കുട്ടികളുടെ പിതൃത്വം തെളിയിക്കാനുള്ള കുറുക്കുവഴിയായി ഡി.എന്‍.എ ടെസ്റ്റ് ഉപയോഗിക്കാൻ കഴിയില്ല; കുട്ടികളെ അവഹേളിക്കുന്നതിനു തുല്യമാണതെന്നും ഹൈക്കോടതി

കുട്ടികളുടെ പിതൃത്വം തെളിയിക്കാനുള്ള കുറുക്കുവഴിയായി ഡി.എന്‍.എ ടെസ്റ്റ് പ്രയോഗിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഡിഎന്‍എ ടെസ്റ്റിലൂടെ അച്ഛനാരെന്ന് പരിശോധന നടത്തി കുട്ടികളെ അവഹേളിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. 77, 68 വയസുള്ള ഭാര്യാഭര്‍ത്താക്കന്മാരുടെ വഴക്കിനെ തുടര്‍ന്ന് കുടുംബകോടതിയിലെത്തിയ കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹമോചനമാണ് ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നത്. ഇവരുടെ മൂന്നു കുട്ടികളുടെയും പിതാവ് മറ്റൊരാളാണെന്ന് ഭാര്യ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടത്.

പ്രായപൂര്‍ത്തിയായ കുട്ടികളുടെ പിതൃത്വം തെളിയിക്കപ്പെടാന്‍ ഡി.എന്‍.എ പരിശോധന വേണമെന്ന ആവശ്യം കുടുംബകോടതി സമ്മതിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതും നിരസിക്കപ്പെട്ടു.

പ്രായപൂര്‍ത്തിയായ മൂന്ന് കുട്ടികളുടെ പിതൃത്വമാണ് തെളിയിക്കപ്പെടേണ്ടതെന്നതും, വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞതിനു ശേഷമാണ് വിവാഹമോചനത്തിന് ഭര്‍ത്താവ് ഹര്‍ജി നല്‍കിയതെന്നതും ഹൈക്കോടതി നിരീക്ഷിച്ചു. ഒഴിവാക്കാന്‍ പറ്റാത്ത കേസുകളില്‍ മാത്രമേ ഡി.എന്‍.എ പരിശോധന പറ്റൂ എന്നാണ് സുപ്രീം കോടതിയുടെ അഭിപ്രായം. ഇവിടെ അതിന്റെ ആവശ്യമില്ലെന്ന് കേസിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് ഹൈക്കോടതി വ്യക്തമാക്കി.

കുട്ടികളുടെ അന്തസ്സും സല്‍പ്പേരും നിലനിര്‍ത്തണം. ഡി.എന്‍.എ പരിശോധന അവരെ പ്രതികൂലമായി ബാധിക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി. അവരുടെ സ്വകാര്യത കൂടി സംരക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ പരിശോധനയിലൂടെ അവരെ അവഹേളിക്കുന്നതിന് തുല്യമായിരിക്കുമെന്നാണ് ഹൈക്കോടതിയുടെ നിഗമനം.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി