ഞാനും ഭക്തയാണ്, ഭക്തി പുഴുങ്ങി തിന്നാൽ വിശപ്പ് പോകൂല, അത്രയേ ഉള്ളൂ പറയാൻ; ശബരിമല പ്രശ്നമാണോ എന്ന മാതൃഭൂമി റിപ്പോർട്ടറുടെ ചോദ്യത്തിന് വീട്ടമ്മയുടെ മറുപടി

ശബരിമല വിഷയം അടുക്കളയിലെ ചർച്ചയാണോ എന്ന മാതൃഭൂമി റിപ്പോർട്ടറുടെ ചോദ്യത്തിന് വീട്ടമ്മയുടെ മറുപടി സോഷ്യൽ മീഡയിൽ വൈറലാവുന്നു.

ശബരിമല പ്രശ്‌നം സംബന്ധിച്ച ചോദ്യത്തിന് ഞാനുമൊരു ഭക്തയാണ്, എന്നും പറഞ്ഞ് ഭക്തി പുഴുങ്ങി തിന്നാൽ വിശപ്പ് പോകൂല, അത്രയേ ഉള്ളൂ എനിക്ക് അതിന് പറയാൻ എന്നാണ് ദി ഗ്രേറ്റ് ഇന്ത്യൻ പൊളിറ്റിക്കൽ കിച്ചൻ എന്ന മാതൃഭൂമി പരിപാടിയിൽ വീട്ടമ്മ മറുപടി നൽകിയത്.

കോവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിലൂടെയാണ് തനിക്ക് അദ്ദേഹത്തോടുള്ള ഇഷ്ടക്കേട് മാറിയെന്നും വീട്ടമ്മ തുറന്ന് പറഞ്ഞു.

സത്യം പറഞ്ഞാൽ പിണറായി സഖാവിനോട് വലിയ താത്പര്യം ഒന്നുമില്ലായിരുന്നു. പക്ഷെ ഇപ്പോ എനിക്ക് ഭയങ്കര ഇഷ്ടമാണ് . മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് ഈ മാറ്റമെന്ന് ഇവർ വ്യക്തമാക്കുന്നു.

ഈ സർക്കാരിന്റെ കാലത്ത് ഉയർന്ന അഴിമതി ആരോപണങ്ങൾ അടുക്കളകളിൽ ചർച്ചയല്ലെന്നും അവർ പറഞ്ഞു. ദുരിതം പിടിച്ച കാലത്ത് അടുക്കള സേഫ് ആണെന്നും അവർ കൂട്ടിചേർത്തു.

Latest Stories

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി