പാര്‍ട്ടി നിലപാടിനെതിരെ, ജനങ്ങള്‍ക്ക് വ്യത്യസ്ത സമീപനം ആണെങ്കില്‍, പാര്‍ട്ടി നിലപാട് ബലാത്കാരേണ നടപ്പാക്കുന്ന സമീപനം കമ്മ്യൂണിസ്റ്റുകാര്‍ക്കില്ലെന്ന് ബേബി പറഞ്ഞു.

സമൂഹത്തിന്റെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ കണക്കിലെടുത്തേ സംസ്ഥാനത്തിന്റെ മുഴുവന്‍ ചുമതല വഹിക്കുന്ന പാര്‍ട്ടിക്ക് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാകൂ. എല്ലായിടത്തും സമത്വവും തുല്യതയും എന്നതാണ് പാര്‍ട്ടിയുടെ  നിലപാട്. എന്നാല്‍ ഇത് ഘട്ടംഘട്ടമായിട്ടാകും സമൂഹത്തില്‍ നടപ്പാക്കാന്‍ കഴിയൂ.

കോണ്‍ഗ്രസിന് ഈ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാടായിരുന്നു. അതുകൊണ്ടാണ് വിധി നടപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്. എന്തുകൊണ്ട് ഇത് ചര്‍ച്ച ചെയ്തില്ലെന്നാണ് ഇപ്പോൾ ചിലര്‍ ചോദിക്കുന്നത്. സ്ത്രീതുല്യതയ്ക്ക് വേണ്ടിയാണ് ഇടതുപക്ഷം നില്‍ക്കുന്നത്.

സുപ്രീംകോടതിയുടെ ഭരണഘടന വിശാലബെഞ്ച് കേസില്‍ വിധി പ്രസ്താവിക്കണം. ആ വിധി എന്താണെന്ന് നോക്കിയിട്ട് വേണമല്ലോ , എങ്ങനെയാണ് ഇത് നടപ്പാക്കേണ്ടത്, മറ്റെല്ലാവരുമായി കൂടിയാലോചിച്ച് സുപ്രീംകോടതിയുടെ മുന്നില്‍ മറ്റെന്തെങ്കിലും അഭിപ്രായം പറയണോ എന്നതെല്ലാം ആലോചിക്കാന്‍ സമയമുണ്ട് എന്നും എം എ ബേബി പറയുന്നു.

സുപ്രീംകോടതി ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായാലാകും പുതിയ സത്യവാങ്മൂലത്തെപ്പറ്റി ആലോചിക്കുക. എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സത്യവാങ്മൂലം നല്‍കുകയെന്നും ബേബി പറഞ്ഞു. വിശ്വാസികളുടെ സമ്മര്‍ദ്ദം മൂലമല്ല സിപിഎം നിലപാട് മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക