കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്! ഹൈറിച്ചിൽ തട്ടിയെടുത്തത് 1157 കോടി; പ്രതികൾക്ക് പൊലീസ് കവചമൊരുക്കുന്നെന്ന് ആരോപണം

സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിൽ പ്രതികൾ തട്ടിയെടുത്തത് രണ്ടായിരത്തോളം കോടി രൂപയെന്ന കണ്ടെത്തൽ. വൻ തട്ടിപ്പ് പുറത്തുവന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികൾ സുരക്ഷിതാരണെന്നും സംസ്ഥാന പൊലീസ് പ്രതികൾക്ക് കവചമൊരുക്കുകയാണെന്നും കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിക്കുന്നു.

ബഡ്സ് ആക്ട് പ്രകാരം പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിച്ച ശേഷവും ഇടപാടുകൾ നടന്നെന്ന് നിക്ഷേപകർ പറയുന്നു. മണിചെയിൻ മാതൃകയിൽ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ചേർപ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരൺ കടവത്തും ഒരു കോടി എൺപത്തിമൂന്ന് ലക്ഷം ഐഡികളിൽ നിന്നായിരണ്ടായിരത്തോളം കോടി രൂപ തട്ടിയെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.

ആദ്യം ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. പതിനായിരം രൂപയുടെ വൗച്ചർ വാങ്ങി ചങ്ങലക്കണ്ണിയിൽ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം. അടുത്തത് എച്ച്ആർ ക്രിപ്റ്റോ കൊയിൻ, ആരുടെയും അനുമിയില്ലാതെ രണ്ട് ഡോളർ വിലയിട്ട് ഒരു കോടി ക്രിപ്റ്റോ കൊയിനിറക്കി. ബിറ്റ് കൊയിൻ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഏറ്റവും ഒടുവിൽ ഒടിടി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതും ആർബിഐയുടെ അനുമതിയില്ലാതെയായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നൽകുമെന്നായിരുന്നു വാഗ്ദാനം.

കഴിഞ്ഞ മാസം 7 ന് തൃശൂർ ജില്ലാ കളക്ടർ ബഡ്സ് ആക്ട് പ്രകാരം പ്രതികളുടെ സ്വത്തുക്കൾ ജപ്തി ചെയ്യാനുള്ള ഉത്തരവുമിട്ടു. എന്നിട്ടും കഴിഞ്ഞ മാസം ഇരുപത്തിയേഴ് വരെ ഹൈറിച്ച് കമ്പനി നിയമത്തെ വെല്ലുവിളിച്ച് നിക്ഷേപകരിൽ നിന്ന് പണം പിരിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. നൂറ് കോടി രൂപ വിദേശത്തേക്ക് ഹവാലപ്പണമായി കടത്തിയെന്ന വിവരത്തിൽ ഇഡി റെയ്ഡിനെത്തിയെങ്കിലും പ്രതാപനും ഭാര്യയും വിശ്വസ്തൻ ഡ്രൈവറും കടന്നു കളഞ്ഞു.

നിക്ഷേപരിൽ നിന്നും തട്ടിയെടുത്ത കോടികൾ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇഡി അന്വേഷണം. ഇതിന് പിന്നാലെയാണ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈ റിച്ച് തട്ടിപ്പെന്ന് ഇഡി എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയെ അറിയിച്ചത്. കേരളത്തിന് പുറത്തും വലിയ തട്ടിപ്പ് നടന്നിട്ടുള്ളതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനാൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് ഇഡിയുടെ ആവശ്യം.

Latest Stories

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മോഹൻലാലും പ്രഭാസും, 'കണ്ണപ്പ'യ്ക്കായി താരങ്ങൾ വാങ്ങിയത് ഇത്രയും തുക ?

അന്‍വര്‍ സമാന്തര ഭരണം നടത്തുകയോ? ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ എന്ത് അധികാരം; വിമർശിച്ച് ഹൈക്കോടതി

"100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ, കാണാൻ ഭയാനകം, ശബ്ദം അരോചകം"; ആരാണ് ട്രംപ് അധിക്ഷേപിച്ച ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി ഇന്ത്യൻ വംശജൻ സൊഹ്​റാൻ മംദാനി

കരിയർ‌‍ നശിപ്പിച്ചത് അവർ, എന്റെ സ്വപ്നങ്ങളെല്ലാം ഇല്ലാതാക്കി, എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല, തുറന്നുപറച്ചിലുമായി പൃഥ്വി ഷാ

'വർഗ്ഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന് വരുത്തരുതായിരുന്നു'; നിലമ്പൂർ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ എം വി ഗോവിന്ദന് പാർട്ടിയിൽ പരോക്ഷ വിമർശനം

ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുരേഷ്... പിറന്നാളാശംസിച്ച് മമ്മൂട്ടിയും മോഹൻലാലും

'സൈന്യത്തിലും പൊലീസിലും ജുഡീഷ്യറിയിലും സ്വാധീനമുണ്ടാക്കി 2047 ൽ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കുക'; പിഎഫ്ഐയുടെ പദ്ധതികൾ കോടതിയിൽ അറിയിച്ച് എൻഐഎ

സംസ്ഥാനത്ത് കനത്ത മഴ; ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി, മഴ മുന്നറിയിപ്പിൽ മാറ്റം

ടീമിന്റെ തകർച്ച കണ്ട് നിരാശനായി, ഇനി എന്താവും അവസ്ഥയെന്ന് ചിന്തിച്ചു, എന്നാൽ ഞാൻ അവരെ വിശ്വസിച്ചു, വെളിപ്പെടുത്തി രോഹിത് ശർമ്മ

ചെറുപ്പമായി തോന്നിപ്പിക്കാനുള്ള ഡീ-ഏജിംഗിനുള്ള പണമൊന്നും കയ്യിലില്ല, ഭാരം കുറയ്ക്കാൻ നിരവധി ഡയറ്റീഷ്യൻമാരെ സമീപിച്ചു, ഒടുവിൽ ആ രീതി ഫലിച്ചു : മാധവൻ