ലീ​ഗിനോളം വനിതകളെ പരി​ഗണിച്ചവരില്ല; ലിം​ഗവിവേചനം നടത്തുന്ന പാർട്ടിയല്ല ലീ​ഗെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ഹരിത വിവാദത്തിൽ നിയമസഭയിൽ ലീ​ഗിനെതിരെ പരോക്ഷവിമർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലി​ഗിനോളം വനിതകളെ പരി​ഗണിച്ചവരുണ്ടാവില്ലെന്നും ലിം​ഗവിവേചനം നടത്തുന്ന പാർട്ടിയല്ല മുസ്ലീം ലീ​ഗെന്നും അദ്ദേഹം പറഞ്ഞു. ഹരിത വിവാദം ഉയർന്നതിന് പിന്നാലെ ഹരിതയ്ക്ക് പുതിയ കമ്മറ്റിയെ കൊണ്ടുവരുകയാണ് ചെയ്തത്. അതിൽ എവിടെയാണ് ലിം​ഗ വിവേചനമെന്നും സാദിഖലി ശിഹാബ് തങ്ങൾ ചോദിച്ചു. നിയമസഭയിലെ ചോദ്യങ്ങൾക്ക് അവിടെ തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീവിരുദ്ധ ഇടപെടലിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ വിട്ടുനിൽക്കണമെന്നും പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന തീരുമാനങ്ങൾ പാർട്ടികൾ സ്വീകരിക്കരുതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ അഭിപ്രായപ്പെട്ടത്. സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. സ്ത്രീകൾക്കെതിരായ പുരുഷ മേധാവിത്വ സമീപനം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് തുല്യ നീതിയും ലിംഗ നീതിയും ഉറപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഇതിനിടെ ഹരിത വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധവുമായി രം​ഗത്തെത്തി. ചോദ്യോത്തരവേളയുടെ പവിത്രത ഇല്ലാതാക്കുന്ന ചോദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. അത്തരം ചോദ്യങ്ങൾക്ക് സ്പീക്കർ അനുമതി നൽകരുതെന്നും ഹരിത വിഷയവുമായി ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. എന്നാൽ ഹരിത ചോദ്യം റദ്ദാക്കാനാകില്ലെന്ന് സ്പീക്കർ എം ബി രാജേഷ് റൂളിംങ് നൽകി. ഉന്നയിച്ച അംഗങ്ങൾ ചോദ്യം പിൻവലിച്ചാൽ മാത്രമേ റദ്ദാക്കാൻ കഴിയൂവെന്ന് സ്പീക്കർ വ്യക്തമാക്കി.

അതേസമയം ഹരിതാ വിവാദത്തിന് പിന്നാലെ ഹരിതാ കമ്മറ്റിക്ക് നിയന്ത്രണം കൊണ്ടുവരാണ് കഴിഞ്ഞ ദിവസം ചേർന്ന മുസ്ലീം ​ലീ​ഗ് പ്രവർത്തക സമതി യോ​ഗം തീരുമാനിച്ചത്. പുതിയ സംസ്ഥാന കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന – ജില്ലാ കമ്മിറ്റിവേണ്ടെന്ന് യോഗത്തിൽ തീരുമാനമായത്.

ഹരിതയിൽ ഉണ്ടായ പൊട്ടിത്തെറിയും വിവാദങ്ങളും ചർച്ചക്കെടുത്ത പ്രവർത്തക സമിതി ഹരിതയുടെ സംഘടനാ പ്രവർത്തനത്തിന് പുതിയ മാർഗരേഖ ഉണ്ടാക്കുകയായിരുന്നു. കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും. യൂത്ത് ലീഗിലും എം.എസ്.എഫിലും കൂടുതൽ വനിതകൾക്ക് ഭാരവാഹിത്വം നൽകാനും യോഗത്തിൽ തീരുമാനമായി. കോളേജുകളിൽ മാത്രം സാന്നിധ്യമുള്ള ചെറുയൂണിറ്റായി ഹരിത മാറും.

Latest Stories

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി

മലപ്പുറത്ത് എല്‍പിജി പമ്പില്‍ 2,000 രൂപ വരെ ഈടാക്കി അനധികൃത ഗ്യാസ് വില്‍പ്പന; പൊലീസ് ഇടപെട്ട് വില്‍പ്പന അവസാനിപ്പിച്ചു

ശബരിമല യുവതീ പ്രവേശനം: വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും; ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്‌: വി. എന്‍. വാസവന്‍