ബസുകളില്ലാതെ കിതയ്ക്കുന്ന കേരള ആര്‍.ടി.സിയെ ഇടിച്ചിടാന്‍ കര്‍ണാടക; അംബാരി സര്‍വീസുകളടക്കം നിരത്തുകളിലേക്ക്; കളക്ഷന്‍ വാരാന്‍ പുതിയ നീക്കം

കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. കേരള ആര്‍ടിസിയ്ക്ക് സര്‍വീസുകള്‍ നടത്താന്‍ ബസുകള്‍ ഇല്ലാതിരിക്കുമ്പോഴാണ് കര്‍ണാടകയുടെ കടന്നുകയറ്റം. പെര്‍മിറ്റുള്ള ബസുകളുടെ ക്ഷാമം കാരണം റിപ്പബ്ലിക് ദിന അവധിക്ക് പോലും കൃത്യമായി ബസുകള്‍ അയക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നില്ല.

കര്‍ണാടക ആര്‍ടിസി മൈസൂരുവില്‍ നിന്ന് എറണാകുളം, കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് 10 സ്ലീപ്പര്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. എറണാകുളത്തേക്ക് മള്‍ട്ടി ആക്‌സില്‍ അംബാരി എസി സ്ലീപ്പറും കോഴിക്കോട്ടേക്കു ബെംഗളൂരുവില്‍ നിന്ന് മൈസൂരു വഴി നോണ്‍ എസി സ്ലീപ്പര്‍ ബസ് സര്‍വീസും ആരംഭിക്കും. തിരുപ്പതി, ഹൈദരാബാദ്, ചെന്നൈ, മന്ത്രാലയ എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വീസുകള്‍. മൈസൂരു ഡിവിഷനിലേക്ക് 50 ഇ ബസുകള്‍ അടുത്ത മാസം എത്തും. വോള്‍വോയുടെ 20 മള്‍ട്ടി ആക്‌സില്‍ എസി സ്ലീപ്പര്‍ ബസുകളാണ് കര്‍ണാടക ആര്‍ടിസി പുതുതായി വാങ്ങുന്നത്.

സംസ്ഥാനാന്തര പെര്‍മിറ്റുള്ള ബസുകളില്ലാത്തതാണ് ഉത്സവ സീസണുകളിലും വാരാന്ത്യങ്ങളിലും കൂടുതല്‍ സ്‌പെഷലുകള്‍ പ്രഖ്യാപിക്കുന്നതിന് കേരള ആര്‍ടിസിക്ക് തടസ്സമാകുന്നത്. തെക്കന്‍ കേരളത്തില്‍ നിന്ന് വരുന്ന ബസുകള്‍ക്ക് കര്‍ണാടകയ്ക്ക് പുറമേ തമിഴ്‌നാടിന്റെ കൂടെ പെര്‍മിറ്റ് വേണം. വടക്കന്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ക്ക് കര്‍ണാടകയുടെ പെര്‍മിറ്റ് മാത്രം മതിയെങ്കിലും കോഴിക്കോട്, കണ്ണൂര്‍ ഡിപ്പോകളിലെ എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളില്‍ പലതിന്റേയും പെര്‍മിറ്റ് കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി. ഇതിനൊരു ബദല്‍ ഒരുക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല.

സ്വിഫ്റ്റ് ബസുകള്‍ വന്നെങ്കിലും ഇതെല്ലാം നിലവില്‍ ഓടിയിരുന്ന ബസുകള്‍ക്ക് പകരമാണ് അനുവദിച്ചത്. തിരുവനന്തപുരത്തേക്കുള്ള 2 വോള്‍വോ ബസുകള്‍ അറ്റകുറ്റപ്പണിക്കായി മാറ്റിയതോടെ ആഴ്ചകളായി ഇവ ഓടുന്നില്ല. പകരം ബസ് ഏര്‍പ്പെടുത്തിയിട്ടുമില്ല. വാരാന്ത്യങ്ങളില്‍ മികച്ച കലക്ഷന്‍ ലഭിച്ചിരുന്ന സര്‍വീസുകളാണ് രണ്ടും. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് റിപ്പബ്ലിക്ക് ദിനം 19 സ്‌പെഷല്‍ ബസുകളാണ് കര്‍ണാടക ഓടിച്ചത്. കേരളത്തിന് രണ്ടു ബസുകള്‍ മാത്രമാണ് ഓടിക്കാനായത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക