വിവാദമുണ്ടാക്കി സമയം കളയേണ്ടതില്ല, സ്വകാര്യവൽക്കരണം ഗുണകരം; വിമാനത്താവള വിവാദത്തില്‍ എംഎ യൂസഫലി

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽകരണത്തില് പ്രതികരണവുമായി വൃവസായി എം എ യൂസഫലി. വിമാനത്താവളത്തിൻറെ വികസനത്തിന് സ്വകാര്യവത്കരണം ഗുണകരമെന്ന് എം.എ യൂസഫലി പറഞ്ഞു. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അനാവശ്യ വിവാദമുണ്ടാക്കി സമയം കളയേണ്ടതില്ലെന്നും എം എ യൂസഫലി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഇടപാടില്‍ തന്‍റെ പേര് വലിച്ചിഴക്കേണ്ടതില്ല. മാധ്യമങ്ങളെ വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും യൂസഫലി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച എം എ യൂസഫലി, ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്‍റെ പേര് ചേര്‍ക്കുന്നതിലെ അതൃപ്തി പ്രകടിപ്പിച്ചു. ഭാവിയില്‍ കേരള സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിക്ഷേപം നടത്താന്‍ താന്‍ തയ്യാറാണ്. വിമാനത്താവള വിഷയത്തില്‍ കേരള സര്‍ക്കാരും കേന്ദ്രവും അനാവശ്യ വിവാദമുണ്ടാക്കി സമയം കളയേണ്ടതില്ല, സ്വകാര്യവത്കരണം വിമാനത്താവള വികസനത്തിന് വേഗം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തകാലത്ത് മാധ്യമങ്ങള്‍ക്ക് നേരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളോടും യൂസഫലി പ്രതികരിച്ചു. യുഎഇയില്‍ നിന്നുള്ള സ്വര്‍ണക്കടത്തില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു