പേരൂർക്കട ലോ അക്കാദമി അസിസ്റ്റന്റ് പ്രൊഫസർ കാമ്പസിൽ തീകൊളുത്തി മരിച്ചു

പേരൂർക്കട ലോ അക്കാദമി അസിസ്റ്റന്റ് പ്രൊഫസർ കോളജ് കാമ്പസിൽ ജീവനൊടുക്കി. വഴയില എൻ.വി നഗറിൽ ഹൗസ് നമ്പർ 65, ബഥായേലിൽ വാടകയ്‌ക്ക് താമസിക്കുന്ന കോട്ടയം പേരൂർ സ്വദേശി എസ്. സുനിൽകുമാറാണ് (40) മരിച്ചത്. 10 വർഷമായി അക്കാദമിയിലെ അദ്ധ്യാപകനാണ്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ആത്മഹത്യയ്‌ക്കെതിരെ വിദ്യാർത്ഥിയൊരുക്കിയ ഹ്രസ്വചിത്രത്തിൽ സുനിൽകുമാർ അഭിനയിച്ചിരുന്നു.  

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് ദേഹത്ത് തീ പടർന്ന് പിടയുന്ന നിലയിൽ സുനിൽകുമാറിനെ കോളജിൽ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ കണ്ടത്. തുടർന്ന് വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാവിലെയും കോളജിലെ ഓണപ്പരിപാടികളിൽ സുനിൽകുമാർ സജീവമായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. വിദ്യാർത്ഥിയായ വിനുഭായ് സംവിധാനം ചെയ്ത ‘ആട് ജീവിതമേ നന്ദി” എന്ന ഹ്രസ്വചിത്രത്തിലാണ് സുനിൽകുമാർ അഭിനയിച്ചത്. ചൊവാഴ്‌ച ചിത്രം കാമ്പസിൽ പ്രദർശിപ്പിച്ചിരുന്നു.

 മൃതദേഹത്തിന്റെ സമീപത്തു നിന്ന് പെട്രോൾ കുപ്പി കണ്ടെത്തി. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ സുനിൽകുമാർ മരണത്തെ സൂചിപ്പിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇക്കാര്യമടക്കം അന്വേഷിക്കുമെന്ന് പേരൂർക്കട പൊലീസ് വ്യക്തമാക്കി.വി.കെ സുരഷ്‌കുമാറിന്റെയും ഡോ. വിജയമ്മയുടെയും മകനാണ് സുനിൽകുമാർ. ഭാര്യ: സിത്താര. മകൾ: സാൻവിയ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക