ലവ് ജിഹാദിന് ആധികാരികത നല്‍കിയത് സി.പി.എം; കാമ്പസുകളില്‍ എസ്.എഫ്.ഐ സ്വതന്ത്ര ലൈംഗികത പ്രോത്സാഹിപ്പിക്കുകയാണെന്ന് കെ.എം ഷാജി

സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ദേശീയതലത്തില്‍ സംഘ്പരിവാറിന് വഴിമരുന്നിട്ട് കൊടുക്കുന്ന ഒരുപാട് മുദ്രാവാക്യങ്ങള്‍ സംസ്ഥാനത്തെ സിപിഎം സൃഷ്ടിച്ചു വിടുന്നതാണെന്നും ആദ്യമായി ലവ് ജിഹാദ് എന്ന ആരോപണം ഉന്നയിച്ചത് ദക്ഷിണ കന്നഡയിലെ ഒരു ബിജെപി എംപിയാണ്. പക്ഷേ വി എസ് അച്യുതാനന്ദന്‍ ഏറ്റെടുത്തതോടെയാണ് അതിന് ആധികാരികത വന്നതെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.

കേരളം ഇസ്ലാമിക രാജ്യമാകാന്‍ പോകുന്നുവെന്ന് പറഞ്ഞതും മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ജയിക്കുന്നത് എന്ന് പറഞ്ഞതും വി എസ് ആണ്. എക്സ് മുസ്ലിംസ് എന്ന പേരില്‍ ഇസ്ലാമിനെ ആക്ഷേപിക്കുന്നവരെല്ലാം സിപിഎമ്മുകാരാണ്. മതവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ആശയമാണ് സിപിഎം മുന്നോട്ടുവെക്കുന്നതെന്നും ന്യൂനപക്ഷ വോട്ട് നേടാനായി സിപിഎം മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐയുടെ നിലപാടുകളെയും അദ്ദേഹം വിമര്‍ശിച്ചു.ക്യാമ്പസുകളില്‍ എസ്എഫ്ഐ സ്വതന്ത്ര ലൈംഗികത പ്രോത്സാഹിപ്പിക്കുകയാണ്. ഫീസ് വര്‍ധിപ്പിച്ചാലെന്താ നിങ്ങള്‍ക്ക് സ്വതന്ത്ര ലൈംഗികതയില്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്. ലീഗില്‍ നിന്ന് പോയാല്‍ മതത്തില്‍ നിന്ന് പോകുമെന്ന് തങ്ങള്‍ പറയുന്നില്ല. പക്ഷേ സിപിഎമ്മിനൊപ്പം നിന്നാല്‍ മതത്തില്‍ നിന്ന് പോകും. ഇസ്ലാമിന് മാത്രമല്ല, സിപിഎം മറ്റെല്ലാ മതങ്ങള്‍ക്കും എതിരാണെന്നും കെ എം ഷാജി വ്യക്തമാക്കി.

ഏറനാട്ടിലെയും മലപ്പുറത്തെയും മുതലാളിമാരല്ല ലീഗ് പതാക പിടിച്ചത്. മണ്ണും ചെളിയും പുരണ്ട പാവങ്ങളാണ് ഈ കോടി പിടിച്ചത്. അവരാണ് തങ്ങള്‍ക്ക് മുഖ്യമന്ത്രിയെയും ജനപ്രതിനിധിയെയും ഉണ്ടാക്കിത്തന്നത്. അധികാരമില്ലാത്തതിനാല്‍ ലീഗ് തകരുമെന്ന സിപിഎം പ്രചാരണം അടിസ്ഥാനരഹിതമാണ്. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ലീഗ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ